ന്യൂഡല്‍ഹി: ഇന്ത്യയുടെ കൗമാര ഷൂട്ടര്‍മാരായ മനു ഭാകറെയും അനീഷ് ഭന്വാലയെയും സമ്മര്‍ദത്തിലാക്കരുതെന്ന് നാലു തവണ ഏഷ്യന്‍ ഗെയിംസ് ഷൂട്ടിംഗില്‍ സ്വര്‍ണം നേടിയ ജസ്പാല്‍ റാണ പറഞ്ഞു. ഇവരില്‍നിന്ന് കൂടുതൽ പ്രതീക്ഷിക്കുന്നത് ഇവര്‍ക്ക് കൂടുതല്‍ സമ്മദമുണ്ടാക്കുമെന്നും ഇവരെ വലുതായി ശ്രദ്ധിക്കാതിരുന്നാല്‍ ഇരുവര്‍ക്കും ഏഷ്യന്‍ ഗെയിംസില്‍ മികച്ച പ്രകടനം നടത്താനാകുമെന്നും അദ്ദേഹം പറഞ്ഞു.
ഭാകര്ക്കു 16 വയസും ഭന്‍വാലയ്ക്ക് 15 വയസുമാണ്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 25 മീറ്റര്‍ റാപ്പിഡ് ഫയറിലും സ്വര്‍ണം നേടിയിരുന്നു.
ഭന്‍വാല സീനിയര്‍ ടീമിനൊപ്പമാണ് പരിശീലനം നടത്തുന്നത്. ഭോപ്പാലില്‍ ജൂണിയര്‍ നാഷണല്‍ കോച്ച് റാണയ്ക്കു കീഴിലാണ് ഭാകര്‍ പരിശീലനം നടത്തുന്നത്.
എല്ലാവരും ഈ കുട്ടികളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയാണ്. സീനിയര്‍ കളിക്കാര്ക്കുകൊടുക്കുന്ന ശ്രദ്ധയാണ് ഇവരിൽ എല്ലാവരും പുലര്‍ത്തുന്നത്. അവര്‍ എല്ലാ 15-16 വയസുള്ള കുട്ടികളെപ്പോലെതന്നെയുള്ളവരാണ്. സോഷ്യല്‍ മീഡിയകളിലും അവര്‍ സജീവമാണ്. ഇവര്‍ക്ക് അനാവശ്യ ശ്രദ്ധകൊടുത്താല്‍ അവരുടെ ഭാവിയെത്തന്നെ ബാധിക്കുമെന്നും റാണ പറഞ്ഞു.
ഇവര്‍ക്കു ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനാകില്ലെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ ഒരു കാര്യമോര്‍ക്കണം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഷ്യന്‍ ഗെയിംസിനെക്കാള്‍ എളുപ്പമുള്ള വേദിയാണ്. ഏഷ്യന്‍ ഗെയിംസില്‍ ചൈനക്കാര്‍ക്കൊപ്പം മത്സരക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നാലു പേരില്‍ ഒരാളാണ് റാണ. രണ്‍ദീര്‍ സിംഗ്, ജിതു റായ്, റോഞ്ജന്‍ സോധി എന്നിവരാണ് മറ്റ് സുവര്‍ണ നേട്ടക്കാര്‍.
ഭാകര്ക്കു 16 വയസും ഭന്‍വാലയ്ക്ക് 15 വയസുമാണ്. ഇരുവരും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ 10 മീറ്റര്‍ എയര്‍ പിസ്റ്റളിലും 25 മീറ്റര്‍ റാപ്പിഡ് ഫയറിലും സ്വര്‍ണം നേടിയിരുന്നു.
ഭന്‍വാല സീനിയര്‍ ടീമിനൊപ്പമാണ് പരിശീലനം നടത്തുന്നത്. ഭോപ്പാലില്‍ ജൂണിയര്‍ നാഷണല്‍ കോച്ച് റാണയ്ക്കു കീഴിലാണ് ഭാകര്‍ പരിശീലനം നടത്തുന്നത്.
എല്ലാവരും ഈ കുട്ടികളില്‍നിന്ന് കൂടുതല്‍ പ്രതീക്ഷിക്കുകയാണ്. സീനിയര്‍ കളിക്കാര്ക്കുകൊടുക്കുന്ന ശ്രദ്ധയാണ് ഇവരിൽ എല്ലാവരും പുലര്‍ത്തുന്നത്. അവര്‍ എല്ലാ 15-16 വയസുള്ള കുട്ടികളെപ്പോലെതന്നെയുള്ളവരാണ്. സോഷ്യല്‍ മീഡിയകളിലും അവര്‍ സജീവമാണ്. ഇവര്‍ക്ക് അനാവശ്യ ശ്രദ്ധകൊടുത്താല്‍ അവരുടെ ഭാവിയെത്തന്നെ ബാധിക്കുമെന്നും റാണ പറഞ്ഞു.
ഇവര്‍ക്കു ഏഷ്യന്‍ ഗെയിംസില്‍ മെഡല്‍ നേടാനാകില്ലെന്ന് ഞാന്‍ പറയുന്നില്ല. നിങ്ങള്‍ ഒരു കാര്യമോര്‍ക്കണം, കോമണ്‍വെല്‍ത്ത് ഗെയിംസ് ഏഷ്യന്‍ ഗെയിംസിനെക്കാള്‍ എളുപ്പമുള്ള വേദിയാണ്. ഏഷ്യന്‍ ഗെയിംസില്‍ ചൈനക്കാര്‍ക്കൊപ്പം മത്സരക്കേണ്ടതുണ്ട് അദ്ദേഹം പറഞ്ഞു.
ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയ നാലു പേരില്‍ ഒരാളാണ് റാണ. രണ്‍ദീര്‍ സിംഗ്, ജിതു റായ്, റോഞ്ജന്‍ സോധി എന്നിവരാണ് മറ്റ് സുവര്‍ണ നേട്ടക്കാര്‍.