ഹോ ചി മിന് സിറ്റി: വിയറ്റ്നാം ഓപ്പണ്‍ ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അജയ് ജയറാം ഫൈനലില്‍. ഈ സീസണിലെ ആദ്യ കിരീടത്തിന് അരികിലാണിപ്പോള്‍ ജയറാം. സെമി ഫൈനലില്‍ ജപ്പാന്റെ യു ഇഗാറഷിയെ 21-14, 21-19ന് തോല്‍പ്പിച്ചാണ് ഇന്ത്യന്‍ താരം ഫൈനലിലെത്തിയത്.
34 മിനിറ്റാണ് മത്സരം നീണ്ടത്. പിൻതുടഞരന്പിനു പരിക്കിനെത്തുര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയറാമിന് പല മത്സരങ്ങളും നഷ്ടമായിരുന്നു. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുഷ്താവിറ്റോയെ നേരിടും. ഇന്ത്യയുടെ മിഥുന് മഞ്ജുനാഥിനെ 59 മിനിറ്റ് നീണ്ട മത്സരത്തില്‍ തോല്പിച്ചാണ് ഇന്തോനേഷ്യന്‍ താരം ഫൈനലിലെത്തിയത്. 21-17, 19-21, 21-14നാണ് മിഥുന് ലോക 79-ാം റാങ്കുകാരനു മുന്നില്‍ കീഴടങ്ങിയത്.
കഴിഞ്ഞ കുറെ ആഴ്ചകളായി ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജയറാം. കഴിഞ്ഞ ഞായറാഴ്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി. സിന്ധു പ്രവേശിച്ചിരുന്നു. മത്സരത്തില്‍ സിന്ധു വെള്ളി മെഡല്‍ നേടി. ഇതിന് ഒരാഴ്ച മുമ്പ് റഷ്യ ഓപ്പണില്‍ സൗരവ് വര്‍മ ജേതാവായിരുന്നു.
മുന്‍ ലോക 13-ാം നമ്പറായ ജയറാം മത്സരത്തിന്റെ തുടക്കം മുതലേ ലീഡ് നേടി. ആദ്യ ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-8ന് മുന്നിലെത്തി. ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ താരം തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി. ഇഗാറഷി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ താരം ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ഇഗാറഷിയായിരുന്നു മുന്നില്‍. എന്നാല്‍ ഇടവേളയ്ക്കു പിരിഞ്ഞപ്പോള്‍ 11-10ന് ജയം നേരിയ ലീഡ് സ്വന്തമാക്കി. ഇതിനുശേഷം തുടര്‍ച്ചയായ അഞ്ചു പോയിന്റുകളുമായി ജയറാം ലീഡ് ഉയര്‍ത്തി. ഇടയ്ക്ക് 18-19ന് ജാപ്പനീസ് താരം മുന്നിലെത്തിയെങ്കിലും തുടര്‍ച്ചയായി പോയിന്റ് നേടി ജയറാം ഗെയിം സ്വന്തമാക്കി.
34 മിനിറ്റാണ് മത്സരം നീണ്ടത്. പിൻതുടഞരന്പിനു പരിക്കിനെത്തുര്‍ന്ന് കഴിഞ്ഞ വര്‍ഷം ജയറാമിന് പല മത്സരങ്ങളും നഷ്ടമായിരുന്നു. ഫൈനലില്‍ ഇന്തോനേഷ്യയുടെ ഷെസാര്‍ ഹിരെന്‍ റുഷ്താവിറ്റോയെ നേരിടും. ഇന്ത്യയുടെ മിഥുന് മഞ്ജുനാഥിനെ 59 മിനിറ്റ് നീണ്ട മത്സരത്തില്‍ തോല്പിച്ചാണ് ഇന്തോനേഷ്യന്‍ താരം ഫൈനലിലെത്തിയത്. 21-17, 19-21, 21-14നാണ് മിഥുന് ലോക 79-ാം റാങ്കുകാരനു മുന്നില്‍ കീഴടങ്ങിയത്.
കഴിഞ്ഞ കുറെ ആഴ്ചകളായി ബാഡ്മിന്റണ്‍ ഫൈനലിലെത്തുന്ന മൂന്നാമത്തെ ഇന്ത്യന്‍ താരമാണ് ജയറാം. കഴിഞ്ഞ ഞായറാഴ്ച ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പിന്റെ ഫൈനലില്‍ പി.വി. സിന്ധു പ്രവേശിച്ചിരുന്നു. മത്സരത്തില്‍ സിന്ധു വെള്ളി മെഡല്‍ നേടി. ഇതിന് ഒരാഴ്ച മുമ്പ് റഷ്യ ഓപ്പണില്‍ സൗരവ് വര്‍മ ജേതാവായിരുന്നു.
മുന്‍ ലോക 13-ാം നമ്പറായ ജയറാം മത്സരത്തിന്റെ തുടക്കം മുതലേ ലീഡ് നേടി. ആദ്യ ഇടവേളയ്ക്കു പിരിയുമ്പോള്‍ 11-8ന് മുന്നിലെത്തി. ഇടവേളയ്ക്കുശേഷം ഇന്ത്യന്‍ താരം തുടര്‍ച്ചയായി അഞ്ചു പോയിന്റുകള്‍ നേടി. ഇഗാറഷി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യന്‍ താരം ആദ്യ ഗെയിം സ്വന്തമാക്കി.
രണ്ടാം ഗെയിമിന്റെ തുടക്കത്തില്‍ ഇഗാറഷിയായിരുന്നു മുന്നില്‍. എന്നാല്‍ ഇടവേളയ്ക്കു പിരിഞ്ഞപ്പോള്‍ 11-10ന് ജയം നേരിയ ലീഡ് സ്വന്തമാക്കി. ഇതിനുശേഷം തുടര്‍ച്ചയായ അഞ്ചു പോയിന്റുകളുമായി ജയറാം ലീഡ് ഉയര്‍ത്തി. ഇടയ്ക്ക് 18-19ന് ജാപ്പനീസ് താരം മുന്നിലെത്തിയെങ്കിലും തുടര്‍ച്ചയായി പോയിന്റ് നേടി ജയറാം ഗെയിം സ്വന്തമാക്കി.