മുംബൈ: ഉത്തർപ്രദേശ് ക്രിക്കറ്റ് ടീമിൽ കളിക്കാരെ ഉൾപ്പെടുത്താനായി കോഴ വാങ്ങിയതായുള്ള ആരോപണം ബിസിസിഐ അന്വേഷിക്കും. സംഭവത്തിൽ ബിസിസിഐ അന്വേഷണം പ്രഖ്യാപിച്ചതിനു പിന്നാലെ ഐപിഎൽ ചെയർമാൻ രാജീവ് ശുക്ലയുടെ പേഴ്സണൽ സ്റ്റാഫ് അംഗമായ അക്രം സൈഫിയെ നിർബന്ധ രാജിയിലൂടെ പുറത്താക്കി.
ഒരു ഹിന്ദി ചാനൽ നടത്തിയ രഹസ്യ റിപ്പോർട്ടിലൂടെയാണ് കോഴ വാങ്ങുന്ന സംഭവം പുറംലോകമറിഞ്ഞത്. രാജീവ് ശുക്ലയാണ് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ. ചാനലിൽനിന്ന് ഓഡിയോ ടേപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു പരിശോധനയ്ക്കു വിധേയമാക്കുമെന്നും ബിസിസിഐയുടെ അഴിമതി നിരോധന സംഘത്തലവൻ അജിത് സിംഗ് പറഞ്ഞു.
ഒരു ഹിന്ദി ചാനൽ നടത്തിയ രഹസ്യ റിപ്പോർട്ടിലൂടെയാണ് കോഴ വാങ്ങുന്ന സംഭവം പുറംലോകമറിഞ്ഞത്. രാജീവ് ശുക്ലയാണ് ഉത്തർപ്രദേശ് ക്രിക്കറ്റ് അസോസിയേഷൻ ഡയറക്ടർ. ചാനലിൽനിന്ന് ഓഡിയോ ടേപ്പുകൾ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അതു പരിശോധനയ്ക്കു വിധേയമാക്കുമെന്നും ബിസിസിഐയുടെ അഴിമതി നിരോധന സംഘത്തലവൻ അജിത് സിംഗ് പറഞ്ഞു.