ലണ്ടൻ: ഇന്ത്യക്കെതിരായ രണ്ടാം ടെസ്റ്റ് ക്രിക്കറ്റിനുള്ള ടീമിനെ ഇംഗ്ലണ്ട് ഇന്നലെ പ്രഖ്യാപിച്ചു. വ്യാഴാഴ്ച ലോഡ്സിലാണ് ഇന്ത്യ - ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റ്. ആദ്യ ടെസ്റ്റിൽ ഇറങ്ങിയ ടീമിൽ രണ്ട് ശ്രദ്ധേയ മാറ്റങ്ങളുമായാണ് ആതിഥേയർ ലോഡ്സിൽ ഇറങ്ങുക. പുതുമുഖ ബാറ്റ്സ്മാൻ ഒല്ലി പോപിനെ ടീമിൽ എടുത്തപ്പോൾ ഡേവിഡ് മലാനെ ഒഴിവാക്കി. ആദ്യ ടെസ്റ്റിൽ മലാൻ രണ്ട് തവണ ഇന്ത്യൻ ക്യാപ്റ്റൻ വിരാട് കോഹ്ലിയുടെ ക്യാച്ച് സ്ലിപ്പിൽ നഷ്ടപ്പെടുത്തിയിരുന്നു. ഇതിനെ ജയിംസ് ആൻഡേഴ്സണ് ശക്തമായി വിമർശിച്ചിരുന്നു.
ഹോട്ടലിൽ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതിനാൽ ബെൻ സ്റ്റോക്സിനെ ടീമിലേക്ക് പരിഗണിച്ചില്ല. സ്റ്റോക്സിനു പകരം ക്രിസ് വോക്സ് ടീമിലെത്തി.
മലാൻ ആദ്യ ടെസ്റ്റിൽ എട്ട്, 20 റണ്‍സ് വീതമേ എടുത്തുള്ളൂ. സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന അദ്ദേഹത്തിനു പകരമാണ് ഇരുപതുകാരനായ പോപ്പിന്റെ വരവ്. ഈ സീസണ് കൗണ്ടി ചാന്പ്യൻഷിപ്പ് ഡിവിഷൻ വണ്ണിൽ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഒല്ലി പോപ്.
ഹോട്ടലിൽ മദ്യപിച്ച് അടിപിടിയുണ്ടാക്കിയ കേസുമായി ബന്ധപ്പെട്ട് കോടതിയിൽ ഹാജരാകേണ്ടതിനാൽ ബെൻ സ്റ്റോക്സിനെ ടീമിലേക്ക് പരിഗണിച്ചില്ല. സ്റ്റോക്സിനു പകരം ക്രിസ് വോക്സ് ടീമിലെത്തി.
മലാൻ ആദ്യ ടെസ്റ്റിൽ എട്ട്, 20 റണ്‍സ് വീതമേ എടുത്തുള്ളൂ. സീസണിൽ ഫോം കണ്ടെത്താൻ വിഷമിക്കുന്ന അദ്ദേഹത്തിനു പകരമാണ് ഇരുപതുകാരനായ പോപ്പിന്റെ വരവ്. ഈ സീസണ് കൗണ്ടി ചാന്പ്യൻഷിപ്പ് ഡിവിഷൻ വണ്ണിൽ ഏറ്റവും അധികം റണ്‍സ് നേടിയ രണ്ടാമത്തെ ബാറ്റ്സ്മാനാണ് ഒല്ലി പോപ്.