മാഡ്രിഡ്: ഇന്ത്യന്‍ ഫുട്ബോളിന്റെ ചരിത്രത്തിലെ മറ്റൊരു ഉജ്വല ഏട് എഴുതിക്കൊണ്ട് നമ്മുടെ ചുണക്കുട്ടന്മാര്. ഒരുപക്ഷേ, ഇന്ത്യന്‍ ഫുട്ബോളിലെ ഏറ്റവും മഹനീയമായ മുഹൂര്‍ത്തമായിരിക്കും ഇത്.
അണ്ടര്‍ 20 വിഭാഗത്തില്‍ ലോകഫുട്ബോളിലെ അതികായരായ അര്‍ജന്റീനയെ ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് (COTIF)കപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 20 ടീം ആറു തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. ഫുട്ബോള്‍ രംഗത്ത് വന്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ വിജയം വലിയ ഊര്‍ജമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ അണ്ടര്‍ 16 വിഭാഗത്തിലും ഇന്ത്യ വിജയിച്ചു. ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാക്കിനെയാണ് ഇന്ത്യ അട്ടിമറിച്ചത്. ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളായിരുന്നു ടീമിലുണ്ടായിരുന്നത്.
അര്‍ജന്റീനയ്ക്കെതിരേ രണ്ടാം പകുതിയില്‍ 10 പേരുമായി കളിച്ചാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 55-ാം മിനിറ്റില്‍ അനികേത് യാദവ് ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ നിര പത്തുപേരായി ചുരുങ്ങിയത്.
ഇന്ത്യക്കായി ദീപക് ടാന്‍ഗ്രി (നാല്), അന്‍വര്‍ അലി (68) എന്നിവരാണ് ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ ഏകഗോള്‍ 72-ാം മിനിറ്റിലായിരുന്നു.
യുവത്വത്തിന്റെ ആഘോഷം
ഇന്ത്യന്‍ ഫുട്ബോള്‍ യുവത്വത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനാണ് സ്പെയിന് സാക്ഷ്യം വഹിച്ചത്. അര്‍ജന്റീനയ്ക്കെതിരായ മത്സരം തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ ഇന്ത്യയുടെ ചുണക്കുട്ടന്മാര് ലീഡ് നേടി. ടാന്‍ഗ്രിയാണ് സ്കോറര്‍. നിന്തോയ്ഗാന്ബ മീട്ടെയുടെ കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോള്‍. അപ്രതീക്ഷിതമായി വീണ ഗോളിന്റെ ആവേശത്തില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യ പിന്നീട് പുറത്തെടുത്തത്.
മികച്ച ആക്രമണങ്ങളിലൂടെ അര്‍ജന്റീന മുന്നേറാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ പ്രതിരോധവും മധ്യനിരയും അവയൊക്കെ തടഞ്ഞു.
ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധേയമായത്. ആദ്യപകുതിയില്‍ ഒന്നിലധികം ഗോള്‍ നേടാനാകാതെപോയത് ഇന്ത്യക്കു നിര്‍ഭാഗ്യമായി. സുരേഷ് സിങ് വാങ്ജാം-ബോറിസ് സിങ് താങ്ജാം സഖ്യം ലോകനിലവാരത്തിലാണ് കളി മെനഞ്ഞത്. അന്‍വര്‍ അലിയും മീട്ടെയും അര്‍ജന്റീനയ്ക്ക് തലവേദനയായി.
രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അര്‍ജന്റൈന്‍ മുന്നേറ്റനിരയിലെ താരത്തെ ഫൗള്‍ ചെയ്തതിനാണ് അനികേതിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഗോള്‍കീപ്പര്‍ പ്രഭ്സൂഖന്‍ ഗില്ലിന്റെ പ്രകടനവും ഇന്ത്യക്ക് തുണയായി.
68-ാം മിനിറ്റിലാണ് ഇന്ത്യ വിജയമുറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്. ബോക്സിനു വെളിയില്‍ റഹിം അലിയെ അര്‍ജന്റീന താരം വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് അന്‍വര്‍ അലി വെടിയുണ്ട പോലെ പായിച്ചു. 72-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും പതറാതെ പിടിച്ചുനിന്ന ഇന്ത്യന്‍ പ്രതിരോധം അങ്ങനെ കീഴടങ്ങാന്‍ തയാറല്ലായിരുന്നു. ഇഞ്ചുറി ടൈമില്‍ അര്‍ജന്റൈന്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തിരിച്ചുപോയത് ഇന്ത്യക്കു ഭാഗ്യമായി. മുൻ അർജന്റൈൻ താരം പാബ്ലോ അയ്മ റാണ് അണ്ടർ 20 ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ശക്തരായ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. നിലവിലെ അണ്ടർ 20 റണ്ണേഴ്സ് അപ്പാണ് വെനസ്വേല. ഇന്ത്യയുടെ പ്രകടനം കണ്ട വെനസ്വേലൻ പരിശീലകൻ ഫ്ലോയിഡ് പിന്റേ ടീമിനെ പ്രശംസിച്ചിരുന്നു.
ഇറാക്കിനെയും വീഴ്ത്തി
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന വാഫ് (WAFF) അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാക്കിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ ഭുവനേശ്വറാണ് ഇന്ത്യക്ക് വിജയഗോള്‍ സമ്മാനിച്ചത്.
ബിബിയാനോ ഫെര്‍ണാണ്ടസിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ കുട്ടിപ്പട, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം സമനിലയിലേക്കെന്ന ഘട്ടത്തിലാണ് ഭുവനേശ്വര്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഗോള്‍ സ്വന്തമാക്കിയത്.
അണ്ടര്‍ 20 വിഭാഗത്തില്‍ ലോകഫുട്ബോളിലെ അതികായരായ അര്‍ജന്റീനയെ ഇന്ത്യ പരാജയപ്പെടുത്തിയിരിക്കുന്നു. സ്പെയിനില്‍ നടക്കുന്ന അണ്ടര്‍ 20 കോട്ടിഫ് (COTIF)കപ്പിലാണ് ഇന്ത്യയുടെ അണ്ടര്‍ 20 ടീം ആറു തവണ ലോകചാമ്പ്യന്മാരായ അര്‍ജന്റീനയെ ഒന്നിനെതിരേ രണ്ടു ഗോളുകള്‍ക്ക് വീഴ്ത്തിയത്. ഫുട്ബോള്‍ രംഗത്ത് വന്‍ വളര്‍ച്ച ലക്ഷ്യമിടുന്ന ഇന്ത്യക്ക് ഈ വിജയം വലിയ ഊര്‍ജമാണ് സമ്മാനിച്ചിരിക്കുന്നത്. ഇതുകൂടാതെ അണ്ടര്‍ 16 വിഭാഗത്തിലും ഇന്ത്യ വിജയിച്ചു. ഏഷ്യന്‍ ചാമ്പ്യന്മാരായ ഇറാക്കിനെയാണ് ഇന്ത്യ അട്ടിമറിച്ചത്. ഇക്കഴിഞ്ഞ അണ്ടര്‍ 17 ലോകകപ്പില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച താരങ്ങളായിരുന്നു ടീമിലുണ്ടായിരുന്നത്.
അര്‍ജന്റീനയ്ക്കെതിരേ രണ്ടാം പകുതിയില്‍ 10 പേരുമായി കളിച്ചാണ് ഇന്ത്യ ഈ നേട്ടം കൈവരിച്ചത്. 55-ാം മിനിറ്റില്‍ അനികേത് യാദവ് ചുവപ്പുകാര്‍ഡ് കണ്ടതിനെത്തുടര്‍ന്നാണ് ഇന്ത്യന്‍ നിര പത്തുപേരായി ചുരുങ്ങിയത്.
ഇന്ത്യക്കായി ദീപക് ടാന്‍ഗ്രി (നാല്), അന്‍വര്‍ അലി (68) എന്നിവരാണ് ഗോള്‍ നേടിയത്. അര്‍ജന്റീനയുടെ ഏകഗോള്‍ 72-ാം മിനിറ്റിലായിരുന്നു.
യുവത്വത്തിന്റെ ആഘോഷം
ഇന്ത്യന്‍ ഫുട്ബോള്‍ യുവത്വത്തിന്റെ ഏറ്റവും വലിയ ആഘോഷത്തിനാണ് സ്പെയിന് സാക്ഷ്യം വഹിച്ചത്. അര്‍ജന്റീനയ്ക്കെതിരായ മത്സരം തുടങ്ങി നാലാം മിനിറ്റില്‍ത്തന്നെ ഇന്ത്യയുടെ ചുണക്കുട്ടന്മാര് ലീഡ് നേടി. ടാന്‍ഗ്രിയാണ് സ്കോറര്‍. നിന്തോയ്ഗാന്ബ മീട്ടെയുടെ കോര്‍ണര്‍ കിക്കില്‍നിന്നായിരുന്നു ഗോള്‍. അപ്രതീക്ഷിതമായി വീണ ഗോളിന്റെ ആവേശത്തില്‍ മിന്നുന്ന പ്രകടനമാണ് ഇന്ത്യ പിന്നീട് പുറത്തെടുത്തത്.
മികച്ച ആക്രമണങ്ങളിലൂടെ അര്‍ജന്റീന മുന്നേറാന്‍ ശ്രമിച്ചുവെങ്കിലും ഇന്ത്യയുടെ പ്രതിരോധവും മധ്യനിരയും അവയൊക്കെ തടഞ്ഞു.
ഇന്ത്യയുടെ മധ്യനിരയുടെ പ്രകടനമായിരുന്നു ഏറെ ശ്രദ്ധേയമായത്. ആദ്യപകുതിയില്‍ ഒന്നിലധികം ഗോള്‍ നേടാനാകാതെപോയത് ഇന്ത്യക്കു നിര്‍ഭാഗ്യമായി. സുരേഷ് സിങ് വാങ്ജാം-ബോറിസ് സിങ് താങ്ജാം സഖ്യം ലോകനിലവാരത്തിലാണ് കളി മെനഞ്ഞത്. അന്‍വര്‍ അലിയും മീട്ടെയും അര്‍ജന്റീനയ്ക്ക് തലവേദനയായി.
രണ്ടാം പകുതി ആരംഭിച്ച് 10 മിനിറ്റിനുള്ളില്‍ അനികേത് ജാദവ് ചുവപ്പുകാര്‍ഡ് കണ്ടു പുറത്തായി. അര്‍ജന്റൈന്‍ മുന്നേറ്റനിരയിലെ താരത്തെ ഫൗള്‍ ചെയ്തതിനാണ് അനികേതിന് ചുവപ്പുകാര്‍ഡ് ലഭിച്ചത്. ഗോള്‍കീപ്പര്‍ പ്രഭ്സൂഖന്‍ ഗില്ലിന്റെ പ്രകടനവും ഇന്ത്യക്ക് തുണയായി.
68-ാം മിനിറ്റിലാണ് ഇന്ത്യ വിജയമുറപ്പിച്ച ഗോള്‍ സ്വന്തമാക്കിയത്. ബോക്സിനു വെളിയില്‍ റഹിം അലിയെ അര്‍ജന്റീന താരം വീഴ്ത്തിയതിന് ഇന്ത്യക്ക് അനുകൂലമായി ലഭിച്ച ഫ്രീകിക്ക് അന്‍വര്‍ അലി വെടിയുണ്ട പോലെ പായിച്ചു. 72-ാം മിനിറ്റില്‍ ആദ്യ ഗോള്‍ നേടി അര്‍ജന്റീന തിരിച്ചുവരവിന്റെ ലക്ഷണങ്ങള്‍ കാട്ടിയെങ്കിലും പതറാതെ പിടിച്ചുനിന്ന ഇന്ത്യന്‍ പ്രതിരോധം അങ്ങനെ കീഴടങ്ങാന്‍ തയാറല്ലായിരുന്നു. ഇഞ്ചുറി ടൈമില്‍ അര്‍ജന്റൈന്‍ താരത്തിന്റെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി തിരിച്ചുപോയത് ഇന്ത്യക്കു ഭാഗ്യമായി. മുൻ അർജന്റൈൻ താരം പാബ്ലോ അയ്മ റാണ് അണ്ടർ 20 ടീമിന്റെ ടെക്നിക്കൽ ഡയറക്ടർ.
കഴിഞ്ഞ മത്സരത്തിൽ ഇന്ത്യ ശക്തരായ വെനസ്വേലയെ ഗോൾരഹിത സമനിലയിൽ തളച്ചിരുന്നു. നിലവിലെ അണ്ടർ 20 റണ്ണേഴ്സ് അപ്പാണ് വെനസ്വേല. ഇന്ത്യയുടെ പ്രകടനം കണ്ട വെനസ്വേലൻ പരിശീലകൻ ഫ്ലോയിഡ് പിന്റേ ടീമിനെ പ്രശംസിച്ചിരുന്നു.
ഇറാക്കിനെയും വീഴ്ത്തി
ജോര്‍ദാനിലെ അമ്മാനില്‍ നടന്ന വാഫ് (WAFF) അണ്ടര്‍ 16 ഫുട്ബോള്‍ ടൂര്‍ണമെന്റില്‍ എതിരില്ലാത്ത ഒരു ഗോളിന് ഇന്ത്യ ഇറാക്കിനെ പരാജയപ്പെടുത്തി. തിങ്കളാഴ്ച പുലര്‍ച്ചെ നടന്ന മത്സരത്തില്‍ 89-ാം മിനിറ്റില്‍ ഭുവനേശ്വറാണ് ഇന്ത്യക്ക് വിജയഗോള്‍ സമ്മാനിച്ചത്.
ബിബിയാനോ ഫെര്‍ണാണ്ടസിന്റെ പരിശീലനത്തിനു കീഴില്‍ ഇറങ്ങിയ ഇന്ത്യന്‍ കുട്ടിപ്പട, മികച്ച പ്രകടനമാണ് പുറത്തെടുത്തത്. മത്സരം സമനിലയിലേക്കെന്ന ഘട്ടത്തിലാണ് ഭുവനേശ്വര്‍ ഇന്ത്യയെ വിജയത്തിലേക്കു നയിച്ച ഗോള്‍ സ്വന്തമാക്കിയത്.