മുംബൈ: ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിന്റെ അവസാനം മുൻ ഇന്ത്യൻ ക്യാപ്റ്റൻ എം.എസ്. ധോണി അന്പയറുടെ പക്കൽനിന്ന് പന്ത് വാങ്ങിയത് വൻ ഉൗഹാപോഹങ്ങൾക്ക് വഴിവച്ചു. ധോണി വിരമിക്കാനൊരുങ്ങുകയാണെന്നുപോലും വ്യാഖ്യാനമുണ്ടായി.
കളിക്കുശേഷം സാധാരണ സ്റ്റംപ് എടുക്കുന്ന സ്വഭാവക്കാരനായ ധോണി പന്ത് വാങ്ങിയത് വിരമിക്കാനാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കമുണ്ടായ ഉൗഹാപോഹങ്ങൾ. എന്നാൽ, ഇതിനെതിരേ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി രംഗത്തെത്തി. ബൗളിംഗ് പരിശീലകൻ ഭരത് അരുണിനെ കാണിക്കാനാണ് ധോണി പന്ത് അന്പയറുടെ പക്കൽനിന്ന് വാങ്ങിയതെന്നും അദ്ദേഹം ടീമിന്റെ അഭിഭാജ്യഘടകമാണെന്നും രവിശാസ്ത്രി പറഞ്ഞു. പന്തിനേറ്റ ക്ഷതവും ഇംഗ്ലീഷ് പിച്ചുകളിലെ സാഹചര്യവും ബൗളിംഗ് പരിശീലകനെ കാണിക്കാനാണ് ധോണി പന്ത് വാങ്ങിയത്. അദ്ദേഹം രാജിവയ്ക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ് - ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. മത്സരശേഷം ഇന്ത്യൻ ടീം പവലിയനിലേക്ക് നടക്കുന്പോൾ ഫീൽഡ് അന്പയർമാരായ ബ്രൂസ് ഓക്സൻഫോഡ് (ഓസ്ട്രേലിയ), മിഷേൽ ഗഫ് (ഇംഗ്ലണ്ട്) എന്നിവരോടാണ് ധോണി പന്ത് ആവശ്യപ്പെട്ടത്.
കളിക്കുശേഷം സാധാരണ സ്റ്റംപ് എടുക്കുന്ന സ്വഭാവക്കാരനായ ധോണി പന്ത് വാങ്ങിയത് വിരമിക്കാനാണെന്നായിരുന്നു സമൂഹമാധ്യമങ്ങളിലടക്കമുണ്ടായ ഉൗഹാപോഹങ്ങൾ. എന്നാൽ, ഇതിനെതിരേ ഇന്ത്യൻ പരിശീലകൻ രവിശാസ്ത്രി രംഗത്തെത്തി. ബൗളിംഗ് പരിശീലകൻ ഭരത് അരുണിനെ കാണിക്കാനാണ് ധോണി പന്ത് അന്പയറുടെ പക്കൽനിന്ന് വാങ്ങിയതെന്നും അദ്ദേഹം ടീമിന്റെ അഭിഭാജ്യഘടകമാണെന്നും രവിശാസ്ത്രി പറഞ്ഞു. പന്തിനേറ്റ ക്ഷതവും ഇംഗ്ലീഷ് പിച്ചുകളിലെ സാഹചര്യവും ബൗളിംഗ് പരിശീലകനെ കാണിക്കാനാണ് ധോണി പന്ത് വാങ്ങിയത്. അദ്ദേഹം രാജിവയ്ക്കുമെന്ന റിപ്പോർട്ടുകൾ അടിസ്ഥാന രഹിതമാണ് - ശാസ്ത്രി പറഞ്ഞു.
ഇംഗ്ലണ്ടിനെതിരായ മൂന്നാം ഏകദിനത്തിൽ ഇന്ത്യ എട്ട് വിക്കറ്റിനു പരാജയപ്പെട്ടിരുന്നു. മത്സരശേഷം ഇന്ത്യൻ ടീം പവലിയനിലേക്ക് നടക്കുന്പോൾ ഫീൽഡ് അന്പയർമാരായ ബ്രൂസ് ഓക്സൻഫോഡ് (ഓസ്ട്രേലിയ), മിഷേൽ ഗഫ് (ഇംഗ്ലണ്ട്) എന്നിവരോടാണ് ധോണി പന്ത് ആവശ്യപ്പെട്ടത്.