ലൗഡർഹിൽ (ഫ്ളോറിഡ): വെസ്റ്റ് ഇൻഡീസിനെതിരായ രണ്ടാം ട്വന്റി-20യിൽ ബംഗ്ലാദേശിന് 15 റണ്‍സ് ജയം. ഇതോടെ മൂന്നു മത്സരങ്ങളുടെ പരന്പര ഒപ്പത്തിനൊപ്പമെത്തി. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബംഗ്ലാദേശിനെ ബാറ്റിംഗിനു വിട്ടു. തമീം ഇക്ബാൽ (44 പന്തിൽ 74 റൺസ്), ഷക്കീബ് അൽ ഹസൻ (38 പന്തിൽ 60 റൺസ്) എന്നിവരുടെ മികവിൽ ബംഗ്ലാദേശ് 20 ഓവറിൽ അഞ്ച് വിക്കറ്റിന് 171 റണ്‍സ് എടുത്തു.
മറുപടി ബാറ്റിംഗിൽ വിൻഡീസിനു തകർച്ചയായിരുന്നു. നാലു വിക്കറ്റിന് 58 റണ്‍സ് എന്ന നിലയിൽ പതറിയ വിൻഡീസിനെ ആന്ദ്രെ ഫ്ളെച്ചർ (38 പന്തിൽ 43 റൺസ്), റോവ്മൻ പവൽ (34 പന്തിൽ 43 റൺസ്) എന്നിവരുടെ പ്രകടനമാണ് വൻതകർച്ചയിൽനിന്നു കരയറ്റിയത്. എന്നാൽ, അവസാന ഓവറുകളിൽ ബംഗ്ലാ ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ വിൻഡീസിന്റെ പോരാട്ടം 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 159ൽ അവസാനിച്ചു.
മറുപടി ബാറ്റിംഗിൽ വിൻഡീസിനു തകർച്ചയായിരുന്നു. നാലു വിക്കറ്റിന് 58 റണ്‍സ് എന്ന നിലയിൽ പതറിയ വിൻഡീസിനെ ആന്ദ്രെ ഫ്ളെച്ചർ (38 പന്തിൽ 43 റൺസ്), റോവ്മൻ പവൽ (34 പന്തിൽ 43 റൺസ്) എന്നിവരുടെ പ്രകടനമാണ് വൻതകർച്ചയിൽനിന്നു കരയറ്റിയത്. എന്നാൽ, അവസാന ഓവറുകളിൽ ബംഗ്ലാ ബൗളർമാർ നന്നായി പന്തെറിഞ്ഞതോടെ വിൻഡീസിന്റെ പോരാട്ടം 20 ഓവറിൽ ഒന്‍പത് വിക്കറ്റിന് 159ൽ അവസാനിച്ചു.