തിരുവന്തപുരം: മഴ സംസ്ഥാന സ്കൂൾ കായിക കലണ്ടറിന്റെ താളം തെറ്റിച്ചു. ദേശീയ സ്കൂൾ കായികമേളയിൽ ഗെയിംസ് മത്സരങ്ങൾ ഒക്ടോബർ ഒന്നുമുതൽ ആരംഭിക്കുമെന്ന അറിയിപ്പ് സംസ്ഥാനത്തിന് ലഭിച്ചു. എന്നാൽ, സംസ്ഥാനത്തു കനത്ത കാലവർഷം മൂലം സ്കൂൾ തലം മുതലുള്ള ഗെയിംസ് മത്സരങ്ങൾ പോലും ആരംഭിക്കാൻ സാധിച്ചിട്ടില്ല. ഈ സാഹചര്യത്തിൽ ദേശീയ സ്കൂൾ ഗെയിംസ് മത്സരങ്ങളിൽ കേരളാ കുട്ടികൾക്കു പങ്കെടുക്കാനുള്ള അവസരം നഷ്ടമാകുമോ എന്ന ആശങ്ക.
സ്കൂൾ തലത്തിൽനിന്നുള്ള സെലക്ഷനും തുടർന്ന് സബ്ജില്ലാ തലത്തിലും റവന്യു ജില്ലാ തലത്തിലും സോണൽ തലത്തിലും മത്സരങ്ങൾ പൂർത്തിയാക്കി വേണം സംസ്ഥാനതല മത്സരങ്ങൾ നടത്താനും സംസ്ഥാനത്തുനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കേണ്ടതും. എന്നാൽ, നിലവിൽ സ്കൂൾ തലത്തിൽ പോലും മത്സരങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ആലപ്പുഴ, കോട്ടയം ഉൾപ്പെടെയുള്ള പല ജില്ലകളിലേയും നിരവധി സ്കൂൾ മൈതാനങ്ങൾ ആഴ്ചകളോളം വെള്ളത്തിനടിയിൽ ആയ സ്ഥിതിയുമാണ്. ഈ ഒരു പശ്ചാത്തലത്തിൽ മഴ മാറാതെ സ്കൂൾ തല മത്സരങ്ങൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മഴ മാറിയാൽ പോലും സ്കൂൾതല മത്സരങ്ങൾ ഇനി വരുന്ന ആഴ്ചകളിൽ ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരാഴ്ച കഴിയുമ്പോൾ ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കും. തുടർന്ന് സ്കൂൾ തുറക്കുമ്പോൾ ഒന്നാം പാദവാർഷിക പരീക്ഷ ആരംഭിക്കും.
സെപ്റ്റംബർ ആദ്യ ആഴ്ച്ചകളിൽ നടക്കുന്ന ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് ശേഷം മാത്രമേ നിലവിലെ സാഹചര്യത്തിൽ ഗെയിംസ് ഇനങ്ങളുടെ സ്കൂൾ തല മത്സരങ്ങൾ പോലും ആരംഭിക്കാൻ കഴിയൂ. തുടർന്ന് സബ്ജില്ല മുതൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ സംസ്ഥാനത്തു നിന്നുള്ള ടീമുകളെ ഗെയിംസ് ഇനങ്ങൾക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു.
കഴിഞ്ഞ ദിവസം സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നല്കിയ അറിയിപ്പ് അനുസരിച്ച് ഒക്ടോബർ രണ്ടു മുതൽ നാഷണൽ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആരംഭിക്കും. ജൂണിയർ ആണ്‍കുട്ടികളുടെ കബഡി ചാമ്പ്യൻഷിപ്പ് മധ്യപ്രദേശിൽ ഒക്ടോബർ ആദ്യ ആഴ്ച നടത്തും. ഇതിലേയ്ക്കുള്ള കേരളാ ടീമിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ പകുതിയോടെയെങ്കിലും നടത്തണം. എങ്കിൽ മാത്രമേ സംസ്ഥാന ടീമിന് ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
കാലവർഷം കലിതുള്ളിയതോടെ അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതിനു പിന്നാലെ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം കൂടി കേരള താരങ്ങൾക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കായിക കേരളം.
തോമസ് വർഗീസ്
സ്കൂൾ തലത്തിൽനിന്നുള്ള സെലക്ഷനും തുടർന്ന് സബ്ജില്ലാ തലത്തിലും റവന്യു ജില്ലാ തലത്തിലും സോണൽ തലത്തിലും മത്സരങ്ങൾ പൂർത്തിയാക്കി വേണം സംസ്ഥാനതല മത്സരങ്ങൾ നടത്താനും സംസ്ഥാനത്തുനിന്നുള്ള ടീമിനെ തെരഞ്ഞെടുക്കേണ്ടതും. എന്നാൽ, നിലവിൽ സ്കൂൾ തലത്തിൽ പോലും മത്സരങ്ങൾ ആരംഭിക്കാൻ സാധിച്ചിട്ടില്ല.
ആലപ്പുഴ, കോട്ടയം ഉൾപ്പെടെയുള്ള പല ജില്ലകളിലേയും നിരവധി സ്കൂൾ മൈതാനങ്ങൾ ആഴ്ചകളോളം വെള്ളത്തിനടിയിൽ ആയ സ്ഥിതിയുമാണ്. ഈ ഒരു പശ്ചാത്തലത്തിൽ മഴ മാറാതെ സ്കൂൾ തല മത്സരങ്ങൾ പോലും നടത്താൻ കഴിയാത്ത സ്ഥിതിയാണ്. മഴ മാറിയാൽ പോലും സ്കൂൾതല മത്സരങ്ങൾ ഇനി വരുന്ന ആഴ്ചകളിൽ ആരംഭിക്കാൻ കഴിയാത്ത സാഹചര്യമാണ്. ഒരാഴ്ച കഴിയുമ്പോൾ ഓണാവധിക്കായി സ്കൂളുകൾ അടയ്ക്കും. തുടർന്ന് സ്കൂൾ തുറക്കുമ്പോൾ ഒന്നാം പാദവാർഷിക പരീക്ഷ ആരംഭിക്കും.
സെപ്റ്റംബർ ആദ്യ ആഴ്ച്ചകളിൽ നടക്കുന്ന ഒന്നാം പാദ വാർഷിക പരീക്ഷയ്ക്ക് ശേഷം മാത്രമേ നിലവിലെ സാഹചര്യത്തിൽ ഗെയിംസ് ഇനങ്ങളുടെ സ്കൂൾ തല മത്സരങ്ങൾ പോലും ആരംഭിക്കാൻ കഴിയൂ. തുടർന്ന് സബ്ജില്ല മുതൽ സംസ്ഥാന തലം വരെയുള്ള മത്സരങ്ങൾ ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാക്കിയാൽ മാത്രമേ സംസ്ഥാനത്തു നിന്നുള്ള ടീമുകളെ ഗെയിംസ് ഇനങ്ങൾക്ക് ദേശീയ മത്സരങ്ങളിൽ പങ്കെടുപ്പിക്കാൻ സാധിക്കുകയുള്ളു.
കഴിഞ്ഞ ദിവസം സ്കൂൾ ഗെയിംസ് ഫെഡറേഷൻ ഓഫ് ഇന്ത്യ നല്കിയ അറിയിപ്പ് അനുസരിച്ച് ഒക്ടോബർ രണ്ടു മുതൽ നാഷണൽ സ്കൂൾ ഗെയിംസ് മത്സരങ്ങൾ ആരംഭിക്കും. ജൂണിയർ ആണ്‍കുട്ടികളുടെ കബഡി ചാമ്പ്യൻഷിപ്പ് മധ്യപ്രദേശിൽ ഒക്ടോബർ ആദ്യ ആഴ്ച നടത്തും. ഇതിലേയ്ക്കുള്ള കേരളാ ടീമിന്റെ ഓണ്‍ലൈൻ രജിസ്ട്രേഷൻ സെപ്റ്റംബർ പകുതിയോടെയെങ്കിലും നടത്തണം. എങ്കിൽ മാത്രമേ സംസ്ഥാന ടീമിന് ദേശീയ സ്കൂൾ കബഡി ചാമ്പ്യൻഷിപ്പിൽ പങ്കെടുക്കാൻ സാധിക്കുകയുള്ളു.
കാലവർഷം കലിതുള്ളിയതോടെ അധ്യയന ദിനങ്ങൾ നഷ്ടപ്പെട്ടതിനു പിന്നാലെ ദേശീയ കായിക മത്സരങ്ങളിൽ പങ്കെടുക്കാനുള്ള അവസരം കൂടി കേരള താരങ്ങൾക്ക് നഷ്ടമാകുമോ എന്ന ആശങ്കയിലാണ് കായിക കേരളം.
തോമസ് വർഗീസ്