ഹൈദരാബാദ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പ് സ്വര്‍ണമെഡല്‍ തുടര്‍ച്ചയായ രണ്ടു തവണ കൈയില്‍നിന്നു വഴുതിയതാരമാണ് പി.വി. സിന്ധു.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടു തോറ്റപ്പോള്‍ ഈ വര്‍ഷം സ്പെയിനിന്റെ കരോളിന മാരിനോടും സ്വര്‍ണ മെഡല്‍ അടിയറവു വച്ചു. ഈ സീസണില്‍ നാലു ഫൈനലുകളിലും സിന്ധുവിന് പരാജയമായിരുന്നു. ഫൈനലുകളില്‍ തോല്‍വി തുടര്‍ക്കഥയായതോടെ സിന്ധുവിനെതിരേ വിമര്‍ശനവും ഉയര്‍ന്നു. തനിക്കു ഫൈനല്‍ പേടി ഇല്ലെന്ന് താരം തന്നെ വെളിപ്പെടുത്തി.
ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാഡമിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാവരും സ്വര്‍ണത്തിനുവേണ്ടിയാണ് കളിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് ഒരു വലിയ ടൂര്‍ണമെന്റാണ്. അതില്‍ താന്‍ 100 ശതമാനവും സമര്‍പ്പിച്ചു. അതില്‍നിന്നു ലഭിച്ച നല്ല കാര്യം മാത്രമേ ഞാന്‍ സ്വീകരിക്കുന്നുള്ളൂ. വെള്ളി നേടിയതിലും സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പക്ഷേ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തുമെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും സിന്ധു പറഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ പ്രവേശനം തനിക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നും അവിടെ മികച്ച പ്രകടനം നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും ലോക രണ്ടാം നമ്പര്‍ താരം പറഞ്ഞു.
ഫൈനലിലെ പരാജയത്തെ മാത്രം എല്ലാവരും നോക്കിക്കാണുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍, സിന്ധു വലിയ പോരാട്ടങ്ങള്‍ നടത്തിയ സെമി ഫൈനല്‍ (അകാനേ യാമഗുച്ചി), ക്വാര്‍ട്ടര്‍ ഫൈനല്‍ (നൊസോമി ഒകുഹാര), പ്രീക്വാര്ട്ടര്ഫൈനല് (ജി ഹ്യും സങ്) മത്സരങ്ങള്‍ എല്ലാവരും മറക്കുകയാണെന്ന് -പരിശീലകന് പുല്ലേല ഗോപിചന്ദ് പറഞ്ഞു.
ആ മത്സരങ്ങളിലെല്ലാം പ്രത്യേകിച്ച് ക്വാര്‍ട്ടറിലും സെമിയിലും സിന്ധു കഠിനാധ്വാനവും തിരിച്ചുവന്നു ജയിക്കാനുള്ള കരുത്തും മാനസികമായ കരുത്തും പുറത്തെടുത്തു. തനിക്ക് സിന്ധുവിനോട് പറയാനുള്ളത് നല്ലത് മറക്കാന്‍ എളുപ്പവും മോശമായത് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ എളുപ്പവുമാണെന്ന കാര്യമാണ്. ആ ടൂര്‍ണമെന്റിൽ ഒത്തിരി നല്ലകാര്യങ്ങള്‍ സംഭവിച്ചുവെന്നും ഗോപിചന്ദ് പറഞ്ഞു.
കഴിഞ്ഞ വര്‍ഷം ഫൈനലില്‍ ജപ്പാന്റെ നൊസോമി ഒകുഹാരയോടു തോറ്റപ്പോള്‍ ഈ വര്‍ഷം സ്പെയിനിന്റെ കരോളിന മാരിനോടും സ്വര്‍ണ മെഡല്‍ അടിയറവു വച്ചു. ഈ സീസണില്‍ നാലു ഫൈനലുകളിലും സിന്ധുവിന് പരാജയമായിരുന്നു. ഫൈനലുകളില്‍ തോല്‍വി തുടര്‍ക്കഥയായതോടെ സിന്ധുവിനെതിരേ വിമര്‍ശനവും ഉയര്‍ന്നു. തനിക്കു ഫൈനല്‍ പേടി ഇല്ലെന്ന് താരം തന്നെ വെളിപ്പെടുത്തി.
ഹൈദരാബാദിലെ പുല്ലേല ഗോപിചന്ദ് അക്കാഡമിയില്‍ മാധ്യമപ്രവര്‍ത്തകരുമായുള്ള കൂടിക്കാഴ്ചയിലാണ് ഇക്കാര്യം പറഞ്ഞത്. എല്ലാവരും സ്വര്‍ണത്തിനുവേണ്ടിയാണ് കളിക്കുന്നത്. ലോക ചാമ്പ്യന്‍ഷിപ്പ് ഒരു വലിയ ടൂര്‍ണമെന്റാണ്. അതില്‍ താന്‍ 100 ശതമാനവും സമര്‍പ്പിച്ചു. അതില്‍നിന്നു ലഭിച്ച നല്ല കാര്യം മാത്രമേ ഞാന്‍ സ്വീകരിക്കുന്നുള്ളൂ. വെള്ളി നേടിയതിലും സന്തോഷമുണ്ടെന്നും താരം പറഞ്ഞു. പക്ഷേ പാളിച്ചകള്‍ പറ്റിയിട്ടുണ്ടെങ്കില്‍ അതു തിരുത്തുമെന്നും കൂടുതല്‍ മെച്ചപ്പെട്ട പ്രകടനം നടത്തുമെന്നും സിന്ധു പറഞ്ഞു.
ലോക ചാമ്പ്യന്‍ഷിപ്പിലെ ഫൈനല്‍ പ്രവേശനം തനിക്ക് ഏഷ്യന്‍ ഗെയിംസിനുള്ള ആത്മവിശ്വാസം ഉയര്‍ത്തിയിട്ടുണ്ടെന്നും അവിടെ മികച്ച പ്രകടനം നടത്താനാകുമെന്നു പ്രതീക്ഷിക്കുന്നതായും ലോക രണ്ടാം നമ്പര്‍ താരം പറഞ്ഞു.
ഫൈനലിലെ പരാജയത്തെ മാത്രം എല്ലാവരും നോക്കിക്കാണുന്നത് എളുപ്പമുള്ള കാര്യമാണ്. എന്നാല്‍, സിന്ധു വലിയ പോരാട്ടങ്ങള്‍ നടത്തിയ സെമി ഫൈനല്‍ (അകാനേ യാമഗുച്ചി), ക്വാര്‍ട്ടര്‍ ഫൈനല്‍ (നൊസോമി ഒകുഹാര), പ്രീക്വാര്ട്ടര്ഫൈനല് (ജി ഹ്യും സങ്) മത്സരങ്ങള്‍ എല്ലാവരും മറക്കുകയാണെന്ന് -പരിശീലകന് പുല്ലേല ഗോപിചന്ദ് പറഞ്ഞു.
ആ മത്സരങ്ങളിലെല്ലാം പ്രത്യേകിച്ച് ക്വാര്‍ട്ടറിലും സെമിയിലും സിന്ധു കഠിനാധ്വാനവും തിരിച്ചുവന്നു ജയിക്കാനുള്ള കരുത്തും മാനസികമായ കരുത്തും പുറത്തെടുത്തു. തനിക്ക് സിന്ധുവിനോട് പറയാനുള്ളത് നല്ലത് മറക്കാന്‍ എളുപ്പവും മോശമായത് കൂടുതല്‍ ഫോക്കസ് ചെയ്യാന്‍ എളുപ്പവുമാണെന്ന കാര്യമാണ്. ആ ടൂര്‍ണമെന്റിൽ ഒത്തിരി നല്ലകാര്യങ്ങള്‍ സംഭവിച്ചുവെന്നും ഗോപിചന്ദ് പറഞ്ഞു.