നാൻജിങ്: 2016 ഒളിന്പിക്സ് ഫൈനലിന്റെ ആവർത്തനം വീണ്ടും. ഇന്നു നടക്കുന്ന ലോക ബാഡ്മിന്റണ് ചാന്പ്യൻഷിപ്പ് വനിതാ സിംഗിൾസ് ഫൈനലിൽ 2016 ഒളിന്പിക് ഫൈനലിസ്റ്റുകളായ ഇന്ത്യയുടെ പി.വി. സിന്ധുവും സ്പെയിനിന്റെ കരോളിന മാരിനും ഏറ്റുമുട്ടും. അന്നത്തെ തോൽവിയുടെ കണക്ക് തീർക്കാനുള്ള സുവർണാവസരമാണ് സിന്ധുവിനു വന്നുചേർന്നിരിക്കുന്നത്. സെമിയിൽ ലോക രണ്ടാം നന്പർ താരം ജപ്പാന്റെ അകാനെ യാമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകൾക്ക് അട്ടിമറിച്ചാണ് സിന്ധു ഫൈനലിൽ പ്രവേശിച്ചത്.
തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.
സെമിയിൽ ആദ്യ ഗെയിം അധികം വിയർപ്പൊഴുക്കാതെ നേടിയ ഇന്ത്യൻ താരം രണ്ടാം ഗെയിം രണ്ട് തവണ തോൽവിയുടെ വക്കിൽനിന്നെത്തിയായിരുന്നു സ്വന്തമാക്കിയത്. സ്കോർ: 21-16, 24-22.
ലോക മൂന്നാം നന്പറായ സിന്ധുവിന്റെ തുടക്കം മോശമായിരുന്നു. 0-4നു പിന്നിലായിരുന്ന സിന്ധു 1-5ൽ നിന്ന് 3-5ലേക്ക് എത്തി. തുടർന്ന് പൊരുതിക്കയറിയ ഇന്ത്യൻ താരം 9-9ന് ഒപ്പമെത്തുകയും 19-16ലേക്ക് മുന്നേറുകയും ചെയ്തു. ഒടുവിൽ ഇരുപത് മിനിറ്റ്കൊണ്ട് 21-16നു ഗെയിം സ്വന്തമാക്കി. രണ്ടാം സെറ്റിലും സിന്ധുവിനു തുടക്കത്തിൽ പോയിന്റ് ലഭിച്ചില്ല. 1-4നും 9-12നും 13-19നും പിന്നിലായിരുന്നു ഇന്ത്യൻ താരം.
എന്നാൽ, തുടർന്ന് 19-19ൽ ഒപ്പമെത്തിയ സിന്ധു 20-19ന് മുന്നിലെത്തി ആദ്യ മാച്ച് പോയിന്റ് സർവ് നടത്തി. എന്നാൽ, ജാപ്പനീസ് താരം വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ സിന്ധുവിന്റെ മൂന്നാം മാച്ച് പോയിന്റ് അവസരത്തിൽ യാമഗുച്ചിയുടെ ഷോട്ട് പുറത്തുപോയി. അതോടെ മുപ്പത്തിനാല് മിനിറ്റ് നീണ്ട പോരാട്ടത്തിൽ 24-22നു ഗെയിം സ്വന്തമാക്കി സിന്ധു ഫൈനലിൽ ഇടംപിടിച്ചു.
ചൈനയുടെ ഹെ ബിങ്ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് കരോളിന മാരിൻ ഫൈനലിൽ എത്തിയത്. സ്കോർ: 13-21, 21-16, 21-13.
2017 ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ജപ്പാന്റെ നസോമി ഒകുഹാരയോട് സിന്ധു പരാജയപ്പെട്ടിരുന്നു. ഒകുഹാരയെ ക്വാർട്ടറിൽ കീഴടക്കിയാണ് സിന്ധു ഇത്തവണ സെമിയിൽ പ്രവേശിച്ചത്. 2013, 2014 വർഷങ്ങളിൽ സിന്ധു ലോക ചാന്പ്യൻഷിപ്പ് വെങ്കലം സ്വന്തമാക്കിയിരുന്നു.
തുടർച്ചയായ രണ്ടാം തവണയാണ് സിന്ധു ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ പ്രവേശിക്കുന്നത്. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഇന്ത്യൻ താരമാണ് സിന്ധു.
സെമിയിൽ ആദ്യ ഗെയിം അധികം വിയർപ്പൊഴുക്കാതെ നേടിയ ഇന്ത്യൻ താരം രണ്ടാം ഗെയിം രണ്ട് തവണ തോൽവിയുടെ വക്കിൽനിന്നെത്തിയായിരുന്നു സ്വന്തമാക്കിയത്. സ്കോർ: 21-16, 24-22.
ലോക മൂന്നാം നന്പറായ സിന്ധുവിന്റെ തുടക്കം മോശമായിരുന്നു. 0-4നു പിന്നിലായിരുന്ന സിന്ധു 1-5ൽ നിന്ന് 3-5ലേക്ക് എത്തി. തുടർന്ന് പൊരുതിക്കയറിയ ഇന്ത്യൻ താരം 9-9ന് ഒപ്പമെത്തുകയും 19-16ലേക്ക് മുന്നേറുകയും ചെയ്തു. ഒടുവിൽ ഇരുപത് മിനിറ്റ്കൊണ്ട് 21-16നു ഗെയിം സ്വന്തമാക്കി. രണ്ടാം സെറ്റിലും സിന്ധുവിനു തുടക്കത്തിൽ പോയിന്റ് ലഭിച്ചില്ല. 1-4നും 9-12നും 13-19നും പിന്നിലായിരുന്നു ഇന്ത്യൻ താരം.
എന്നാൽ, തുടർന്ന് 19-19ൽ ഒപ്പമെത്തിയ സിന്ധു 20-19ന് മുന്നിലെത്തി ആദ്യ മാച്ച് പോയിന്റ് സർവ് നടത്തി. എന്നാൽ, ജാപ്പനീസ് താരം വിട്ടുകൊടുക്കാൻ തയാറായില്ല. ഒടുവിൽ സിന്ധുവിന്റെ മൂന്നാം മാച്ച് പോയിന്റ് അവസരത്തിൽ യാമഗുച്ചിയുടെ ഷോട്ട് പുറത്തുപോയി. അതോടെ മുപ്പത്തിനാല് മിനിറ്റ് നീണ്ട പോരാട്ടത്തിൽ 24-22നു ഗെയിം സ്വന്തമാക്കി സിന്ധു ഫൈനലിൽ ഇടംപിടിച്ചു.
ചൈനയുടെ ഹെ ബിങ്ജിയാവോയെ മൂന്ന് ഗെയിം നീണ്ട പോരാട്ടത്തിൽ മറികടന്നാണ് കരോളിന മാരിൻ ഫൈനലിൽ എത്തിയത്. സ്കോർ: 13-21, 21-16, 21-13.
2017 ലോക ചാന്പ്യൻഷിപ്പ് ഫൈനലിൽ ജപ്പാന്റെ നസോമി ഒകുഹാരയോട് സിന്ധു പരാജയപ്പെട്ടിരുന്നു. ഒകുഹാരയെ ക്വാർട്ടറിൽ കീഴടക്കിയാണ് സിന്ധു ഇത്തവണ സെമിയിൽ പ്രവേശിച്ചത്. 2013, 2014 വർഷങ്ങളിൽ സിന്ധു ലോക ചാന്പ്യൻഷിപ്പ് വെങ്കലം സ്വന്തമാക്കിയിരുന്നു.