പാരീസ്: അണ്ടര്‍ 20 വനിത ഫുട്ബോള്‍ ലോകകപ്പില്‍ ഫ്രാന്‍സിനും മെക്സിക്കോയ്ക്കും ജയം. ആഴ്ചകള്‍ മാത്രം മുമ്പാണ് ഫ്രാന്‍സിന്റെ സീനിയര്‍ പുരുഷന്മാര് ലോക ചാമ്പ്യന്മാരായത്. അവര്‍ നല്കിയ ആവേശം പെണ്‍കുട്ടികളും സ്വന്തം നാട്ടിലെ ലോകകപ്പില്‍ പുറത്തെടുത്തു. ഗ്രൂപ്പ് എയില്‍ ആദ്യ മത്സരത്തില്‍ത്തന്നെ ഘാനയെ 4-1ന് തോല്‍പ്പിച്ചു ടൂര്‍ണമെന്റിന്റെ തുടക്കം മികച്ചതാക്കി. ടൂര്‍ണമെന്റിന്റെ ആവേശകരമായ ഉദ്ഘാടന മത്സരത്തില്‍ മെക്സിക്കോ 3-2ന് ഗ്രൂപ്പ് ബിയില്‍ ബ്രസീലിനെ കീഴടക്കി.
ഫ്രാന്‍സിനു വേണ്ടി എമെലിന്‍ ലോറൻ (5, 31) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹെലന് ഫെര്കോക് (27-ാം മിനിറ്റ്), സാന്റി ബാല്‍റ്റിമോര്‍ (90+6) എന്നിവരും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. ഘാനയുടെ ആശ്വാസ ഗോള്‍ സാന്ഡ്രാ ഓൗസു അന്‍ഷ (58-ാം മിനിറ്റ്) ആണ് നേടിയത്.
ഘാന പ്രധാന താരം പ്രിന്‍സില അഡുബിയ ഇല്ലാതെയാണ് ഇറങ്ങിയത്. പരിക്കിനെത്തുടര്‍ന്നാണ് താരം കളിക്കാത്തത്. ഘാനയ്ക്ക് ഗോള്‍ നേടാന്‍ മികച്ച അവസരങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായില്ല.
ആവേശമത്സരത്തില്‍ മെക്സിക്കോ
രണ്ടാം പകുതിയില്‍ ലിസ്ബത് ജാക്വലിന് ഒവേല നേടിയ രണ്ടു ഗോളുകളില്‍ മെക്സിക്കോ 3-2ന് ബ്രസീലിനെ തോല്‍പ്പിച്ചു. ലീഡ് നേടിയശേഷമാണ് ബ്രസീല്‍ തോറ്റത്. മെക്സിക്കോയ്ക്കുവേണ്ടി കാറ്റി മാര്‍ട്ടിനെസ് (4), ലിസ്ബത് ജാക്വലിന് ഒവാലെ (51, 63) എന്നിവര്‍ ഗോള്‍ നേടി. ബ്രസീലിന്റെ രണ്ടു ഗോളും കരോളിന് നികോളി (6, 17) ആണ് നേടിയത്.
കളിയുടെ നാലാം മിനിറ്റില്‍തന്നെ മെക്സിക്കോ കാറ്റിയിലൂടെ മുന്നിലെത്തി. ഈ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കരോളിന് ബ്രസീലിനു സമനില നല്കി. 17-ാം മിനിറ്റില്‍ ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരെ കരോളിന് മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. ഈ പകുതിയില്‍തന്നെ കൂടുതല്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചതായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീലിന്റെ ആധിപത്യത്തില്‍ കുറവു കണ്ടുതുടങ്ങി. 52-ാം മിനിറ്റില്‍ ഒവേലെ മെക്സിക്കോയെ ബ്രസീലിനൊപ്പമെത്തിച്ചു. ഒമ്പത് മിനിറ്റിനുള്ളില്‍ ഒവേലെ തന്നെ വിജയ ഗോളും കുറിച്ചു.
മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഉത്തര കൊറിയയെ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനുവേണ്ടി അലേസിയ റുസോ രണ്ടു ഗോളും (31, 73), ജോര്‍ജിയ സാന്‍വേ (60) ഒരു ഗോളും നേടി. ഉന്‍ യംഗ് ജാ (71) ആണ് കൊറിയയ്ക്കുവേണ്ടി വലകുലുക്കിയത്. നെതര്‍ലന്‍ഡ്സ് 2-1ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.
ഫ്രാന്‍സിനു വേണ്ടി എമെലിന്‍ ലോറൻ (5, 31) ഇരട്ട ഗോള്‍ നേടിയപ്പോള്‍ ഹെലന് ഫെര്കോക് (27-ാം മിനിറ്റ്), സാന്റി ബാല്‍റ്റിമോര്‍ (90+6) എന്നിവരും ഗോള്‍ പട്ടികയില്‍ ഇടംപിടിച്ചു. ഘാനയുടെ ആശ്വാസ ഗോള്‍ സാന്ഡ്രാ ഓൗസു അന്‍ഷ (58-ാം മിനിറ്റ്) ആണ് നേടിയത്.
ഘാന പ്രധാന താരം പ്രിന്‍സില അഡുബിയ ഇല്ലാതെയാണ് ഇറങ്ങിയത്. പരിക്കിനെത്തുടര്‍ന്നാണ് താരം കളിക്കാത്തത്. ഘാനയ്ക്ക് ഗോള്‍ നേടാന്‍ മികച്ച അവസരങ്ങളൊന്നും ഉണ്ടാക്കിയെടുക്കാനായില്ല.
ആവേശമത്സരത്തില്‍ മെക്സിക്കോ
രണ്ടാം പകുതിയില്‍ ലിസ്ബത് ജാക്വലിന് ഒവേല നേടിയ രണ്ടു ഗോളുകളില്‍ മെക്സിക്കോ 3-2ന് ബ്രസീലിനെ തോല്‍പ്പിച്ചു. ലീഡ് നേടിയശേഷമാണ് ബ്രസീല്‍ തോറ്റത്. മെക്സിക്കോയ്ക്കുവേണ്ടി കാറ്റി മാര്‍ട്ടിനെസ് (4), ലിസ്ബത് ജാക്വലിന് ഒവാലെ (51, 63) എന്നിവര്‍ ഗോള്‍ നേടി. ബ്രസീലിന്റെ രണ്ടു ഗോളും കരോളിന് നികോളി (6, 17) ആണ് നേടിയത്.
കളിയുടെ നാലാം മിനിറ്റില്‍തന്നെ മെക്സിക്കോ കാറ്റിയിലൂടെ മുന്നിലെത്തി. ഈ ലീഡിന് രണ്ടു മിനിറ്റിന്റെ ആയുസേ ഉണ്ടായിരുന്നുള്ളൂ. കരോളിന് ബ്രസീലിനു സമനില നല്കി. 17-ാം മിനിറ്റില്‍ ദക്ഷിണ അമേരിക്കന്‍ ചാമ്പ്യന്മാരെ കരോളിന് മുന്നിലെത്തിച്ചു. ആദ്യ പകുതിയില്‍ ബ്രസീലിന്റെ ആധിപത്യമായിരുന്നു. ഈ പകുതിയില്‍തന്നെ കൂടുതല്‍ ഗോള്‍ നേടാന്‍ ബ്രസീലിന് അവസരം ലഭിച്ചതായിരുന്നു. രണ്ടാം പകുതിയില്‍ ബ്രസീലിന്റെ ആധിപത്യത്തില്‍ കുറവു കണ്ടുതുടങ്ങി. 52-ാം മിനിറ്റില്‍ ഒവേലെ മെക്സിക്കോയെ ബ്രസീലിനൊപ്പമെത്തിച്ചു. ഒമ്പത് മിനിറ്റിനുള്ളില്‍ ഒവേലെ തന്നെ വിജയ ഗോളും കുറിച്ചു.
മറ്റ് മത്സരങ്ങളില്‍ നിലവിലെ ചാമ്പ്യന്മാരായ ഉത്തര കൊറിയയെ 3-1ന് ഇംഗ്ലണ്ട് പരാജയപ്പെടുത്തി. ഇംഗ്ലണ്ടിനുവേണ്ടി അലേസിയ റുസോ രണ്ടു ഗോളും (31, 73), ജോര്‍ജിയ സാന്‍വേ (60) ഒരു ഗോളും നേടി. ഉന്‍ യംഗ് ജാ (71) ആണ് കൊറിയയ്ക്കുവേണ്ടി വലകുലുക്കിയത്. നെതര്‍ലന്‍ഡ്സ് 2-1ന് ന്യൂസിലന്‍ഡിനെ തോല്‍പ്പിച്ചു.