പാരീസ്: വനിത അണ്ടര്‍ 20 ലോകകപ്പ് ഫുട്ബോളില്‍ സ്പെയിനിനും ജര്‍മനിക്കും വിജയത്തുടക്കം. ഗ്രൂപ്പ് സിയില്‍ പാട്രി ഗിഹാരോയുടെ ഹാട്രിക് മികവില്‍ സ്പെയിന് 4-1നു പരാഗ്വെയെ തോല്‍പ്പിച്ചു. 40, 64, 90+6 മിനിറ്റുകളിലായിരുന്നു പാട്രിയുടെ ഗോളുകള്‍. സ്പെയിന്റെ മറ്റൊരു ഗോള്‍ ക്ലോഡിയ പിന (49-ാം മിനിറ്റ്) യുടെതായിരുന്നു. 64-ാം മിനിറ്റില്‍ ജെസിക മാര്‍ട്ടിനെസാണ് പരാഗ്വെയുടെ ആശ്വാസ ഗോള്‍ നേടിയത്.
മത്സരത്തിന്റെ തുടക്കം മുതലേ ലാ രോഹയുടെ ആധിപത്യമായിരുന്നു. തുടര്‍ച്ചയായ ആക്രമണം നടത്തിയ സ്പെയിന് പരാഗ്വെയന്‍ ഗോള്‍കീപ്പര്‍ ഇസ്ബെല്‍ ഒര്ടിസ് തടസമായിനിന്നു. പല മികച്ച അവസരങ്ങളും ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പരാഗ്വെയ്ക്കാണെങ്കില് നിര്‍ഭാഗ്യത്തിലാണ് ലീഡ് കിട്ടാതെ പോയത്. ഗോളെന്നുറച്ച ഫാബിയോള സാന്‍ഡോവലിന്റെ ലോംഗ്റേഞ്ച് ക്രോസ്ബാറില്‍ തട്ടി പോയത് ആശ്ചര്യത്തോടെയാണ് പരാഗ്വെ കളിക്കാര്കണ്ടത്.
യൂറോപ്യന്‍ അണ്ടര്‍ 20 ചാമ്പ്യന്മാര് ആദ്യ പകുതി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ മുന്നിലെത്തി. ബോക്സിനു പുറത്തുനിന്ന് ഗിഹാരോയുടെ ഷോട്ട് വലയില്‍കയറി. സ്പെയിന് അര്‍ഹിച്ച ഗോളുതന്നെയായിരുന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെതന്നെ സ്പെയിന് ലീഡ് ഉയര്‍ത്തി. ഗിഹാരോയുടെ പാസില്‍നിന്ന് പിനയുടെ മികച്ചൊരു ഷോട്ട് ഗോള്‍കീപ്പറെ കടന്ന് വലയ്ക്കുള്ളില്‍ തറച്ചു. 64-ാം മിനിറ്റില്‍ പരാഗ്വെ മാര്‍ട്ടിനെസിലൂടെ ഒരു ഗോള്‍ മടക്കി. സ്പെയിന് നടത്തിയൊരു മുന്നേറ്റത്തിന്റെ മുനയൊടിച്ചാണ് പരാഗ്വെയുടെ ഗോള്‍. നാലു ഫിഫ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള താരത്തിന്റെ ആദ്യ ഗോളാണിത്.
പരാഗ്വെയുടെ ഗോള്‍ പിറന്ന് രണ്ടു മിനിറ്റ് കഴിഞ്ഞ് ഗിഹാരോ സ്പെയിനിന്റെ ജയം ഉറപ്പിച്ചു. താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയിലായി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരം ഹാട്രിക് തികച്ചു.
ഗ്രൂപ്പ് സിയില മറ്റൊരു മത്സരത്തില്‍ ജപ്പാന് എതിരില്ലാത്ത ഒരു ഗോളിന് യുഎസ്എയെ തോല്‍പ്പിച്ചു. 76-ാം മിനിറ്റില്‍ ഹോനോക ഹയാഷിയുടെ ലോംഗ് റേഞ്ചറാണ് ജപ്പാന് ജയം നല്‍കിയത്. ആദ്യ പകുതിയിൽ ഇരുടീമും ഗംഭീരപോ രാട്ടമാണ് നടത്തിയത്.
ജര്‍മന്‍ വിജയം
ഗ്രൂപ്പ് ഡിയില്‍ ജര്‍മനി ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നൈജീരിയയെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ സ്റ്റിഫാനി സാന്‍ഡേഴ്സിന്റെ ഗോളാണ് ജര്‍മനിക്കു വിജയം നല്‍കിയത്.
2010, 2014 ലോകകപ്പ് ഫൈനലുകളില്‍ ഇരു രാജ്യങ്ങളുമാണ് ഏറ്റുമുട്ടിയത്. രണ്ടു തവണയും ജയം ജര്‍മനിക്കൊപ്പമായിരുന്നു. ഈ ടീമുകള്‍ 2018ല്‍ ആദ്യ മത്സരത്തിലേറ്റുമുട്ടിയപ്പോള് തുടക്കത്തില്‍ ജര്‍മനിയാണ് മികച്ചുനിന്നത്. ആ പകുതിയുടെ അവസാന മിനിറ്റുകളില്‍ നൈജീരിയ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചതോടെ മുന്‍ ചാമ്പ്യന്മാര്ക്ക് വലകുലുക്കായില്ല. 69-ാം മിനിറ്റില്‍ ജര്‍മനിക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി നേരെ സാന്‍ഡേഴ്സിന്റെ മുന്നില്‍ വീണു. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഷോട്ട് അനായാസം വലയില്‍ കയറി. നൈജീരിയ തിരിച്ചടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെങ്കിലും ഗോള്‍ നേടാന്‍ ഭാഗ്യമില്ലാതായിപ്പോയി.
ആദ്യമായി ലോകകപ്പിനെത്തിയ ഹെയ്തിയെ 2-1ന് ചൈന തോല്‍പ്പിച്ചു. അരങ്ങേറ്റ ലോകകപ്പില്‍ ഹെയ്തി മികച്ച പ്രകടനം കാഴ്ചവച്ചു. ചൈനയെ വിറപ്പിക്കാന്‍ പുതുമുഖങ്ങള്‍ക്കായി. എന്നാല്‍ 13-ാം മിനിറ്റില്‍ യുജി സെഹേ ചൈനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ നന്നായി കളിച്ച ഹെയ്തി രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റായപ്പോള്‍ ഗോള്‍ വഴങ്ങി.
മെന്ഗയു ഷെന്‍ ആണ് ഗോള്‍ നേടിയത്. തുടര്‍ന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈനയ്ക്കായില്ല. 78-ാം മിനിറ്റില്‍ ഹെയ്തി പെണ്‍കുട്ടികള്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍നേടി. ജിയാസിംഗ് ഡൗവ് പെനല്‍റ്റി ബോക്സിനുള്ളിൽ നടത്തിയ ഫൗളില്‍ ഹെയ്തിക്കു സ്പോട് കിക്ക്. കിക്കെടുത്ത ക്യാപ്റ്റന്‍ നെറിലിയ മൊണ്ടേസിര് പന്ത് വലയിലാക്കി. അവസാന മിനിറ്റുകളില്‍ മൊണ്ടേസിര് ഹെയ്തിക്കു സമനില നല്കുമെന്നുതോന്നി. ഗോള്‍കീപ്പര്‍ മുന്നോട്ടു കയറിനിന്നപ്പോള്‍ ആളില്ലാ പോസ്റ്റിലേക്കു പായിച്ചഷോട്ട് പ്രതിരോധതാരം ലിന്‍ലിന്‍ വാംഗ് ഹെഡ് ചെയ്തു രക്ഷപ്പെടുത്തി.
മത്സരത്തിന്റെ തുടക്കം മുതലേ ലാ രോഹയുടെ ആധിപത്യമായിരുന്നു. തുടര്‍ച്ചയായ ആക്രമണം നടത്തിയ സ്പെയിന് പരാഗ്വെയന്‍ ഗോള്‍കീപ്പര്‍ ഇസ്ബെല്‍ ഒര്ടിസ് തടസമായിനിന്നു. പല മികച്ച അവസരങ്ങളും ഗോള്‍കീപ്പര്‍ തടഞ്ഞിട്ടു. പരാഗ്വെയ്ക്കാണെങ്കില് നിര്‍ഭാഗ്യത്തിലാണ് ലീഡ് കിട്ടാതെ പോയത്. ഗോളെന്നുറച്ച ഫാബിയോള സാന്‍ഡോവലിന്റെ ലോംഗ്റേഞ്ച് ക്രോസ്ബാറില്‍ തട്ടി പോയത് ആശ്ചര്യത്തോടെയാണ് പരാഗ്വെ കളിക്കാര്കണ്ടത്.
യൂറോപ്യന്‍ അണ്ടര്‍ 20 ചാമ്പ്യന്മാര് ആദ്യ പകുതി തീരാന്‍ അഞ്ചു മിനിറ്റുള്ളപ്പോള്‍ മുന്നിലെത്തി. ബോക്സിനു പുറത്തുനിന്ന് ഗിഹാരോയുടെ ഷോട്ട് വലയില്‍കയറി. സ്പെയിന് അര്‍ഹിച്ച ഗോളുതന്നെയായിരുന്നു. രണ്ടാം പകുതി തുടങ്ങി അധികം വൈകാതെതന്നെ സ്പെയിന് ലീഡ് ഉയര്‍ത്തി. ഗിഹാരോയുടെ പാസില്‍നിന്ന് പിനയുടെ മികച്ചൊരു ഷോട്ട് ഗോള്‍കീപ്പറെ കടന്ന് വലയ്ക്കുള്ളില്‍ തറച്ചു. 64-ാം മിനിറ്റില്‍ പരാഗ്വെ മാര്‍ട്ടിനെസിലൂടെ ഒരു ഗോള്‍ മടക്കി. സ്പെയിന് നടത്തിയൊരു മുന്നേറ്റത്തിന്റെ മുനയൊടിച്ചാണ് പരാഗ്വെയുടെ ഗോള്‍. നാലു ഫിഫ ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുള്ള താരത്തിന്റെ ആദ്യ ഗോളാണിത്.
പരാഗ്വെയുടെ ഗോള്‍ പിറന്ന് രണ്ടു മിനിറ്റ് കഴിഞ്ഞ് ഗിഹാരോ സ്പെയിനിന്റെ ജയം ഉറപ്പിച്ചു. താരത്തിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയിലായി. ഇഞ്ചുറി ടൈമിന്റെ ആറാം മിനിറ്റില്‍ അത്ലറ്റിക്കോ മാഡ്രിഡ് താരം ഹാട്രിക് തികച്ചു.
ഗ്രൂപ്പ് സിയില മറ്റൊരു മത്സരത്തില്‍ ജപ്പാന് എതിരില്ലാത്ത ഒരു ഗോളിന് യുഎസ്എയെ തോല്‍പ്പിച്ചു. 76-ാം മിനിറ്റില്‍ ഹോനോക ഹയാഷിയുടെ ലോംഗ് റേഞ്ചറാണ് ജപ്പാന് ജയം നല്‍കിയത്. ആദ്യ പകുതിയിൽ ഇരുടീമും ഗംഭീരപോ രാട്ടമാണ് നടത്തിയത്.
ജര്‍മന്‍ വിജയം
ഗ്രൂപ്പ് ഡിയില്‍ ജര്‍മനി ആദ്യ മത്സരത്തില്‍ ഏകപക്ഷീയമായ ഒരു ഗോളിന് നൈജീരിയയെ തോല്‍പ്പിച്ചു. രണ്ടാം പകുതിയില്‍ സ്റ്റിഫാനി സാന്‍ഡേഴ്സിന്റെ ഗോളാണ് ജര്‍മനിക്കു വിജയം നല്‍കിയത്.
2010, 2014 ലോകകപ്പ് ഫൈനലുകളില്‍ ഇരു രാജ്യങ്ങളുമാണ് ഏറ്റുമുട്ടിയത്. രണ്ടു തവണയും ജയം ജര്‍മനിക്കൊപ്പമായിരുന്നു. ഈ ടീമുകള്‍ 2018ല്‍ ആദ്യ മത്സരത്തിലേറ്റുമുട്ടിയപ്പോള് തുടക്കത്തില്‍ ജര്‍മനിയാണ് മികച്ചുനിന്നത്. ആ പകുതിയുടെ അവസാന മിനിറ്റുകളില്‍ നൈജീരിയ കൂടുതല്‍ ആത്മവിശ്വാസത്തോടെ കളിച്ചതോടെ മുന്‍ ചാമ്പ്യന്മാര്ക്ക് വലകുലുക്കായില്ല. 69-ാം മിനിറ്റില്‍ ജര്‍മനിക്ക് അനുകൂലമായി കോര്‍ണര്‍ ലഭിച്ചു. ഇതേത്തുടര്‍ന്നുള്ള ഹെഡര്‍ ക്രോസ്ബാറില്‍ തട്ടി നേരെ സാന്‍ഡേഴ്സിന്റെ മുന്നില്‍ വീണു. ക്ലോസ് റേഞ്ചില്‍നിന്നുള്ള ഷോട്ട് അനായാസം വലയില്‍ കയറി. നൈജീരിയ തിരിച്ചടിക്കാനുള്ള ശ്രമം ഊര്‍ജിതമാക്കിയെങ്കിലും ഗോള്‍ നേടാന്‍ ഭാഗ്യമില്ലാതായിപ്പോയി.
ആദ്യമായി ലോകകപ്പിനെത്തിയ ഹെയ്തിയെ 2-1ന് ചൈന തോല്‍പ്പിച്ചു. അരങ്ങേറ്റ ലോകകപ്പില്‍ ഹെയ്തി മികച്ച പ്രകടനം കാഴ്ചവച്ചു. ചൈനയെ വിറപ്പിക്കാന്‍ പുതുമുഖങ്ങള്‍ക്കായി. എന്നാല്‍ 13-ാം മിനിറ്റില്‍ യുജി സെഹേ ചൈനയെ മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ നന്നായി കളിച്ച ഹെയ്തി രണ്ടാം പകുതി തുടങ്ങി ഒരു മിനിറ്റായപ്പോള്‍ ഗോള്‍ വഴങ്ങി.
മെന്ഗയു ഷെന്‍ ആണ് ഗോള്‍ നേടിയത്. തുടര്‍ന്ന് കളിയുടെ നിയന്ത്രണം ഏറ്റെടുക്കാന്‍ ചൈനയ്ക്കായില്ല. 78-ാം മിനിറ്റില്‍ ഹെയ്തി പെണ്‍കുട്ടികള്‍ ലോകകപ്പിലെ തങ്ങളുടെ ആദ്യ ഗോള്‍നേടി. ജിയാസിംഗ് ഡൗവ് പെനല്‍റ്റി ബോക്സിനുള്ളിൽ നടത്തിയ ഫൗളില്‍ ഹെയ്തിക്കു സ്പോട് കിക്ക്. കിക്കെടുത്ത ക്യാപ്റ്റന്‍ നെറിലിയ മൊണ്ടേസിര് പന്ത് വലയിലാക്കി. അവസാന മിനിറ്റുകളില്‍ മൊണ്ടേസിര് ഹെയ്തിക്കു സമനില നല്കുമെന്നുതോന്നി. ഗോള്‍കീപ്പര്‍ മുന്നോട്ടു കയറിനിന്നപ്പോള്‍ ആളില്ലാ പോസ്റ്റിലേക്കു പായിച്ചഷോട്ട് പ്രതിരോധതാരം ലിന്‍ലിന്‍ വാംഗ് ഹെഡ് ചെയ്തു രക്ഷപ്പെടുത്തി.