സാവോ പോളോ: റഷ്യൻ ലോകകപ്പിന്റെ ക്വാർട്ടറിൽ ബെൽജിയത്തോട് പരാജയപ്പെട്ട് പുറത്തായത് ഹൃദയം നുറുക്കുന്ന വേദനയും കണ്ണീരുമാണ് സമ്മാനിച്ചതെന്ന് ബ്രസീൽ സൂപ്പർ താരം നെയ്മർ. ലോകകപ്പിൽനിന്ന് പുറത്തായശേഷം ഒരു പന്ത് പോലും കാണാൻ താത്പര്യം ഇല്ലായിരുന്നു. തുടർന്നുള്ള ലോകകപ്പ് മത്സരങ്ങൾ കാണാനും ആഗ്രഹമില്ലായിരുന്നു - നെയ്മർ പറഞ്ഞു.
മകനും കുടുംബവും കൂട്ടുകാരും ഞാൻ വിഷണ്ണനായി ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ചില്ല. ആളുകൾ എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കും. ചെറുപ്പം മുതൽ അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. മൈതാനത്ത് ഫൗൾ ഏറ്റ് വീഴുന്ന താരമാണ് ഫൗൾ ചെയ്യുന്ന ആളിനേക്കാൾ വിമർശനങ്ങൾക്ക് പാത്രമാകുന്നതെന്നും ബ്രസീൽ താരം കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഫൗളേറ്റ് വീഴ്ത്തപ്പെട്ട നെയ്മർ അഭിനയം നടത്തുകയാണെന്ന് വിമർശനം ഉയർന്നിരുന്നു.
മകനും കുടുംബവും കൂട്ടുകാരും ഞാൻ വിഷണ്ണനായി ഇരിക്കുന്നത് കാണാൻ ആഗ്രഹിച്ചില്ല. ആളുകൾ എപ്പോഴും വിമർശനങ്ങൾ ഉന്നയിക്കും. ചെറുപ്പം മുതൽ അത്തരം സാഹചര്യങ്ങളിലൂടെയാണ് കടന്നു വന്നത്. മൈതാനത്ത് ഫൗൾ ഏറ്റ് വീഴുന്ന താരമാണ് ഫൗൾ ചെയ്യുന്ന ആളിനേക്കാൾ വിമർശനങ്ങൾക്ക് പാത്രമാകുന്നതെന്നും ബ്രസീൽ താരം കൂട്ടിച്ചേർത്തു. ലോകകപ്പിൽ ഫൗളേറ്റ് വീഴ്ത്തപ്പെട്ട നെയ്മർ അഭിനയം നടത്തുകയാണെന്ന് വിമർശനം ഉയർന്നിരുന്നു.