ഷിക്കാഗോ: ഇന്റർനാഷണൽ ചാന്പ്യൻസ് കപ്പ് ഫുട്ബോളിൽ മാഞ്ചസ്റ്റർ സിറ്റിയെ കീഴടക്കി ബൊറൂസിയ ഡോർട്ട്മുണ്ട്. മരിയോ ഗോറ്റെസ് 28-ാം മിനിറ്റിൽ നേടിയ പെനൽറ്റി ഗോളിലാണ് ഇംഗ്ലീഷ് പ്രീമിയർ ലീഗ് ചാന്പ്യന്മാരായ സിറ്റിയെ ഡോർട്ട്മുണ്ട് വീഴ്ത്തിയത്.
541 കോടി രൂപയ്ക്ക് ഇത്തവണ സ്വന്തമാക്കിയ അൾജീരിയൻ വിംഗർ റിയാദ് കരിം മെഹ്റെസ് സിറ്റിക്കായി അരങ്ങേറിയ മത്സരത്തിൽ മികവ് പുറത്തെടുത്തു. ലീസ്റ്റർ സിറ്റിയിൽനിന്നാണ് ഇരുപത്തിയേഴുകാരനായ അൾജീരിയൻ താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. രണ്ടാം പകുതിയിൽ ഗോളി ജോ ഹാർട്ട് സിറ്റിക്കായി വലകാത്തു. 2016 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഹാർട്ട് സിറ്റിക്കായി കളത്തിലിറങ്ങിയത്.
മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-1നു പിഎസ്ജിയെ കീഴടക്കി. ഹാവി മാർട്ടിനസ് (60-ാം മിനിറ്റ്), റെനറ്റോ സാഞ്ചസ് (68-ാം മിനിറ്റ്), ജോഷ്വ സിർക്സീ (78-ാം മിനിറ്റ്) എന്നിവർ ബയേണിനായി ഗോൾ നേടി. 31-ാം മിനിറ്റിൽ ടിം വീഹ് ആയിരുന്നു പാരി സാൻ ഷെർമയ്നായി ലക്ഷ്യംകണ്ടത്.
541 കോടി രൂപയ്ക്ക് ഇത്തവണ സ്വന്തമാക്കിയ അൾജീരിയൻ വിംഗർ റിയാദ് കരിം മെഹ്റെസ് സിറ്റിക്കായി അരങ്ങേറിയ മത്സരത്തിൽ മികവ് പുറത്തെടുത്തു. ലീസ്റ്റർ സിറ്റിയിൽനിന്നാണ് ഇരുപത്തിയേഴുകാരനായ അൾജീരിയൻ താരം മാഞ്ചസ്റ്റർ സിറ്റിയിലെത്തിയത്. രണ്ടാം പകുതിയിൽ ഗോളി ജോ ഹാർട്ട് സിറ്റിക്കായി വലകാത്തു. 2016 ഓഗസ്റ്റിനുശേഷം ആദ്യമായാണ് ഹാർട്ട് സിറ്റിക്കായി കളത്തിലിറങ്ങിയത്.
മറ്റൊരു മത്സരത്തിൽ ബയേൺ മ്യൂണിക്ക് 3-1നു പിഎസ്ജിയെ കീഴടക്കി. ഹാവി മാർട്ടിനസ് (60-ാം മിനിറ്റ്), റെനറ്റോ സാഞ്ചസ് (68-ാം മിനിറ്റ്), ജോഷ്വ സിർക്സീ (78-ാം മിനിറ്റ്) എന്നിവർ ബയേണിനായി ഗോൾ നേടി. 31-ാം മിനിറ്റിൽ ടിം വീഹ് ആയിരുന്നു പാരി സാൻ ഷെർമയ്നായി ലക്ഷ്യംകണ്ടത്.