+
 
For the best experience, open
m.deepika.com
on your mobile browser or Download our App.

ഇന്ത്യൻ താരങ്ങൾ മെച്ചപ്പെട്ടു: അനസ്

കൊച്ചി: ഐഎസ്എൽ മത്സരങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് താരം അനസ് എ
ഇന്ത്യൻ താരങ്ങൾ മെച്ചപ്പെട്ടു: അനസ്
കൊച്ചി: ഐഎസ്എൽ മത്സരങ്ങൾക്കുശേഷം ഇന്ത്യൻ താരങ്ങൾ കൂടുതൽ മെച്ചപ്പെട്ടിട്ടുണ്ടെന്ന് ബ്ലാസ്റ്റേഴ്സ് താരം അനസ് എടത്തൊടിക. പ്രഫഷണൽ രീതികൾ മനസിലാക്കാനായി എന്നതാണു വലിയ നേട്ടം. ഇന്ത്യൻ താരങ്ങളുടെ, പ്രത്യേകിച്ച് യുവതാരങ്ങളുടെ തന്നെ നിലവാരം മാറിയിട്ടുണ്ട്. കഴിവുകൾ, ടെക്നിക്കുകൾ, ഫിസിക്കൽ എല്ലാത്തിലും മാറ്റം വന്നിട്ടുണ്ടെന്നും അനസ് പറഞ്ഞു.

ബ്ലാസ്റ്റേഴ്സിന്‍റെ പ്രതിരോധനിര ശക്തമാണ്. പെസിച്ച്, സിറിൾ കാലി, ലാൽറുവത്താര, സന്ദേശ് ജിങ്കൻ, അബ്ദുൾ ഹക്കു, പ്രീതം കുമാർ സിംഗ്, ലാൽതകിമ, മുഹമ്മദ് റാകിപ് എന്നിവർക്കൊപ്പം ജിഷ്ണുവും ഉൾപ്പെടുന്നതാണു പ്രതിരോധം. എല്ലാവരും മികച്ച താരങ്ങളാണ്. ഏതു ഫോർമേഷനിലാകും കളിക്കുകയെന്നും ആരൊക്കെ അന്തിമ ഇലവനിൽ ഉണ്ടാകുമെന്നും ഇപ്പോൾ പറയാനാവില്ല. അതൊക്കെ കോച്ചാണു തീരുമാനിക്കുന്നത്. പരിശീലനത്തിൽ എല്ലാവരെയും ഉൾപ്പെടുത്തിയും മാറ്റിയിറക്കിയുമാണു കളിപ്പിക്കുന്നത്. ടീമിനൊപ്പം ചേർന്നിട്ട് പത്തു ദിവസമേ ആയിട്ടുള്ളൂ.

യുവതാരങ്ങൾ ഏറെയുണ്ട്. അവരെ കൂടുതൽ പ്രോത്സാഹിപ്പിക്കുന്ന തരത്തിലാണ് കോച്ച് ഡേവിഡ് ജയിംസിന്‍റെ പരിശീലനം. സീനിയർ താരങ്ങൾ ഉൾപ്പെടെ തെറ്റുകൾ വരുത്തുന്നുണ്ട്. അതിനെയൊക്കെ തിരുത്തി മോട്ടിവേറ്റ് ചെയ്യുന്ന രീതിയാണ് അദ്ദേഹം പിന്തുടരുന്നത്. റോബർട്ടോ കാർലോസ്, കോപ്പൽ, സംബ്രാട്ടോ എന്നിവർക്കൊപ്പം പരിശീലിക്കാൻ അവസരം ലഭിച്ചുവെന്നത് വലിയ ഭാഗ്യമായി കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു.

അണ്ടർ 17 ലോകകപ്പ് അനുഭവസന്പത്തുമായാണു ധീരജ് സിംഗ് എത്തുന്നത്. മറ്റു രാജ്യങ്ങൾക്കെതിരേ കളിച്ചുള്ള പരിചയം എന്നത് ചെറിയ കാര്യമല്ല. നവീൻകുമാറിനും ഐഎസ്എൽ പരിചയമുണ്ട്. വിദേശ താരങ്ങൾക്ക് കളിയിൽ അതിന്‍റെ ക്വാളിറ്റിയുണ്ടാകും. ഏതു കളിക്കാരനും അവരുടെ നാട്ടുകാരുടെ പ്രോത്സാഹനം വലിയ കാര്യമാണ്. അതില്ലെങ്കിൽ മാനസികമായി എത്ര ശക്തനാണെങ്കിലും സങ്കടമുണ്ടാകും- അനസ് പറഞ്ഞു.