ബാങ്കോക്ക്: ജൂണിയർ ഏഷ്യൻ ബാഡ്മിന്റണ്‍ ആണ്‍കുട്ടികളുടെ സിംഗിൾസ് സ്വർണം ഇന്ത്യയുടെ ലക്ഷ്യ സെന്നിന്. പതിനാറുകാരനായ ലക്ഷ്യ സെൻ ഫൈനലിൽ കീഴടക്കിയത് ലോക ഒന്നാം നന്പർ താരമായ കുൻലവൂത് വിറ്റിദ്സരണിനെയാണ്. 21-19, 21-18നായിരുന്നു ഇന്ത്യൻ ഭാവി വാഗ്ദാനത്തിന്റെ ജയം.
53 വർഷത്തിനിടെ ആണ്‍കുട്ടികളുടെ വിഭാഗം സിംഗിൾസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റിക്കാർഡും ഇതോടെ ലക്ഷ്യ സ്വന്തമാക്കി. 1965ൽ ഗൗതം ഠാക്കൂറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ഇന്ത്യൻ താരം. 2012ൽ പി.വി. സിന്ധു പെണ്‍കുട്ടികളുടെ വിഭാഗം സ്വർണം കരസ്ഥമാക്കിയിരുന്നു. ഠാക്കൂറിനും സിന്ധുവിനുംശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരവുമായി ലക്ഷ്യ സെൻ.
53 വർഷത്തിനിടെ ആണ്‍കുട്ടികളുടെ വിഭാഗം സിംഗിൾസ് സ്വർണം നേടുന്ന ആദ്യ ഇന്ത്യക്കാരനെന്ന റിക്കാർഡും ഇതോടെ ലക്ഷ്യ സ്വന്തമാക്കി. 1965ൽ ഗൗതം ഠാക്കൂറാണ് ഈ നേട്ടം ആദ്യമായി കൈവരിച്ച ഇന്ത്യൻ താരം. 2012ൽ പി.വി. സിന്ധു പെണ്‍കുട്ടികളുടെ വിഭാഗം സ്വർണം കരസ്ഥമാക്കിയിരുന്നു. ഠാക്കൂറിനും സിന്ധുവിനുംശേഷം ഈ നേട്ടത്തിലെത്തുന്ന മൂന്നാമത് താരവുമായി ലക്ഷ്യ സെൻ.