കോട്ടയം: അമേരിക്കന്‍ ബാല ഫുടബോള്‍താരം ഏഞ്ചല്‍ ജോണ്‍ വീണ്ടും നാമക്കുഴിയില്‍. മേവെള്ളൂര്‍ കുഞ്ഞിരാമന് മെമ്മോറില്‍ ഹൈസ്കൂള്‍ കായിക അധ്യാപകന് ജോമോന് ജേക്കബിന്റെ കീഴിലാണ് ഏഞ്ചല്‍ പരിശീലനത്തിനായി ഒരിക്കല്കൂടിയെത്തിരിയിക്കുന്നത്.
ഇത് രണ്ടാം തവണയാണ് ജോമോന്റെ കീഴില്‍ ഈ ബാലതാരം പരിശീലനം നടത്തുന്നത്. അമേരിക്കയിലെ ഫ്ളോറിഡ സബ്് ജൂണിയര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമില്‍ അംഗമായിരുന്നു ഏഞ്ചല്‍ ജോണ്‍. കഴിഞ്ഞ വര്‍ഷം മൂന്നുമാസത്തോളം ജോമോന്റെ കീഴില്‍ പരിശീലനം നടത്തിയിരുന്നു.
വെസ് ലി ചാപ്പല്‍ എസ്സിയിലെ മികച്ച സബ് ജൂണിയര്‍ കളിക്കാരനുള്ള അവാര്‍ഡ് ഏഞ്ചലിനു ലഭിച്ചിട്ടുണ്ട്. മുന്‍ കേരള ഫുട്ബോള്‍ താരവും ഇപ്പോള്‍ വെസ് ലി ചാപ്പല്‍ എസ്സിയുടെ സഹപരിശീലകനുമായ ലൈജു ചെറിയാനാണ് ഏഞ്ചലിന്റെ പിതാവ്.
കഴിഞ്ഞ വര്‍ഷം ജോമോന്റെ കീഴില്‍ പരിശീലനം നേടിയശേഷം കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ ഈ ബാലതാരം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജോമോന് അമേരിക്കയില്‍ കൂടുതല്‍ ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനായി വെസ് ലി ചാപ്പലും റൗഡീസ് സോക്കര്‍ ക്ലബ്ബും അവസരം നല്കി. 10 മാസത്തെ പരിശീലനമാണ് ജോമോന് അമേരി ക്കയിൽ ലഭിക്കുക.
ഇത് രണ്ടാം തവണയാണ് ജോമോന്റെ കീഴില്‍ ഈ ബാലതാരം പരിശീലനം നടത്തുന്നത്. അമേരിക്കയിലെ ഫ്ളോറിഡ സബ്് ജൂണിയര്‍ സംസ്ഥാന ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ ടീമില്‍ അംഗമായിരുന്നു ഏഞ്ചല്‍ ജോണ്‍. കഴിഞ്ഞ വര്‍ഷം മൂന്നുമാസത്തോളം ജോമോന്റെ കീഴില്‍ പരിശീലനം നടത്തിയിരുന്നു.
വെസ് ലി ചാപ്പല്‍ എസ്സിയിലെ മികച്ച സബ് ജൂണിയര്‍ കളിക്കാരനുള്ള അവാര്‍ഡ് ഏഞ്ചലിനു ലഭിച്ചിട്ടുണ്ട്. മുന്‍ കേരള ഫുട്ബോള്‍ താരവും ഇപ്പോള്‍ വെസ് ലി ചാപ്പല്‍ എസ്സിയുടെ സഹപരിശീലകനുമായ ലൈജു ചെറിയാനാണ് ഏഞ്ചലിന്റെ പിതാവ്.
കഴിഞ്ഞ വര്‍ഷം ജോമോന്റെ കീഴില്‍ പരിശീലനം നേടിയശേഷം കഴിഞ്ഞ ടൂര്‍ണമെന്റുകളില്‍ ഈ ബാലതാരം നടത്തിയ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ജോമോന് അമേരിക്കയില്‍ കൂടുതല്‍ ഫുട്ബോള്‍ പരിശീലനം നല്‍കുന്നതിനായി വെസ് ലി ചാപ്പലും റൗഡീസ് സോക്കര്‍ ക്ലബ്ബും അവസരം നല്കി. 10 മാസത്തെ പരിശീലനമാണ് ജോമോന് അമേരി ക്കയിൽ ലഭിക്കുക.