മാഡ്രിഡ്: ക്രിസ്റ്റ്യാനോ റൊണാൾഡോ ഇറ്റാലിയൻ ക്ലബ്ബായ യുവന്റസിലേക്ക് കൂടുമാറുകയും ബെൽജിയം താരം ഏഡൻ അസാറിനായി ശ്രമിക്കുന്നതായുള്ള വാർത്തകൾ പരക്കുകയും ചെയ്യുന്നതിനിടെ സ്പാനിഷ് ക്ലബ് റയൽ മാഡ്രിഡ് ബ്രസീൽ കൗമാരതാരം വിനീഷ്യസ് ജൂണിയറിനെ ഇന്നലെ ഒൗദ്യോഗികമായി അവതരിപ്പിച്ചു.
പതിനെട്ടുകാരനായ വിനീഷ്യസിനെ ഇന്നലെയാണ് ബെർണബ്യൂ സ്റ്റേഡിയത്തിൽ ക്ലബ് ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. 348 കോടി രൂപയ്ക്കാണ് വിനീഷ്യസിനെ ഫ്ളെമിംഗോ ക്ലബ്ബിൽനിന്ന് റയൽ സ്വന്തമാക്കിയത്. പത്തൊന്‍പത് വയസിൽതാഴെയുള്ള താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണിത്. കഴിഞ്ഞ വർഷം തന്നെ ക്ലബ്ബുകൾ തമ്മിൽ വിനീഷ്യസിന്റെ ട്രാൻസ്ഫറിൽ കരാറായിരുന്നു.
അതിനിടെ 1,529 കോടി രൂപയ്ക്ക് ചെൽസിയിൽനിന്ന് ബെൽജിയം താരം ഏഡൻ അസാറിനെ റയൽ സ്വന്തമാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലെ10സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ അസാറിനെ മുൻനിർത്തി ചെൽസി ഇന്നലെ അവരുടെ എവേ കിറ്റ് പ്രകാശനം ചെയ്തു. അസാറും ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ വിശ്വസ്ത താരമായ കാന്റെയുമാണ് ചെൽസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്.
പതിനെട്ടുകാരനായ വിനീഷ്യസിനെ ഇന്നലെയാണ് ബെർണബ്യൂ സ്റ്റേഡിയത്തിൽ ക്ലബ് ആരാധകർക്കു മുന്നിൽ അവതരിപ്പിച്ചത്. 348 കോടി രൂപയ്ക്കാണ് വിനീഷ്യസിനെ ഫ്ളെമിംഗോ ക്ലബ്ബിൽനിന്ന് റയൽ സ്വന്തമാക്കിയത്. പത്തൊന്‍പത് വയസിൽതാഴെയുള്ള താരത്തിനു ലഭിക്കുന്ന ഏറ്റവും ഉയർന്ന ട്രാൻസ്ഫർ തുകയാണിത്. കഴിഞ്ഞ വർഷം തന്നെ ക്ലബ്ബുകൾ തമ്മിൽ വിനീഷ്യസിന്റെ ട്രാൻസ്ഫറിൽ കരാറായിരുന്നു.
അതിനിടെ 1,529 കോടി രൂപയ്ക്ക് ചെൽസിയിൽനിന്ന് ബെൽജിയം താരം ഏഡൻ അസാറിനെ റയൽ സ്വന്തമാക്കിയതായി സ്ഥിരീകരിക്കാത്ത റിപ്പോർട്ടുണ്ട്. ലെ10സ്പോർട്ട് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. അതിനിടെ അസാറിനെ മുൻനിർത്തി ചെൽസി ഇന്നലെ അവരുടെ എവേ കിറ്റ് പ്രകാശനം ചെയ്തു. അസാറും ലോകകപ്പ് നേടിയ ഫ്രഞ്ച് ടീമിന്റെ വിശ്വസ്ത താരമായ കാന്റെയുമാണ് ചെൽസി ട്വിറ്ററിൽ പോസ്റ്റ് ചെയ്ത ചിത്രത്തിലുള്ളത്.