ടൂറിൻ: യുവന്റസ് ജഴ്സിയില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ആദ്യ മത്സരത്തില്‍ ഗോള്‍ നേടി. പരമ്പരാഗതമായി ലീഗ് സീസണു മുന്നോടിയായി യുവന്റസിന്റെ തന്നെ അണ്ടര്‍ 20 ടീമിനെതിരേ നടക്കാറുള്ള മത്സരത്തിലാണ് റോണോയുടെ ഗോള്‍.
എല്‍ ക്ലാസിക്കോയും ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളും കളിച്ചിട്ടുള്ള റൊണാള്‍ഡോ ഇതുപോലൊരു മത്സരം കളിച്ചിട്ടുണ്ടാവില്ല. യുവന്റസിന്റെ കറുപ്പും വെള്ളയും വരകളുള്ള ജഴ്സിയില്‍ താരം ഇറങ്ങിയത് ക്ലബ്ബിന്റെ സ്വന്തം അലയന്‍സ് സ്റ്റേഡിയത്തില്‍ ആയിരുന്നില്ല. പ്രകൃതിരമണീയമായ ആല്‍പ്സ് മഞ്ഞുപര്‍വത ത്തിന്റെ ഇറ്റാലിയന്‍ ചെരുവിലുള്ള വില്ലാര്‍ പിരോസ എന്ന കൊച്ചു പട്ടണമാണ് അരങ്ങേറ്റത്തിനു വേദിയായത്.
വില്ലാര്‍ പിരോസ; സുന്ദരം മനോഹരം
യുവന്റസിന്റെയും കാര്‍ നിര്‍മാതാക്കളായ ഫിയറ്റിന്റെയും സ്ഥാപകരും ഫെരാരിയുടെ സഹ ഉടമകളുമായ ആഞ്ഞെല്ലി കുടുംബത്തിന്റെ എസ്റ്റേറ്റും വേനല്‍ക്കാല വസതിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ടൂറിനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വില്ലാര്‍ പിരോസ. മുന്‍ ക്ലബ് ചെയര്മാന് ജിയാന്നി ആഞ്ഞെല്ലി ഈ പട്ടണത്തിന്റെ മേയറുമായിരുന്നു.
പട്ടണത്തിലെ ജനസംഖ്യ 4100 മാത്രമാണ്. അതിനേക്കാള്‍ കൂടുതലാളുകള്‍ കളി കാണാനെത്തി. മുന്‍ ഇറ്റലി സെന്റര്‍ ബാക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ളയാണ് ഈ ചെറു സ്റ്റേഡിയം. റൊണാള്‍ഡോയുടെ വരവ് പ്രമാണിച്ച് ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി. കളിക്കാര്‍ ഇരിക്കുന്ന ഭാഗത്തുനിന്ന് തന്റെ ഇരിപ്പിടത്തിലേക്കു ക്ലബ് പ്രസിഡന്റ് ആന്ദ്രെ ആഞ്ഞെല്ലി വന്നപ്പോള്‍ റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ചതിന് അദ്ദേഹത്തിനായി കാണികള്‍ ആര്‍ത്തുവിളിച്ചു.
റൊണാള്‍ഡോയ്ക്ക് ഗംഭീര വരവൊരുക്കാന്‍ ആദ്യ മല്‍സരം അലയന്‍സ് സ്റ്റേഡിയത്തിലേക്കു മാറ്റാനിരുന്നതാണ്. എന്നാല്‍, പരമ്പരാഗതമായി തുടരുന്ന ആചാരം ഇവിടെയും പുലര്‍ത്തി വില്ലാര്‍ പിരോസിയില് തന്നെ കളിച്ചു. ഇതില്‍ മാത്രമൊതുങ്ങുന്നതല്ല ആചാരങ്ങള്‍ രണ്ടാം പകുതിയില്‍ ഇടയ്ക്കുവച്ചു കളി നിര്‍ത്തിവയ്ക്കും. ഈ സമയം ആരാധകര്‍ മൈതാനം കയ്യേറും. പിന്നെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ. എന്നാല്‍ ഇത്തവണ റൊണാള്‍ഡോ ഉള്ള ടീമിനെ ആരാധകര്‍ വിടുമോ അവര്‍ 72-ാം മിനിറ്റില്‍ ഗ്രൗണ്ട്് കയ്യേറി ഇതോടെ കളി നിര്‍ത്തി.
തുടക്കം മിന്നി റോണോ, യുവന്റസ്
യുവന്റസിന്റെ ലീഗ് സീസണു മുമ്പുള്ള വാര്‍ഷിക മത്സരത്തില്‍ തങ്ങളുടെ ബി ടീമിനെ 5-0നാണ് തോല്‍പ്പിച്ചത്. റൊണാള്‍ഡോയ്ക്കു പുറമ ഈ സീസണില്‍ ടീമിലെത്തിയ എമ്റെ കാന്‍, എസി മിലാനില്‍നിന്ന് ഒരു സീസണുശേഷം യുവന്റസിലേക്കു തിരിച്ചെത്തിയ ലിയനാര്‍ഡോ ബൊനൂച്ചി എന്നിവര്‍ക്കും അവസരം നല്‍കിയാണ് യുവെ പരിശീലകന് മാസിമില്യാനോ അല്ലെഗ്രി ടീമിനെ കളത്തിലിറക്കിയത്. അര്‍ജന്റീന താരം പൗളോ ഡൈബാല, ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ എന്നിവര്‍ റൊണാള്‍ഡോയ്ക്കൊപ്പം മുന്നേറ്റത്തിലെത്തി.
ഫെഡറിക്കോ ബെര്ണാഡേസ്കിയുടെ ലോംഗ് പാസ് പിടിച്ചെടുത്താണ് റൊണാള്‍ഡോ ആരാധകര്‍ കാത്തിരുന്ന ഗോള്‍ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു സൂപ്പര്‍താരത്തിന്റെ അരങ്ങേറ്റ ഗോള്‍. പിരോസ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. യുവന്റസിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയതും റൊണാള്‍ഡോ തന്നെ.
റൊണാള്‍ഡോ ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ ബോക്സിലേക്ക് താഴ്ന്നെത്തിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള പിരോസ താരം റിക്കാര്‍ഡോ കാപ്പെല്ലിനിയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. പിന്നാലെ അര്‍ജന്റൈന്‍ താരം ഡൈബാല 31, 40 മിനിറ്റുകളില്‍ ഗോൾ നേടിയതോടെ ആദ്യപകുതിയില്‍ യുവന്റസ് 4-0ന് മുന്നിലെത്തി. 53-ാം മിനിറ്റില്‍ ക്ലോഡിയോ മാര്കിസിയോയും ബി ടീമിന്റെ വല കുലുക്കി.
രണ്ടാം പകുതിയില്‍ പരിശീലകന് സൂപ്പര്‍താരത്തെ പിന്‍വലിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ആരാധകര്‍ തയാറായില്ല. താരം മൈതാനം വിടുന്നതിനിടെ മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകനെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയായിരുന്നു. അഞ്ചാം ഗോളിനു ശേഷം കുറച്ചു സമയം കൂടി മത്സരം നീണ്ടു.
ഇതിനു പിന്നാലെ പരമ്പരാഗത രീതിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തി. ഇതോടെ 72-ാം മിനിറ്റില്‍ മല്‍സരം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിക്കിടെ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തുന്നത് ഈ സൗഹൃദ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇതോടെ കളി നിര്‍ത്തി വയ്ക്കും. പിന്നെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ. എന്നാല്‍, ഇക്കുറി മല്‍സരം തുടരാനായില്ലെന്നു മാത്രം. ശനിാഴ്ച സീരി എയില്‍ ചിയെവോയ്ക്കെതിരേയുള്ള മത്സരത്തോടെയാണ് റൊണാള്‍ഡോയുടെ ഔദ്യോഗികമായുള്ള അരങ്ങേറ്റം.
എല്‍ ക്ലാസിക്കോയും ചാമ്പ്യന്‍സ് ലീഗ് ഫൈനലുകളും കളിച്ചിട്ടുള്ള റൊണാള്‍ഡോ ഇതുപോലൊരു മത്സരം കളിച്ചിട്ടുണ്ടാവില്ല. യുവന്റസിന്റെ കറുപ്പും വെള്ളയും വരകളുള്ള ജഴ്സിയില്‍ താരം ഇറങ്ങിയത് ക്ലബ്ബിന്റെ സ്വന്തം അലയന്‍സ് സ്റ്റേഡിയത്തില്‍ ആയിരുന്നില്ല. പ്രകൃതിരമണീയമായ ആല്‍പ്സ് മഞ്ഞുപര്‍വത ത്തിന്റെ ഇറ്റാലിയന്‍ ചെരുവിലുള്ള വില്ലാര്‍ പിരോസ എന്ന കൊച്ചു പട്ടണമാണ് അരങ്ങേറ്റത്തിനു വേദിയായത്.
വില്ലാര്‍ പിരോസ; സുന്ദരം മനോഹരം
യുവന്റസിന്റെയും കാര്‍ നിര്‍മാതാക്കളായ ഫിയറ്റിന്റെയും സ്ഥാപകരും ഫെരാരിയുടെ സഹ ഉടമകളുമായ ആഞ്ഞെല്ലി കുടുംബത്തിന്റെ എസ്റ്റേറ്റും വേനല്‍ക്കാല വസതിയും സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ടൂറിനില്‍ നിന്ന് 60 കിലോമീറ്റര്‍ അകലെയുള്ള വില്ലാര്‍ പിരോസ. മുന്‍ ക്ലബ് ചെയര്മാന് ജിയാന്നി ആഞ്ഞെല്ലി ഈ പട്ടണത്തിന്റെ മേയറുമായിരുന്നു.
പട്ടണത്തിലെ ജനസംഖ്യ 4100 മാത്രമാണ്. അതിനേക്കാള്‍ കൂടുതലാളുകള്‍ കളി കാണാനെത്തി. മുന്‍ ഇറ്റലി സെന്റര്‍ ബാക്ക് ഗെയ്റ്റാനോ ഷിറിയയുടെ പേരിലുള്ളയാണ് ഈ ചെറു സ്റ്റേഡിയം. റൊണാള്‍ഡോയുടെ വരവ് പ്രമാണിച്ച് ടിക്കറ്റ് മുഴുവന്‍ വിറ്റുപോയി. കളിക്കാര്‍ ഇരിക്കുന്ന ഭാഗത്തുനിന്ന് തന്റെ ഇരിപ്പിടത്തിലേക്കു ക്ലബ് പ്രസിഡന്റ് ആന്ദ്രെ ആഞ്ഞെല്ലി വന്നപ്പോള്‍ റൊണാള്‍ഡോയെ ക്ലബ്ബിലെത്തിച്ചതിന് അദ്ദേഹത്തിനായി കാണികള്‍ ആര്‍ത്തുവിളിച്ചു.
റൊണാള്‍ഡോയ്ക്ക് ഗംഭീര വരവൊരുക്കാന്‍ ആദ്യ മല്‍സരം അലയന്‍സ് സ്റ്റേഡിയത്തിലേക്കു മാറ്റാനിരുന്നതാണ്. എന്നാല്‍, പരമ്പരാഗതമായി തുടരുന്ന ആചാരം ഇവിടെയും പുലര്‍ത്തി വില്ലാര്‍ പിരോസിയില് തന്നെ കളിച്ചു. ഇതില്‍ മാത്രമൊതുങ്ങുന്നതല്ല ആചാരങ്ങള്‍ രണ്ടാം പകുതിയില്‍ ഇടയ്ക്കുവച്ചു കളി നിര്‍ത്തിവയ്ക്കും. ഈ സമയം ആരാധകര്‍ മൈതാനം കയ്യേറും. പിന്നെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ. എന്നാല്‍ ഇത്തവണ റൊണാള്‍ഡോ ഉള്ള ടീമിനെ ആരാധകര്‍ വിടുമോ അവര്‍ 72-ാം മിനിറ്റില്‍ ഗ്രൗണ്ട്് കയ്യേറി ഇതോടെ കളി നിര്‍ത്തി.
തുടക്കം മിന്നി റോണോ, യുവന്റസ്
യുവന്റസിന്റെ ലീഗ് സീസണു മുമ്പുള്ള വാര്‍ഷിക മത്സരത്തില്‍ തങ്ങളുടെ ബി ടീമിനെ 5-0നാണ് തോല്‍പ്പിച്ചത്. റൊണാള്‍ഡോയ്ക്കു പുറമ ഈ സീസണില്‍ ടീമിലെത്തിയ എമ്റെ കാന്‍, എസി മിലാനില്‍നിന്ന് ഒരു സീസണുശേഷം യുവന്റസിലേക്കു തിരിച്ചെത്തിയ ലിയനാര്‍ഡോ ബൊനൂച്ചി എന്നിവര്‍ക്കും അവസരം നല്‍കിയാണ് യുവെ പരിശീലകന് മാസിമില്യാനോ അല്ലെഗ്രി ടീമിനെ കളത്തിലിറക്കിയത്. അര്‍ജന്റീന താരം പൗളോ ഡൈബാല, ബ്രസീലിയന്‍ താരം ഡഗ്ലസ് കോസ്റ്റ എന്നിവര്‍ റൊണാള്‍ഡോയ്ക്കൊപ്പം മുന്നേറ്റത്തിലെത്തി.
ഫെഡറിക്കോ ബെര്ണാഡേസ്കിയുടെ ലോംഗ് പാസ് പിടിച്ചെടുത്താണ് റൊണാള്‍ഡോ ആരാധകര്‍ കാത്തിരുന്ന ഗോള്‍ നേടിയത്. എട്ടാം മിനിറ്റിലായിരുന്നു സൂപ്പര്‍താരത്തിന്റെ അരങ്ങേറ്റ ഗോള്‍. പിരോസ ഗോള്‍കീപ്പറെ നിഷ്പ്രഭനാക്കി റൊണാള്‍ഡോ പന്ത് വലയിലെത്തിച്ചു. യുവന്റസിന്റെ രണ്ടാം ഗോളിനു വഴിയൊരുക്കിയതും റൊണാള്‍ഡോ തന്നെ.
റൊണാള്‍ഡോ ചെലുത്തിയ സമ്മര്‍ദത്തിനൊടുവില്‍ ബോക്സിലേക്ക് താഴ്ന്നെത്തിയ ക്രോസ് ക്ലിയര്‍ ചെയ്യാനുള്ള പിരോസ താരം റിക്കാര്‍ഡോ കാപ്പെല്ലിനിയുടെ ശ്രമം സെല്‍ഫ് ഗോളില്‍ കലാശിക്കുകയായിരുന്നു. പിന്നാലെ അര്‍ജന്റൈന്‍ താരം ഡൈബാല 31, 40 മിനിറ്റുകളില്‍ ഗോൾ നേടിയതോടെ ആദ്യപകുതിയില്‍ യുവന്റസ് 4-0ന് മുന്നിലെത്തി. 53-ാം മിനിറ്റില്‍ ക്ലോഡിയോ മാര്കിസിയോയും ബി ടീമിന്റെ വല കുലുക്കി.
രണ്ടാം പകുതിയില്‍ പരിശീലകന് സൂപ്പര്‍താരത്തെ പിന്‍വലിച്ചെങ്കിലും വിട്ടുകൊടുക്കാന്‍ ആരാധകര്‍ തയാറായില്ല. താരം മൈതാനം വിടുന്നതിനിടെ മൈതാനത്തേക്ക് ഓടിയെത്തിയ ആരാധകനെ, സുരക്ഷാ ഉദ്യോഗസ്ഥര്‍ പിടിച്ചുമാറ്റുകയായിരുന്നു. അഞ്ചാം ഗോളിനു ശേഷം കുറച്ചു സമയം കൂടി മത്സരം നീണ്ടു.
ഇതിനു പിന്നാലെ പരമ്പരാഗത രീതിയില്‍ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തി. ഇതോടെ 72-ാം മിനിറ്റില്‍ മല്‍സരം അവസാനിപ്പിക്കുകയും ചെയ്തു. രണ്ടാം പകുതിക്കിടെ ആരാധകര്‍ മൈതാനത്തേക്ക് ഇരച്ചെത്തുന്നത് ഈ സൗഹൃദ മല്‍സരത്തിന്റെ പ്രത്യേകതയാണ്. ഇതോടെ കളി നിര്‍ത്തി വയ്ക്കും. പിന്നെ ആരാധകര്‍ക്ക് തങ്ങളുടെ പ്രിയതാരങ്ങളെ ആശംസിക്കാനുള്ള അവസരമാണ്. അതു കഴിഞ്ഞേ കളി തുടരൂ. എന്നാല്‍, ഇക്കുറി മല്‍സരം തുടരാനായില്ലെന്നു മാത്രം. ശനിാഴ്ച സീരി എയില്‍ ചിയെവോയ്ക്കെതിരേയുള്ള മത്സരത്തോടെയാണ് റൊണാള്‍ഡോയുടെ ഔദ്യോഗികമായുള്ള അരങ്ങേറ്റം.