പാല്ലെകെലെ: ശ്രീലങ്കയ്ക്കെതിരായ ഏകദിന ക്രിക്കറ്റ് പരന്പര ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. അഞ്ച് മത്സരങ്ങളുടെ പരന്പരയിലെ മൂന്നാം മത്സരത്തിൽ 78 റണ്‍സിന്റെ ജയവുമായി ദക്ഷിണാഫ്രിക്ക 3-0ന് പരന്പര തൂത്തുവാരി. ഏകദിനത്തിൽ അരങ്ങേറ്റം കുറിച്ച റീസ ഹെൻഡ്രിക്സിന്റെ സെഞ്ചുറിയും (102 റൺസ്) ഹഷിം അംല (59 റൺസ്), ജെ.പി. ഡുമിനി (92 റൺസ്), ഡേവിഡ് മില്ലർ (51 റൺസ്) എന്നിവരുടെ അർധ സെഞ്ചുറികളും ചേർന്നപ്പോൾ ദക്ഷിണാഫ്രിക്ക 50 ഓവറിൽ ഏഴു വിക്കറ്റിന് 363 റണ്‍സ് നേടി. ശ്രീലങ്കയിൽ ദക്ഷിണാഫ്രിക്കയുടെ ഏറ്റവും ഉയർന്ന സ്കോറാണിത്. 88 പന്തിൽ സെഞ്ചുറി നേടിക്കൊണ്ട് ഹെൻഡ്രിക്സ് അരങ്ങേറ്റ മത്സരത്തിൽ കുറഞ്ഞ പന്തിൽ സെഞ്ചുറി നേടുന്ന ആദ്യതാരമായി.
വൻ സ്കോർ പിന്തുർന്ന ശ്രീലങ്ക ഒരിക്കൽ പോലും ജയിക്കാനുള്ള പ്രകടനം നടത്തിയില്ല. 45.2 ഓവറിൽ 285ന് എല്ലാവരും പുറത്തായി. ആറു വിക്കറ്റിന് 155ൽ നിന്ന ലങ്കയെ ധനഞ്ജയ ഡി സിൽവ (84 റൺസ്) അകില ധനഞ്ജയ (37 റൺസ്) എന്നിവരുടെ പ്രകടനമാണ് വൻ നാണക്കേടിൽനിന്നു രക്ഷിച്ചത്.
വൻ സ്കോർ പിന്തുർന്ന ശ്രീലങ്ക ഒരിക്കൽ പോലും ജയിക്കാനുള്ള പ്രകടനം നടത്തിയില്ല. 45.2 ഓവറിൽ 285ന് എല്ലാവരും പുറത്തായി. ആറു വിക്കറ്റിന് 155ൽ നിന്ന ലങ്കയെ ധനഞ്ജയ ഡി സിൽവ (84 റൺസ്) അകില ധനഞ്ജയ (37 റൺസ്) എന്നിവരുടെ പ്രകടനമാണ് വൻ നാണക്കേടിൽനിന്നു രക്ഷിച്ചത്.