കൊളംബോ: ഇന്ത്യൻ വംശജനായ ദക്ഷിണാഫ്രിക്കൻ സ്പിന്നർ കേശവ് മഹാരാജ് ശ്രീലങ്കയ്ക്കെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റിൽ ചരിത്രം കുറിച്ചു. ദക്ഷിണാഫ്രിക്കയ്ക്കായി ഒരു ഇന്നിംഗ്സിൽ ഒന്‍പത് വിക്കറ്റ് വീഴ്ത്തുന്ന രണ്ടാമത്തെ താരമെന്ന റിക്കാർഡാണ് മഹാരാജ് സ്വന്തമാക്കിയത്. ശ്രീലങ്കയിൽ പര്യടനം നടത്തുന്ന ഒരു ടീമിലെ മികച്ച ബൗളിംഗ് പ്രകടനം എന്ന റിക്കാർഡ് ആദ്യദിനം എട്ട് വിക്കറ്റ് വീഴ്ത്തി ഇദ്ദേഹം സ്വന്തമാക്കിയിരുന്നു.
1956-57ൽ ഇംഗ്ലണ്ടിനെതിരേ ഹ്യൂഹ് ടൈഫീൽഡ് നേടിയ 113 റണ്‍സിന് ഒന്‍പതു വിക്കറ്റ് ആണ് ഒരു ദക്ഷിണാഫ്രിക്കൻ ബൗളറുടെ മികച്ച പ്രകടനം. 129 റണ്‍സിനാണ് മഹാരാജ് ഒന്‍പത് വിക്കറ്റ് വീഴ്ത്തിയത്. അതേസമയം, വിദേശത്ത് ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ മികച്ച പ്രകടനമാണ് മഹാരാജിന്റേത്. 1996ൽ ഇന്ത്യൻ പര്യടനത്തിനിടെ ലാൻസ് ക്ലൂസ്നർ നേടിയ 64 റണ്‍സിന് എട്ട് വിക്കറ്റ് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
അതേസയം, ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 338ന് എതിരേ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 34.5 ഓവറിൽ 124ന് അവസാനിച്ചു. രണ്ടാം ദിനം അവസാനിക്കുന്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കേ 365 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. രണ്ടാം ടെസ്റ്റിലും ജയം നേടി രണ്ട് മത്സര പരന്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ലങ്കൻ സംഘം.
1956-57ൽ ഇംഗ്ലണ്ടിനെതിരേ ഹ്യൂഹ് ടൈഫീൽഡ് നേടിയ 113 റണ്‍സിന് ഒന്‍പതു വിക്കറ്റ് ആണ് ഒരു ദക്ഷിണാഫ്രിക്കൻ ബൗളറുടെ മികച്ച പ്രകടനം. 129 റണ്‍സിനാണ് മഹാരാജ് ഒന്‍പത് വിക്കറ്റ് വീഴ്ത്തിയത്. അതേസമയം, വിദേശത്ത് ഒരു ദക്ഷിണാഫ്രിക്കൻ താരത്തിന്റെ മികച്ച പ്രകടനമാണ് മഹാരാജിന്റേത്. 1996ൽ ഇന്ത്യൻ പര്യടനത്തിനിടെ ലാൻസ് ക്ലൂസ്നർ നേടിയ 64 റണ്‍സിന് എട്ട് വിക്കറ്റ് ആയിരുന്നു ഇതുവരെയുള്ള റിക്കാർഡ്.
അതേസയം, ശ്രീലങ്കയുടെ ഒന്നാം ഇന്നിംഗ്സ് സ്കോറായ 338ന് എതിരേ ഇറങ്ങിയ ദക്ഷിണാഫ്രിക്കയുടെ ഒന്നാം ഇന്നിംഗ്സ് വെറും 34.5 ഓവറിൽ 124ന് അവസാനിച്ചു. രണ്ടാം ദിനം അവസാനിക്കുന്പോൾ ശ്രീലങ്ക രണ്ടാം ഇന്നിംഗ്സിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 151 റണ്‍സ് എടുത്തിട്ടുണ്ട്. ഏഴ് വിക്കറ്റ് ശേഷിക്കേ 365 റണ്‍സിന്റെ ലീഡാണ് ലങ്കയ്ക്കുള്ളത്. രണ്ടാം ടെസ്റ്റിലും ജയം നേടി രണ്ട് മത്സര പരന്പര തൂത്തുവാരാനുള്ള ശ്രമത്തിലാണ് ലങ്കൻ സംഘം.