വഡോദര: പതിനഞ്ചാമത് ദേശീയ യൂത്ത് അത്ലറ്റിക്സിന്റെ ആദ്യ ദിനം കേരളത്തിന് ഒരു സ്വർണവും ഒരു വെള്ളിയും ഒരു വെങ്കലവും.
പെണ്‍കുട്ടികളാണ് കേരള അക്കൗണ്ടിൽ ഇന്നലെ മെഡൽ എത്തിച്ചത്. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ആർ. ശ്രീലക്ഷ്മി സ്വർണവും നവന ലക്ഷ്മി വെള്ളിയും സ്വന്തമാക്കി. 2.50 മീറ്റർ ഉയരം കണ്ടെത്തിയാണ് ശ്രീലക്ഷ്മി സ്വർണം നേടിയത്. 2.30 മീറ്ററോടെ നവന വെള്ളി സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ഹൈജംപിൽ ഗായത്രി ശിവകുമാറിന്റെ വകയായിരുന്നു ഇന്നലെ കേരള അക്കൗണ്ടിലെത്തിയ വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 17 പോയിന്റുമായി ആദ്യദിനം അവസാനിക്കുന്പോൾ കേരളം മുന്നിലാണ്, ടീം പോയിന്റിൽ അഞ്ചാം സ്ഥാനത്തും.
അഞ്ച് റിക്കാർഡുകൾ
മീറ്റിന്റെ ആദ്യദിനം അഞ്ച് റിക്കാർഡുകൾ പിറന്നു. ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ഉത്തർപ്രദേശിന്റെ രാകേഷ് ഗോന്ദ് ദേശീയ റിക്കാർഡോടെ സ്വർണം നേടി. 4.90 മീറ്ററാണ് രാകേഷ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം പി. സിംഗ് കൻഹ്യ കുറിച്ച 4.75 മീറ്റർ ഇതോടെ പഴങ്കഥയായി.
ആണ്‍കുട്ടികളുടെ ജാവലിൻ ത്രോയിലാണ് മീറ്റിലെ രണ്ടാം റിക്കാർഡ് പിറന്നത്. ഉത്തർപ്രദേശിന്റെ രോഹിത് യാദവ് 77.41 മീറ്റർ ജാവലിൻ പായിച്ച് മീറ്റ് റിക്കാർഡ് സ്വന്തമാക്കി. എന്നാൽ, 79.29 മീറ്റർ എന്ന ദേശീയ റിക്കാർഡിനൊപ്പമെത്താൻ സാധിച്ചില്ല. ഉത്തർപ്രദേശിന്റെ സുരാജ് കുമാർ (72.77 മീറ്റർ) വെള്ളി നേടി.
പെണ്‍കുട്ടികളുടെ ഹൈജംപിലാണ് മറ്റൊരു റിക്കാർഡ് കണ്ടത്. കർണാടകയുടെ എസ്.ബി. സുപ്രിയ 1.75 മീറ്ററോടെ മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കി. 1.70 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. 1.73 മീറ്ററോടെ ഹരിയാനയുടെ റുബിന യാദവ് വെള്ളിയും 1.69 മീറ്ററിൽ കേരളത്തിന്റെ ഗായത്രി ശിവകുമാർ വെങ്കലവും നേടി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്റ്റീപ്പിൾചേസ് മത്സരങ്ങളിലും ഇന്നലെ മീറ്റ് റിക്കാർഡ് തിരുത്തപ്പെട്ടു.
പോയിന്റ് പട്ടിക
1. ഉത്തർപ്രദേശ് 43
2. ഹരിയാന 35
3. ഗുജറാത്ത് 20
4. മധ്യപ്രദേശ് 18
5. കേരളം 17
പെണ്‍കുട്ടികളാണ് കേരള അക്കൗണ്ടിൽ ഇന്നലെ മെഡൽ എത്തിച്ചത്. പെണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ആർ. ശ്രീലക്ഷ്മി സ്വർണവും നവന ലക്ഷ്മി വെള്ളിയും സ്വന്തമാക്കി. 2.50 മീറ്റർ ഉയരം കണ്ടെത്തിയാണ് ശ്രീലക്ഷ്മി സ്വർണം നേടിയത്. 2.30 മീറ്ററോടെ നവന വെള്ളി സ്വന്തമാക്കി.
പെണ്‍കുട്ടികളുടെ ഹൈജംപിൽ ഗായത്രി ശിവകുമാറിന്റെ വകയായിരുന്നു ഇന്നലെ കേരള അക്കൗണ്ടിലെത്തിയ വെങ്കലം. പെണ്‍കുട്ടികളുടെ വിഭാഗത്തിൽ 17 പോയിന്റുമായി ആദ്യദിനം അവസാനിക്കുന്പോൾ കേരളം മുന്നിലാണ്, ടീം പോയിന്റിൽ അഞ്ചാം സ്ഥാനത്തും.
അഞ്ച് റിക്കാർഡുകൾ
മീറ്റിന്റെ ആദ്യദിനം അഞ്ച് റിക്കാർഡുകൾ പിറന്നു. ആണ്‍കുട്ടികളുടെ പോൾവോൾട്ടിൽ ഉത്തർപ്രദേശിന്റെ രാകേഷ് ഗോന്ദ് ദേശീയ റിക്കാർഡോടെ സ്വർണം നേടി. 4.90 മീറ്ററാണ് രാകേഷ് കണ്ടെത്തിയത്. കഴിഞ്ഞ വർഷം പി. സിംഗ് കൻഹ്യ കുറിച്ച 4.75 മീറ്റർ ഇതോടെ പഴങ്കഥയായി.
ആണ്‍കുട്ടികളുടെ ജാവലിൻ ത്രോയിലാണ് മീറ്റിലെ രണ്ടാം റിക്കാർഡ് പിറന്നത്. ഉത്തർപ്രദേശിന്റെ രോഹിത് യാദവ് 77.41 മീറ്റർ ജാവലിൻ പായിച്ച് മീറ്റ് റിക്കാർഡ് സ്വന്തമാക്കി. എന്നാൽ, 79.29 മീറ്റർ എന്ന ദേശീയ റിക്കാർഡിനൊപ്പമെത്താൻ സാധിച്ചില്ല. ഉത്തർപ്രദേശിന്റെ സുരാജ് കുമാർ (72.77 മീറ്റർ) വെള്ളി നേടി.
പെണ്‍കുട്ടികളുടെ ഹൈജംപിലാണ് മറ്റൊരു റിക്കാർഡ് കണ്ടത്. കർണാടകയുടെ എസ്.ബി. സുപ്രിയ 1.75 മീറ്ററോടെ മീറ്റ് റിക്കാർഡ് കുറിച്ച് സ്വർണം കരസ്ഥമാക്കി. 1.70 ആയിരുന്നു ഇതുവരെയുണ്ടായിരുന്ന മീറ്റ് റിക്കാർഡ്. 1.73 മീറ്ററോടെ ഹരിയാനയുടെ റുബിന യാദവ് വെള്ളിയും 1.69 മീറ്ററിൽ കേരളത്തിന്റെ ഗായത്രി ശിവകുമാർ വെങ്കലവും നേടി.
ആണ്‍കുട്ടികളുടെയും പെണ്‍കുട്ടികളുടെയും സ്റ്റീപ്പിൾചേസ് മത്സരങ്ങളിലും ഇന്നലെ മീറ്റ് റിക്കാർഡ് തിരുത്തപ്പെട്ടു.
പോയിന്റ് പട്ടിക
1. ഉത്തർപ്രദേശ് 43
2. ഹരിയാന 35
3. ഗുജറാത്ത് 20
4. മധ്യപ്രദേശ് 18
5. കേരളം 17