കൊച്ചി: ഇന്ത്യയിലെ പ്രഥമ രാജ്യാന്തര പ്രീ സീസണ് ഫുട്ബോൾ ടൂർണമെന്റായ ടൊയോട്ട യാരിസ് ലാലിഗ വേൾഡിനുള്ള ടീമുകൾ എത്തിത്തുടങ്ങി. ഈ മാസം 24 മുതൽ കൊച്ചിയിൽ നടക്കുന്ന ടൂർണമെന്റിൽ ഓസ്ട്രേലിയൻ ലീഗിലെ മെൽബണ്‍ സിറ്റി എഫ്സി, സ്പാനിഷ് ലീഗിലെ ജിറോണ എഫ്സി, കേരള ബ്ലാസ്റ്റേഴ്സ് എന്നീ ടീമുകളാണ് പങ്കെടുക്കുന്നത്. ടൂർണമെന്റിൽ പങ്കെടുക്കുന്നതിനായി മെൽബണ്‍ സിറ്റി എഫ്സി ഇന്നലെ കൊച്ചിയിലെത്തി. പനന്പിള്ളിനഗർ സ്കൂൾ ഗ്രൗണ്ടിൽ ഇന്നു വൈകുന്നേരം അഞ്ചു മുതൽ ആറുവരെ ടീം പരിശീലനത്തിനിറങ്ങും. അഹമ്മദാബാദിലെ പരിശീലനം പൂർത്തിയാക്കി കേരള ബ്ലാസ്റ്റേഴ്സ് ടീം നാളെ എത്തും. ജിറോണ എഫ്സി 25നാണു കൊച്ചിയിലെത്തുക.
11 മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. സി.കെ.വിനീത്, അനസ് എടത്തൊടിക, എം.പി.സക്കീർ, പ്രശാന്ത് മോഹൻ, സഹൽ അബ്ദുൾ സമദ്, അബ്ദുൾ ഹക്ക്, അഫ്ദാൽ, എം.എസ്. ജിതിൻ, എം.എസ്.സുജിത് , ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്ക്വാഡിൽ ഇടം നേടിയ മലയാളികൾ. ധീരജ് സിംഗ് അടക്കം ടീമിലെ മൂന്നു ഗോൾകീപ്പർമാരും ഇന്ത്യക്കാരാണ്. സന്ദേശ് ജിങ്കൻ, ഹളിചരണ് നർസാരി തുടങ്ങിയവരും ടീമിലുണ്ട്. ടീമിൽ പുതുതായി എത്തിയ ഫ്രഞ്ച് താരം സിറിൽ കാലി, സ്ട്രൈക്കർ സ്ലാവിസ സ്റ്റെനോവിച്ച്, സ്ലൊവേനിയൻ സ്ട്രൈക്കർ പൊപ്ലാനിച്ച് എന്നിവർക്കൊപ്പം ബ്ലാസ്റ്റേഴ്സിൽ നിലനിർത്തിയ കിസിറ്റോ, നെമൻജ പെസിച്ച്, പെകൂസണ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
മെൽബണ്‍ സിറ്റിയുടെ 24 അംഗ സ്ക്വാഡിൽ വിഡോസിച്ച്, ഒഹലാരോൻ, ബ്രൂണോ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ട്. റഷ്യൻ ലോകകപ്പിൽ ഓസ്ട്രേലിയക്കായി കളിച്ച ഡാനിയൽ അർസാനിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ എ ലീഗിൽ കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു മെൽബണ്‍ സിറ്റി. മികച്ച താരങ്ങളുമായാണു ജിറോണ എഫ്സി കൊച്ചിയിൽ കളിക്കാനെത്തുന്നത്. റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാ റയൽ തുടങ്ങിയ മുൻനിര സ്പാനിഷ് ക്ലബുകളെ കഴിഞ്ഞ സീസണിൽ ജിറോണ പരാജയപ്പെടുത്തിയിരുന്നു.
മെൽബണ്‍ സിറ്റി എഫ്സിയുടെ 24 അംഗ സ്ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു. ഡീൻ ബൗസാനീസ്, ജെയിംസ് ഡെലിയാനോവ്, യൂജീൻ ഗലകോവിച്ച് (ഗോൾ കീപ്പർമാർ). സ്കോട്ട് ജെമൈസൻ (കാപ്റ്റൻ), ബർട്ട് ഷെൻകീവേൽഡ്, ഹാരിസണ്‍ ഡെൽബ്രിഡ്ജ്, ഡയലൻ പിയേറിയ, മിച്ചൽ ഗ്രഹാം, നഥാനിയേൽ അറ്റ്കിൻസണ്, കോണർ മെറ്റ്കഫേ, ലൂക്ക് ബ്രാട്ടണ്, ഒസാമ മാലിക്, ഡാരിയോ വിഡോസിക്, ആന്റണി കാകേറസ്, റിലേ മാക്ഗ്രീ, ലക്ലാൻ വെയ്ൽസ്, ജോഷ്വാ കാവല്ലോ, റാമി നജ്ജറിൻ, ഐയാകോപോ ല റോക്ക, അന്തോണി ലെസിയോത്തിസ്, മീഷേൽ ഒ ഹലോറാൻ, ബ്രൂണോ ഫൊണറോലി, ജിയാണ്ലൂസ ഇയാന്നൂസി, മൗഡി നജ്ജർ എന്നിവരാണ് ടീമിലുള്ളത്.
24ന് മെൽബണ്‍ സിറ്റിയുമായാണു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 28ന് ജിറോണ എഫ്സിയെ നേരിടും. 27നാണു മെൽബണ്‍ സിറ്റി-ജിറോണ എഫ്സി മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കളാവും. രാത്രി ഏഴിനാണു മത്സരങ്ങൾ.
11 മലയാളി താരങ്ങളാണ് കേരള ബ്ലാസ്റ്റേഴ്സ് ടീമിലുള്ളത്. സി.കെ.വിനീത്, അനസ് എടത്തൊടിക, എം.പി.സക്കീർ, പ്രശാന്ത് മോഹൻ, സഹൽ അബ്ദുൾ സമദ്, അബ്ദുൾ ഹക്ക്, അഫ്ദാൽ, എം.എസ്. ജിതിൻ, എം.എസ്.സുജിത് , ഋഷിദത്ത്, ജിഷ്ണു എന്നിവരാണ് 31 അംഗ സ്ക്വാഡിൽ ഇടം നേടിയ മലയാളികൾ. ധീരജ് സിംഗ് അടക്കം ടീമിലെ മൂന്നു ഗോൾകീപ്പർമാരും ഇന്ത്യക്കാരാണ്. സന്ദേശ് ജിങ്കൻ, ഹളിചരണ് നർസാരി തുടങ്ങിയവരും ടീമിലുണ്ട്. ടീമിൽ പുതുതായി എത്തിയ ഫ്രഞ്ച് താരം സിറിൽ കാലി, സ്ട്രൈക്കർ സ്ലാവിസ സ്റ്റെനോവിച്ച്, സ്ലൊവേനിയൻ സ്ട്രൈക്കർ പൊപ്ലാനിച്ച് എന്നിവർക്കൊപ്പം ബ്ലാസ്റ്റേഴ്സിൽ നിലനിർത്തിയ കിസിറ്റോ, നെമൻജ പെസിച്ച്, പെകൂസണ് എന്നിവരാണ് ടീമിലെ വിദേശ താരങ്ങൾ.
മെൽബണ്‍ സിറ്റിയുടെ 24 അംഗ സ്ക്വാഡിൽ വിഡോസിച്ച്, ഒഹലാരോൻ, ബ്രൂണോ തുടങ്ങിയ താരങ്ങളുടെ സാന്നിധ്യമുണ്ട്. റഷ്യൻ ലോകകപ്പിൽ ഓസ്ട്രേലിയക്കായി കളിച്ച ഡാനിയൽ അർസാനിയെ ടീമിൽ ഉൾപ്പെടുത്തിയിട്ടില്ല. ഓസ്ട്രേലിയൻ എ ലീഗിൽ കഴിഞ്ഞ സീസണിൽ മൂന്നാം സ്ഥാനത്തായിരുന്നു മെൽബണ്‍ സിറ്റി. മികച്ച താരങ്ങളുമായാണു ജിറോണ എഫ്സി കൊച്ചിയിൽ കളിക്കാനെത്തുന്നത്. റയൽ മാഡ്രിഡ്, അത്ലറ്റിക്കോ മാഡ്രിഡ്, വിയ്യാ റയൽ തുടങ്ങിയ മുൻനിര സ്പാനിഷ് ക്ലബുകളെ കഴിഞ്ഞ സീസണിൽ ജിറോണ പരാജയപ്പെടുത്തിയിരുന്നു.
മെൽബണ്‍ സിറ്റി എഫ്സിയുടെ 24 അംഗ സ്ക്വാഡിനെ ഇന്നലെ പ്രഖ്യാപിച്ചു. ഡീൻ ബൗസാനീസ്, ജെയിംസ് ഡെലിയാനോവ്, യൂജീൻ ഗലകോവിച്ച് (ഗോൾ കീപ്പർമാർ). സ്കോട്ട് ജെമൈസൻ (കാപ്റ്റൻ), ബർട്ട് ഷെൻകീവേൽഡ്, ഹാരിസണ്‍ ഡെൽബ്രിഡ്ജ്, ഡയലൻ പിയേറിയ, മിച്ചൽ ഗ്രഹാം, നഥാനിയേൽ അറ്റ്കിൻസണ്, കോണർ മെറ്റ്കഫേ, ലൂക്ക് ബ്രാട്ടണ്, ഒസാമ മാലിക്, ഡാരിയോ വിഡോസിക്, ആന്റണി കാകേറസ്, റിലേ മാക്ഗ്രീ, ലക്ലാൻ വെയ്ൽസ്, ജോഷ്വാ കാവല്ലോ, റാമി നജ്ജറിൻ, ഐയാകോപോ ല റോക്ക, അന്തോണി ലെസിയോത്തിസ്, മീഷേൽ ഒ ഹലോറാൻ, ബ്രൂണോ ഫൊണറോലി, ജിയാണ്ലൂസ ഇയാന്നൂസി, മൗഡി നജ്ജർ എന്നിവരാണ് ടീമിലുള്ളത്.
24ന് മെൽബണ്‍ സിറ്റിയുമായാണു ബ്ലാസ്റ്റേഴ്സിന്റെ ആദ്യ മത്സരം. 28ന് ജിറോണ എഫ്സിയെ നേരിടും. 27നാണു മെൽബണ്‍ സിറ്റി-ജിറോണ എഫ്സി മത്സരം. ഏറ്റവും കൂടുതൽ പോയിന്റ് നേടുന്ന ടീം ജേതാക്കളാവും. രാത്രി ഏഴിനാണു മത്സരങ്ങൾ.