+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

സൂപ്പര്‍ ബാഴ്‌സലോണ; സൂപ്പര്‍ ഡെംബലെ

ടാന്‍ജിര്‍: ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഉയര്‍ത്തി. സെവിയ്യയെ 21ന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കിരീടം നേടിയത്. ബാഴ്‌സയുടെ 13ാം കിരീടമാണ്. ഏറ്റവും കൂടുതല
സൂപ്പര്‍ ബാഴ്‌സലോണ; സൂപ്പര്‍ ഡെംബലെ
ടാന്‍ജിര്‍: ബാഴ്‌സലോണ സ്പാനിഷ് സൂപ്പര്‍ കപ്പ് ഉയര്‍ത്തി. സെവിയ്യയെ 2-1ന് തോല്‍പ്പിച്ചാണ് ബാഴ്‌സലോണ കിരീടം നേടിയത്. ബാഴ്‌സയുടെ 13-ാം കിരീടമാണ്. ഏറ്റവും കൂടുതല്‍ സൂപ്പര്‍ കപ്പ് നേടിയതിന്‍റെ റിക്കാര്‍ഡ് ബാഴ്‌സലോണയ്ക്കാണ്. റയല്‍ മാഡ്രിഡ് പത്ത് തവണ ജേതാക്കളായിട്ടുണ്ട്. രണ്ടാം പകുതിയില്‍ ഒസാമെന്‍ ഡെംബലെയുടെ ഗോളും പിന്നെ ഇഞ്ചുറി ടൈമില്‍ മാര്‍ക് ആന്ദ്രെ ടെര്‍ സ്റ്റെഗന്‍ പെനല്‍റ്റി തടഞ്ഞതുമാണ് ബാഴ്‌സലോണയ്ക്ക് ജയം നല്‍കിയത്.

മൊറോക്കോയിലെ ടാന്‍ജിറിലാണ് മത്സരം നടന്നത്. ആദ്യമായാണ് സ്‌പെയിനു പുറത്ത് മത്സരം നടത്തുന്നത്. കൂടാതെ സാധാരണ രണ്ടു പാദങ്ങളിലുള്ള മത്സരം ഒന്നിലേക്കു മാറി. സാധാരണ ലാ ലിഗ ചാമ്പ്യന്മാരും കിംഗ്‌സ് കപ്പ് ചാമ്പ്യന്മാരുമാണ് സൂപ്പര്‍ കപ്പില്‍ ഏറ്റുമുട്ടുക. എന്നാല്‍ കഴിഞ്ഞ സീസണില്‍ ഈ രണ്ടു ചാമ്പ്യന്‍ഷിപ്പും ബാഴ്‌സ നേടിയതോടെ കിംഗ്‌സ് കപ്പിലെ റണ്ണേഴ്‌സ് അപ്പുകളായ സെവിയ്യ യായിരുന്നു വാര്‍ഷിക മത്സരമായി സൂപ്പര്‍ കപ്പില്‍ കളിച്ചത്. സ്പാനിഷ് ഫുട്‌ബോളില്‍ വീഡിയോ അസിസ്റ്റന്‍റ് റഫറി (വിഎആര്‍) സേവനം ഉപയോഗപ്പെടുത്തിയ മത്സരമായിരുന്നു.

എല്ലാവരെയും ഞെട്ടിച്ചുകൊണ്ട് സെവിയ്യ 9-ാം മിനിറ്റില്‍ ബാഴ്‌സയുടെ പ്രതിരോധം തകര്‍ത്തുകൊണ്ട് ലൂയിസ് മുരീല്‍ പായിച്ച ത്രൂബോളിൽനിന്ന് പാബ്‌ലോ സരാബിയ വലകുലുക്കി.
ഇടവേളയ്ക്കു പിരിയുന്നതിനു മൂന്നു മിനിറ്റ് മുന്പ് ജെറാര്‍ഡ് പിക്വെ ബാഴ്‌സലോണയ്ക്കു സമനില നല്കി. മെസിയുടെ ഫ്രീകിക്ക് പോസ്റ്റില്‍ തട്ടി തിരിച്ച് വലയ്ക്കു മുന്നിൽ വീണു. ഓടിവന്ന പിക്വെ പന്ത് വലയിലേക്കു തട്ടിയിട്ടു.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ഇരുടീമും ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോളൊന്നും പിറന്നില്ല. സെവിയ്യയുടെ ഫ്രാങ്കോ വാസ്‌ക്വെസിന്‍റെ ഹെഡര്‍ ക്രോസ്ബാറില്‍ തട്ടിപ്പോയി. ഗോളുകളൊന്നും പിറക്കാതിരുന്നതോടെ മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീങ്ങുമെന്നു തോന്നി. എന്നാല്‍ 78-ാം മിനിറ്റില്‍ ഡെംബലെ ബോക്‌സിനു വെളിയില്‍നിന്നു പായിച്ച ഷോട്ട് ക്രോസ്ബാറിന്‍റെ അടിയില്‍ ഒന്നു തട്ടി വലയ്ക്കുള്ളിലേക്കു വീണു. ഇതുകൊണ്ട് കളി തീര്‍ന്നിരുന്നില്ല. മത്സരം എക്‌സ്ട്രാ ടൈമിലേക്കു നീട്ടാന്‍ സെവിയ്യയ്ക്കു സുവര്‍ണാവസരം ലഭിച്ചു. 89-ാം മിനിറ്റില്‍ ടെര്‍ സ്‌റ്റെഗന്‍ മുന്‍ ബാഴ്‌സതാരം അലക്‌സ് വിദാലിനെ ഫൗള്‍ ചെയ്തതിനു പെനല്‍റ്റി കിക്ക് വിധിച്ചു. എന്നാല്‍ കിക്കെടുക്കാനെത്തിയ വിസാം ബെന്‍ യെഡര്‍യുടെ ഷോട്ട് ടെര്‍ സ്‌റ്റെഗന്‍ പിടിച്ചു.

ഈ ട്രോഫിയോടെ ബാഴ്‌സലോണയില്‍ ഏറ്റവും കൂടുതല്‍ ട്രോഫികള്‍ നേടിയ കളിക്കാരനെന്ന പേര് മെസി സ്വന്തമാക്കി. മുന്‍ താരം ആന്ദ്രെ ഇനിയെസ്റ്റയെക്കാള്‍ ഒരു ട്രോഫി കൂടുതല്‍ മെസിക്കുണ്ട്.