ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് വിജയം നഷ്ടമായത് കൈയെത്തും ദൂരത്തു നിന്ന്. ജയിക്കാവുന്ന മല്‍സരത്തിലാണ് ഒടുവില്‍ തോറ്റത്. 31 റണ്‍സിനായിരുന്നു ഒന്നാം ടെസ്റ്റില്‍ ഇന്ത്യയുടെ തോല്‍വി. ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുടെയും ബൗളര്‍മാരുടെയും പ്രകടനമാണ് ഒന്നാം ടെസ്റ്റില്‍ ആതിഥേയരായ ഇംഗ്ലണ്ടിന് ഭീഷണി ഉയര്‍ത്താന്‍ ഇന്ത്യക്കായത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മികവ് പുലര്‍ത്തിയത്. ഒന്നാമിന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ കോഹ്ലി രണ്ടാമിന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. കോഹ്ലിയുടെ ഈ പ്രകടനം മാറ്റിനിർത്തിയാൽ ഇന്ത്യയുടെ പ്രകടനം ദയനീയമാവുമായിരുന്നു. രണ്ടിന്നിംഗ്സുകളിലായി 200 റണ്‍സാണ് കോഹ്ലി നേടിയത്. താരങ്ങളെല്ലാം കൂടി നേടിയത് 436 റണ്‍സാണ്. കോലിയുടെ 200 റണ്‍സ് ഒഴിവാക്കിയാല്‍ വെറും 236 റണ്‍സ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രകടനം എത്രമാത്രം ദയനീയമായിരുന്നുവെന്നു മനസിലാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളം മതിയല്ലോ.
ടെസ്റ്റ് സ്പെഷലിസ്റ്റെന്ന വിശേഷണമുള്ള ചേതേശ്വർ പൂജാരായെ പുറത്തിരുത്തിയ ടീം ഫോർമേഷൻ തന്നെ പാളിയെന്നു പറയേണ്ടിവരും. പകരം ടീമിലെത്തിയ ശിഖര്‍ ധവാന് അവസരം മുതലാക്കാനായില്ല. മുരളി വിജയിയും ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും പ്രതിഭാധനരാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, മൈതാനത്ത് അവരുടെ പ്രതിഭയുടെ മിന്നലാട്ടം കണ്ടില്ല.
ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ ശ്രമിച്ച കോഹ്ലിക്ക് പിന്തുണയുമായി ഇവരില്‍ ആരെങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഇന്ത്യ ജയിക്കുമായിരുന്നു. പക്ഷേ, ആരും ക്രീസില്‍ പിടിച്ചുനിന്നില്ല. മുന്നേറ്റനിരയും മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയപ്പെടുന്നതാണ് മൈതാനത്ത് കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ നടത്തിയ പ്രകടനം മാറ്റി നിർത്തിയാൽ (22, 31) കോഹ്ലി ഒഴികെയുള്ള എല്ലാ താരങ്ങളും ബാറ്റിംഗിംൽ വൻ പരാജയമായിരുന്നു.
കോഹ്ലിയും ഇന്ത്യന്‍ ബൗളിംഗ് നിരയുമാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയതെന്നു പറയാം. ബൗളര്‍മാരില്‍ ആര് അശ്വിനും ഇശാന്ത് ശര്‍മയുമാണ് ശോഭിച്ചത്. അശ്വിന് ഏഴും ഇശാന്ത് ആറും വിക്കറ്റുകള്‍ രണ്ടിന്നിങ്സുകളിലായി വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഒരു സമയത്ത് ഏഴിന് 87 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിക്കാൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നു. 150 റൺസിൽ ഇംഗ്ലണ്ടിനെ ഒതുക്കാൻ ബൗളർമാർക്ക് സാധിച്ചിരുന്നെങ്കിൽ വിജയം ഇന്ത്യയുടെ കൈയിൽ ഇരുന്നേനെ. പക്ഷേ, സാം കരൻ, ആദില്‍ റഷിദ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത്നിന്നു. ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം നല്‍കാനും അവര്‍ക്കായി. ഇവരുടെ ചെറുത്തുനിന്നതോടെ ഇന്ത്യയുടെ തോൽവി അനിവാര്യമായി എന്നു പറയാം. 31 റണ്‍സില്‍ നില്ക്കുമ്പോള് ശിഖർ ധവാൻ സ്ലിപ്പിൽ നഷ്ടപ്പെടുത്തിയ ആ ക്യാച്ച് ഇന്ത്യയെ തോൽവിയിലേക്കാണ് നയിച്ചത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലി മാത്രമാണ് ഇന്ത്യന്‍ ബാറ്റിംഗ് നിരയില്‍ മികവ് പുലര്‍ത്തിയത്. ഒന്നാമിന്നിംഗ്സില്‍ തകര്‍പ്പന്‍ സെഞ്ചുറി നേടിയ കോഹ്ലി രണ്ടാമിന്നിംഗ്സിലും അര്‍ധസെഞ്ചുറിയുമായി തിളങ്ങി. കോഹ്ലിയുടെ ഈ പ്രകടനം മാറ്റിനിർത്തിയാൽ ഇന്ത്യയുടെ പ്രകടനം ദയനീയമാവുമായിരുന്നു. രണ്ടിന്നിംഗ്സുകളിലായി 200 റണ്‍സാണ് കോഹ്ലി നേടിയത്. താരങ്ങളെല്ലാം കൂടി നേടിയത് 436 റണ്‍സാണ്. കോലിയുടെ 200 റണ്‍സ് ഒഴിവാക്കിയാല്‍ വെറും 236 റണ്‍സ്. ഇന്ത്യന്‍ ബാറ്റിംഗ് നിരയുടെ പ്രകടനം എത്രമാത്രം ദയനീയമായിരുന്നുവെന്നു മനസിലാക്കാന്‍ ഈ കണക്കുകള്‍ തന്നെ ധാരാളം മതിയല്ലോ.
ടെസ്റ്റ് സ്പെഷലിസ്റ്റെന്ന വിശേഷണമുള്ള ചേതേശ്വർ പൂജാരായെ പുറത്തിരുത്തിയ ടീം ഫോർമേഷൻ തന്നെ പാളിയെന്നു പറയേണ്ടിവരും. പകരം ടീമിലെത്തിയ ശിഖര്‍ ധവാന് അവസരം മുതലാക്കാനായില്ല. മുരളി വിജയിയും ലോകേഷ് രാഹുലും അജിന്‍ക്യ രഹാനെയും ദിനേഷ് കാര്‍ത്തികും പ്രതിഭാധനരാണെന്ന കാര്യത്തിൽ തർക്കമില്ല. പക്ഷേ, മൈതാനത്ത് അവരുടെ പ്രതിഭയുടെ മിന്നലാട്ടം കണ്ടില്ല.
ടീമിനെ ഒറ്റയ്ക്ക് ചുമലിലേറ്റാൻ ശ്രമിച്ച കോഹ്ലിക്ക് പിന്തുണയുമായി ഇവരില്‍ ആരെങ്കിലും ബാറ്റ് ചെയ്തിരുന്നെങ്കിൽ തീർച്ചയായും ഇന്ത്യ ജയിക്കുമായിരുന്നു. പക്ഷേ, ആരും ക്രീസില്‍ പിടിച്ചുനിന്നില്ല. മുന്നേറ്റനിരയും മധ്യനിരയും വാലറ്റവും ഒരുപോലെ പരാജയപ്പെടുന്നതാണ് മൈതാനത്ത് കണ്ടത്. ഹാര്‍ദിക് പാണ്ഡ്യ നടത്തിയ പ്രകടനം മാറ്റി നിർത്തിയാൽ (22, 31) കോഹ്ലി ഒഴികെയുള്ള എല്ലാ താരങ്ങളും ബാറ്റിംഗിംൽ വൻ പരാജയമായിരുന്നു.
കോഹ്ലിയും ഇന്ത്യന്‍ ബൗളിംഗ് നിരയുമാണ് ഇന്ത്യയെ മത്സരത്തിൽ നിലനിർത്തിയതെന്നു പറയാം. ബൗളര്‍മാരില്‍ ആര് അശ്വിനും ഇശാന്ത് ശര്‍മയുമാണ് ശോഭിച്ചത്. അശ്വിന് ഏഴും ഇശാന്ത് ആറും വിക്കറ്റുകള്‍ രണ്ടിന്നിങ്സുകളിലായി വീഴ്ത്തി.
രണ്ടാം ഇന്നിംഗ്സിൽ ഒരു സമയത്ത് ഏഴിന് 87 എന്ന നിലയിലേക്ക് ഇംഗ്ലണ്ടിനെ എത്തിക്കാൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നു. 150 റൺസിൽ ഇംഗ്ലണ്ടിനെ ഒതുക്കാൻ ബൗളർമാർക്ക് സാധിച്ചിരുന്നെങ്കിൽ വിജയം ഇന്ത്യയുടെ കൈയിൽ ഇരുന്നേനെ. പക്ഷേ, സാം കരൻ, ആദില്‍ റഷിദ്, സ്റ്റുവര്‍ട്ട് ബ്രോഡ് എന്നിവര്‍ ഇന്ത്യന്‍ ബൗളര്‍മാരെ ചെറുത്ത്നിന്നു. ഇന്ത്യക്ക് 194 റണ്‍സ് വിജയലക്ഷ്യം നല്‍കാനും അവര്‍ക്കായി. ഇവരുടെ ചെറുത്തുനിന്നതോടെ ഇന്ത്യയുടെ തോൽവി അനിവാര്യമായി എന്നു പറയാം. 31 റണ്‍സില്‍ നില്ക്കുമ്പോള് ശിഖർ ധവാൻ സ്ലിപ്പിൽ നഷ്ടപ്പെടുത്തിയ ആ ക്യാച്ച് ഇന്ത്യയെ തോൽവിയിലേക്കാണ് നയിച്ചത്.