ഹൈദരാബാദ്: ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ ബാഡ്മിന്റൺ ടീമിൽ ഇനി മാറ്റങ്ങൾ അസാധ്യമെന്ന് അധികൃതർ. ഇന്ത്യൻ ഒളിന്പിക്സ് അസോസിയേഷനും ദേശീയ ബാഡ്മിന്റൺ അസോസിയേഷനുമാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്. ഇക്കാര്യം അസോസിയേഷനുകൾ ഹൈക്കോടതിയിലും വ്യക്തമാക്കി.
നേരത്തെ, ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ അപര്‍ണ ബാലനും കെ.പി. ശ്രുതിയും കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിയിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷനില്‍ യോഗ്യത നേടിയെങ്കിലും മുഖ്യ പരിശീലകനായ ഗോപീചന്ദിന്റെ മകൾ ഗായത്രിയെ ഉള്‍പ്പെടുത്താന്‍ തങ്ങളെ ഒഴിവാക്കിയെന്നുമായിരുന്നു ഇരുവരുടെയും പരാതി. കൂടാതെ, ഏഷ്യന്‍ ഗെയിംസിനുള്ള റിസര്‍വ് ടീമിന് രൂപം നല്കാന് നിര്‍ദേശിക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെലക്ഷൻ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് അസാധ്യമാണെന്ന് ഒളിമ്പിക്സ് അസോസിയേഷനും ദേശീയ ബാഡ്മിന്റണ്‍ അഥോറിറ്റിയും അറിയിച്ചത്.
ജൂണ്‍ 30 നകം പേരുകള്‍ ഏഷ്യന്‍ ഗെയിംസ് അധികൃതര്‍ക്ക് കൈമാറിയെന്നും ഇവര്‍ വ്യക്തമാക്കി. അസോസിയേഷനുകളുടെ നിലപാടിനെത്തുടർന്ന് ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.
ആറ് സിംഗിൾസും നാല് ഡബിൾസുമാണ് ഇന്ത്യൻ ടീമിന് കളിക്കാനുള്ളത്. ലോകറാങ്കിംഗിൽ മുന്നിലുള്ള പി. വി. സിന്ധു, സൈന നെഹ്വാള്, ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി എന്നിവരടങ്ങുന്ന ടീമിൽ ഗായത്രിക്കും ആകാശി കശ്യപിനും കളിക്കാൻ അവസരം ലഭിക്കുന്നതു തന്നെ സംശയമാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും യൂബർ കപ്പിലും ഈ രീതിയാണ് പിന്തുടർന്നത്. ആ രീതിയാണ് ഇത്തവണയും നിലനിർത്തിയിരിക്കുന്നതെന്നും വിമൽകുമാർ പറഞ്ഞു.
ചീഫ് കോച്ച് ഗോപീചന്ദിന്റെ മകൾ ഗായ ത്രിയുടെ പ്രായം 15 ആണ്. വളർന്നുവരുന്ന യുവ താരം എന്ന നിലയിലുള്ള പരിഗണനയും അവർക്കു ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ സെലക്ഷനുവേണ്ടി നടത്തിയ ഡബിൾസ് മത്സരത്തിൽ അപർണ-ശ്രുതി സഖ്യം റിതുപർണ പാണ്ഡ-സാറാ സുനിൽ സഖ്യത്തോടു തോൽക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് മുപ്പതുകാരിയായ അപർണയടങ്ങുന്ന ഒരു റിസർവ് ഡബിൾസ് ടീമിനു പകരം പ്രായംകുറഞ്ഞ രണ്ടു യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.
നേരത്തെ, ഏഷ്യന്‍ ഗെയിംസിനുള്ള ടീമില്‍ നിന്ന് ഒഴിവാക്കിയതിനെതിരേ അപര്‍ണ ബാലനും കെ.പി. ശ്രുതിയും കേരള ഹൈക്കോടതിയിൽ ഹർജി നൽകിയിയിരുന്നു. ഏഷ്യന്‍ ഗെയിംസിനുള്ള സെലക്ഷനില്‍ യോഗ്യത നേടിയെങ്കിലും മുഖ്യ പരിശീലകനായ ഗോപീചന്ദിന്റെ മകൾ ഗായത്രിയെ ഉള്‍പ്പെടുത്താന്‍ തങ്ങളെ ഒഴിവാക്കിയെന്നുമായിരുന്നു ഇരുവരുടെയും പരാതി. കൂടാതെ, ഏഷ്യന്‍ ഗെയിംസിനുള്ള റിസര്‍വ് ടീമിന് രൂപം നല്കാന് നിര്‍ദേശിക്കണമെന്നും ഇരുവരും ഹർജിയിൽ ആവശ്യപ്പെട്ടിരുന്നു. എന്നാൽ, സെലക്ഷൻ നടപടികൾ പൂർത്തിയായ സ്ഥിതിക്ക് അസാധ്യമാണെന്ന് ഒളിമ്പിക്സ് അസോസിയേഷനും ദേശീയ ബാഡ്മിന്റണ്‍ അഥോറിറ്റിയും അറിയിച്ചത്.
ജൂണ്‍ 30 നകം പേരുകള്‍ ഏഷ്യന്‍ ഗെയിംസ് അധികൃതര്‍ക്ക് കൈമാറിയെന്നും ഇവര്‍ വ്യക്തമാക്കി. അസോസിയേഷനുകളുടെ നിലപാടിനെത്തുടർന്ന് ഹര്‍ജിക്കാരുടെ ആവശ്യം ഹൈക്കോടതി നിരസിച്ചു. ഹര്‍ജി വിശദമായ വാദം കേള്‍ക്കാന്‍ മാറ്റി.
ആറ് സിംഗിൾസും നാല് ഡബിൾസുമാണ് ഇന്ത്യൻ ടീമിന് കളിക്കാനുള്ളത്. ലോകറാങ്കിംഗിൽ മുന്നിലുള്ള പി. വി. സിന്ധു, സൈന നെഹ്വാള്, ഡബിൾസ് ടീമായ അശ്വിനി പൊന്നപ്പ-സിക്കി റെഡ്ഡി എന്നിവരടങ്ങുന്ന ടീമിൽ ഗായത്രിക്കും ആകാശി കശ്യപിനും കളിക്കാൻ അവസരം ലഭിക്കുന്നതു തന്നെ സംശയമാണ്. കഴിഞ്ഞ ഏഷ്യൻ ഗെയിംസിലും യൂബർ കപ്പിലും ഈ രീതിയാണ് പിന്തുടർന്നത്. ആ രീതിയാണ് ഇത്തവണയും നിലനിർത്തിയിരിക്കുന്നതെന്നും വിമൽകുമാർ പറഞ്ഞു.
ചീഫ് കോച്ച് ഗോപീചന്ദിന്റെ മകൾ ഗായ ത്രിയുടെ പ്രായം 15 ആണ്. വളർന്നുവരുന്ന യുവ താരം എന്ന നിലയിലുള്ള പരിഗണനയും അവർക്കു ലഭിച്ചതായി അധികൃതർ വ്യക്തമാക്കുന്നു. കൂടാതെ സെലക്ഷനുവേണ്ടി നടത്തിയ ഡബിൾസ് മത്സരത്തിൽ അപർണ-ശ്രുതി സഖ്യം റിതുപർണ പാണ്ഡ-സാറാ സുനിൽ സഖ്യത്തോടു തോൽക്കുകയും ചെയ്തു.
ഈ പശ്ചാത്തലത്തിലാണ് മുപ്പതുകാരിയായ അപർണയടങ്ങുന്ന ഒരു റിസർവ് ഡബിൾസ് ടീമിനു പകരം പ്രായംകുറഞ്ഞ രണ്ടു യുവതാരങ്ങളെ ടീമിൽ ഉൾപ്പെടുത്താൻ സെലക്ഷൻ കമ്മിറ്റി തീരുമാനിച്ചത്.