മിലാൻ: യുവേഫയുടെ വിലക്കിനെതിരേ കായിക തർക്കപരിഹാര കോടതിയ സമീപിച്ച ഇറ്റാലിയൻ ഫുട്ബോൾ ക്ലബ് എസി മിലാന് ആശ്വാസം. കളിക്കാരുടെ ട്രാൻസ്ഫറിന് അനുവദിച്ചതിലും കൂടുതൽ തുക ചെലവിട്ടതിന് യുവേഫ മിലാനെതിരേ ഒരു വർഷ വിലക്ക് പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരേയാണ് ക്ലബ് കോടതിയെ സമീപിച്ചത്.
വിലക്കല്ലാത്ത മറ്റൊരു ശിക്ഷ നല്കാനാണ് കോടതി വിധിച്ചത്. ഇതോടെ ഈ സീസണിലെ യൂറോപ്പ ലീഗിൽ മിലാനു കളിക്കാം.
1,800 കോടിയിലധികം ഒരു സീസണിൽ ട്രാൻസ്ഫറിനായി വിനിയോഗിക്കരുതെന്ന യുവേഫയുടെ നിബന്ധന മറികടന്നതിനെത്തുടർന്നായിരുന്നു മിലാന് വിലക്ക് ഏർപ്പെടുത്തിയത്. ലിയോനാർഡോ ബൊനൂച്ചി, ആന്ദ്രേ സിൽവ തുടങ്ങിയവരെ ക്ലബ് റിക്കാർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.
വിലക്കല്ലാത്ത മറ്റൊരു ശിക്ഷ നല്കാനാണ് കോടതി വിധിച്ചത്. ഇതോടെ ഈ സീസണിലെ യൂറോപ്പ ലീഗിൽ മിലാനു കളിക്കാം.
1,800 കോടിയിലധികം ഒരു സീസണിൽ ട്രാൻസ്ഫറിനായി വിനിയോഗിക്കരുതെന്ന യുവേഫയുടെ നിബന്ധന മറികടന്നതിനെത്തുടർന്നായിരുന്നു മിലാന് വിലക്ക് ഏർപ്പെടുത്തിയത്. ലിയോനാർഡോ ബൊനൂച്ചി, ആന്ദ്രേ സിൽവ തുടങ്ങിയവരെ ക്ലബ് റിക്കാർഡ് തുകയ്ക്കാണ് സ്വന്തമാക്കിയത്.