ലണ്ടൻ: ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റ് ക്രിക്കറ്റിൽ ഇന്ത്യയുടെ പരാജയത്തിന്റെ ഉത്തരവാദിത്തം ക്യാപ്റ്റൻ വിരാട് കോഹ്ലിക്കാണെന്ന് മുൻ ഇംഗ്ലീഷ് നായകൻ നാസർ ഹുസൈൻ.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 87 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ. ആ സമയം ആർ. അശ്വിനെ പന്തേൽപ്പിക്കാൻ കോഹ്ലി കൂട്ടാക്കിയില്ല. ഒരു മണിക്കൂറോളം അശ്വിനെ ബൗളിംഗിൽ ഉപയോഗിക്കാൻ ഇന്ത്യൻ നായകൻ തയാറായില്ല. ആ സമയത്താണ് ഇന്ത്യയുടെ കൈയിൽനിന്ന് മത്സരം വഴുതിയത്- നാസർ ഹുസൈൻ പറഞ്ഞു. ആ സമയം ക്രീസിലുണ്ടായിരുന്ന സാം കരാൻ 63 റണ്‍സ് നേടി. കരന്റെ ആ ഇന്നിംഗ്സാണ് ഇന്ത്യയുടെ 31 റണ്‍സ് തോൽവിക്ക് കാരണമായത്.
ഇംഗ്ലണ്ട് രണ്ടാം ഇന്നിംഗ്സിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 87 റണ്‍സ് എന്ന നിലയിലായിരുന്നു ഒരു ഘട്ടത്തിൽ. ആ സമയം ആർ. അശ്വിനെ പന്തേൽപ്പിക്കാൻ കോഹ്ലി കൂട്ടാക്കിയില്ല. ഒരു മണിക്കൂറോളം അശ്വിനെ ബൗളിംഗിൽ ഉപയോഗിക്കാൻ ഇന്ത്യൻ നായകൻ തയാറായില്ല. ആ സമയത്താണ് ഇന്ത്യയുടെ കൈയിൽനിന്ന് മത്സരം വഴുതിയത്- നാസർ ഹുസൈൻ പറഞ്ഞു. ആ സമയം ക്രീസിലുണ്ടായിരുന്ന സാം കരാൻ 63 റണ്‍സ് നേടി. കരന്റെ ആ ഇന്നിംഗ്സാണ് ഇന്ത്യയുടെ 31 റണ്‍സ് തോൽവിക്ക് കാരണമായത്.