പാരീസ്: രണ്ടാം പകുതിയില്‍ മെക്സിക്കോയ്ക്ക് ആശ്വസിക്കാന്‍ ഒരവസരം പോലും നല്‍കാതെ ഇംഗ്ലണ്ട് വല നിറച്ചു. അണ്ടർ 20 വനിത ഫുട്ബോൾ ലോകകപ്പിൽ ഗ്രൂപ്പ് ബില്‍ ഇംഗ്ലണ്ട് 6-1ന് മെക്സിക്കോയെ തകര്‍ത്തു. ലോറന് ഹെംപ് ഹാട്രിക് നേടി. ഗ്രൂപ്പിലെ മറ്റൊരു മത്സരത്തില്‍ ബ്രസീലിനെ 2-1ന് തോല്‍പ്പിച്ച് ഉത്തര കൊറിയ ക്വാര്‍ട്ടറിലെത്തി. ഏഴു പോയിന്റുമായി ഗ്രൂപ്പില്‍ ഇംഗ്ലണ്ട് ഒന്നാമതും കൊറിയ രണ്ടാമതുമെത്തി. ഗ്രൂപ്പ് എയിൽ ഫ്രാൻസ് 4-0ന് നെതർലൻഡ് സിനെയും ഘാന 1-0ന് ന്യൂസിലൻഡിനെയും തോൽപ്പിച്ചു. ഫ്രാൻസും നെതർലൻഡ്സും ക്വാർട്ടറിലെത്തി.
ഇംഗ്ലണ്ട്-മെക്സിക്കോ മത്സരത്തിന്റെ ആദ്യ സമയങ്ങളില്‍ മെക്സിക്കോ മികച്ചുനിന്നു. 37-ാം മിനിറ്റില്‍ ജാക്വലിന് ഒവാലെ മെക്സിക്കോയെ മുന്നിലെത്തിച്ചു. ഈ പകുതിയില്‍ ഇംഗ്ലണ്ടുകാര്‍ക്ക് മറുപടിയൊന്നുമില്ലായിരുന്നു. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ സിംഹികള്‍ ആറു ഗോളടിച്ച് മെക്സിക്കോയെ ഞെട്ടിച്ചു. ഈ പകുതിയില്‍ മെക്സിക്കോയില്‍നിന്ന് ഒരു മറുപടിയുമില്ലായിരുന്നു. 49-ാം മിനിറ്റില്‍ അലിസ റുസോ സമനില പിടിച്ചു. ചെളോ കെല്ലി (53-ാം മിനിറ്റ്) ഇംഗ്ലണ്ടിന് ലീഡ് നല്കി. 62-ാം മിനിറ്റില്‍ ഹെംപിന്റെ ആദ്യ ഗോള്‍ വന്നു. രണ്ടു മിനിറ്റിനുള്ളില്‍ ജോര്‍ജിയ സാന്‍വെ ലീഡ് നാലാക്കി. 68, 80 മിനിറ്റുകളിലും ഹെംപ് വല കുലുക്കി.
ഇഞ്ചുറി ടൈമില്‍ ചോം കും ഓക് നേടിയ ഗോളില്‍ കൊറിയ 2-1ന് ബ്രസീലിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ ബ്രസീലാണ് മികച്ച പ്രകടനം നടത്തിയത്. അവസരങ്ങളുണ്ടാക്കിയെടുക്കാനുമായി. എന്നാല്‍ കളിക്കു വിപരീതമായി 44-ാം മിനിറ്റില്‍ സണ്‍ സുണ്‍ ഇം കൊറിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗെസെ പേരേര (68-ാ മിനിറ്റ്) ബ്രസീലിനു സമനില നല്കി. ക്വാര്‍ട്ടറിലെത്താന്‍ വിജയം ആവശ്യമായ ബ്രസീല്‍ വിജയഗോളിനായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കൊറിയ വിജയ ഗോള്‍ നേടി.
ഇംഗ്ലണ്ട്-മെക്സിക്കോ മത്സരത്തിന്റെ ആദ്യ സമയങ്ങളില്‍ മെക്സിക്കോ മികച്ചുനിന്നു. 37-ാം മിനിറ്റില്‍ ജാക്വലിന് ഒവാലെ മെക്സിക്കോയെ മുന്നിലെത്തിച്ചു. ഈ പകുതിയില്‍ ഇംഗ്ലണ്ടുകാര്‍ക്ക് മറുപടിയൊന്നുമില്ലായിരുന്നു. രണ്ടാം പകുതിയില്‍ ഇംഗ്ലണ്ടിന്റെ സിംഹികള്‍ ആറു ഗോളടിച്ച് മെക്സിക്കോയെ ഞെട്ടിച്ചു. ഈ പകുതിയില്‍ മെക്സിക്കോയില്‍നിന്ന് ഒരു മറുപടിയുമില്ലായിരുന്നു. 49-ാം മിനിറ്റില്‍ അലിസ റുസോ സമനില പിടിച്ചു. ചെളോ കെല്ലി (53-ാം മിനിറ്റ്) ഇംഗ്ലണ്ടിന് ലീഡ് നല്കി. 62-ാം മിനിറ്റില്‍ ഹെംപിന്റെ ആദ്യ ഗോള്‍ വന്നു. രണ്ടു മിനിറ്റിനുള്ളില്‍ ജോര്‍ജിയ സാന്‍വെ ലീഡ് നാലാക്കി. 68, 80 മിനിറ്റുകളിലും ഹെംപ് വല കുലുക്കി.
ഇഞ്ചുറി ടൈമില്‍ ചോം കും ഓക് നേടിയ ഗോളില്‍ കൊറിയ 2-1ന് ബ്രസീലിനെ തോല്‍പ്പിച്ചു. മത്സരത്തിന്റെ തുടക്കത്തില്‍ ബ്രസീലാണ് മികച്ച പ്രകടനം നടത്തിയത്. അവസരങ്ങളുണ്ടാക്കിയെടുക്കാനുമായി. എന്നാല്‍ കളിക്കു വിപരീതമായി 44-ാം മിനിറ്റില്‍ സണ്‍ സുണ്‍ ഇം കൊറിയയെ മുന്നിലെത്തിച്ചു. രണ്ടാം പകുതിയില്‍ ഗെസെ പേരേര (68-ാ മിനിറ്റ്) ബ്രസീലിനു സമനില നല്കി. ക്വാര്‍ട്ടറിലെത്താന്‍ വിജയം ആവശ്യമായ ബ്രസീല്‍ വിജയഗോളിനായി ശ്രമം നടത്തിയെങ്കിലും ഫലം കണ്ടില്ല. എന്നാല്‍ ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റില്‍ കൊറിയ വിജയ ഗോള്‍ നേടി.