പാരീസ്: ഫ്രഞ്ച് ലീഗ് വണ്ണില്‍ നിലവിലെ ചാമ്പ്യന്മാരായ പാരി സാന്‍ ഷെര്‍മയിന്‍ തങ്ങളുടെ ആദ്യ മത്സരത്തില്‍ കെയ്നെ എതിരില്ലാത്ത മൂന്നു ഗോളിനു തോല്‍പ്പിച്ചു. നെയ്മര്‍, അഡ്രിയന്‍ റാബിയോറ്റ്, തിമോത്തി വിയ എന്നിവരാണ് ഗോള്‍ നേടിയത്. കഴിഞ്ഞ സീസണ് അവസാനത്തില്‍ കാല്‍പ്പാദത്തിനു പരിക്കേറ്റ് വിശ്രമത്തിലായതിനുശേഷം പാരീസില്‍ നെയ്മറുടെ ആദ്യ മത്സരമായിരുന്നു.
പത്താം മിനിറ്റില്‍ ബ്രസീല്‍ താരം വല കുലുക്കി. കെയ്ന്‍ ഗോള്‍കീപ്പര്‍ ബ്രീസ് സാംബയുടെ പാസ് പിടിച്ചെടുത്തു ക്രിസ്റ്റഫര്‍ എന്‍കുന്‍കു പന്ത് നെയ്മര്‍ക്കു നല്കി. പന്തിലേക്കു ഓടിയെത്തിയ നെയ്മര്‍ അനായാസം വലകുലുക്കി. 35-ാം മിനിറ്റില്‍ റാബിയോറ്റ് പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. എയ്ഞ്ചല്‍ ഡി മരിയ പെനല്‍റ്റി ബോക്സിനുള്ളില്‍ വച്ചു നല്കിയ പാസില്‍നിന്നായിരുന്നു ഗോള്‍.
മുന്‍ പിഎസ്ജി ഫോര്‍വേഡും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയയുടെ മകൻ തിമോത്തി 82-ാം മിനിറ്റില്‍ നെയ്മര്‍ക്കു പകരമായി ഇറങ്ങി. പുതുമുഖതാരത്തിന്റെ ആശങ്കയൊന്നുമില്ലാതെ 89-ാം മിനിറ്റില്‍ ഗോള്‍ നേടി. പിഎസ്ജിയുടെ പുതിയ പരിശീലകന് തോമസ് ടച്ചലിന്റെ ആദ്യ മത്സരമായിരുന്നു.
പത്താം മിനിറ്റില്‍ ബ്രസീല്‍ താരം വല കുലുക്കി. കെയ്ന്‍ ഗോള്‍കീപ്പര്‍ ബ്രീസ് സാംബയുടെ പാസ് പിടിച്ചെടുത്തു ക്രിസ്റ്റഫര്‍ എന്‍കുന്‍കു പന്ത് നെയ്മര്‍ക്കു നല്കി. പന്തിലേക്കു ഓടിയെത്തിയ നെയ്മര്‍ അനായാസം വലകുലുക്കി. 35-ാം മിനിറ്റില്‍ റാബിയോറ്റ് പിഎസ്ജിയുടെ ലീഡ് ഉയര്‍ത്തി. എയ്ഞ്ചല്‍ ഡി മരിയ പെനല്‍റ്റി ബോക്സിനുള്ളില്‍ വച്ചു നല്കിയ പാസില്‍നിന്നായിരുന്നു ഗോള്‍.
മുന്‍ പിഎസ്ജി ഫോര്‍വേഡും ലൈബീരിയന്‍ പ്രസിഡന്റുമായ ജോര്‍ജ് വിയയുടെ മകൻ തിമോത്തി 82-ാം മിനിറ്റില്‍ നെയ്മര്‍ക്കു പകരമായി ഇറങ്ങി. പുതുമുഖതാരത്തിന്റെ ആശങ്കയൊന്നുമില്ലാതെ 89-ാം മിനിറ്റില്‍ ഗോള്‍ നേടി. പിഎസ്ജിയുടെ പുതിയ പരിശീലകന് തോമസ് ടച്ചലിന്റെ ആദ്യ മത്സരമായിരുന്നു.