ലോകകപ്പ് ഫുട്ബോളിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ക്ലബ്ബുകൾ താരങ്ങളെ സ്വന്തമാക്കുന്നത് ചരിത്രം. ഓരോ ലോകകപ്പ് കഴിയുന്പോഴും മികച്ച പ്രകടനക്കാരെകാത്ത് കോടികളുടെ കിലുക്കവുമായി ക്ലബ്ബുകൾ വാതിൽതുറന്നിടാറുണ്ട്. റഷ്യൻ ലോകകപ്പ് കഴിഞ്ഞതോടെ താരങ്ങളെ സ്വന്തമാക്കാനുള്ള ക്ലബ്ബുകളുടെ പരക്കം പാച്ചിൽ ആരംഭിച്ചുകഴിഞ്ഞു. ലോകകപ്പിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിൽ ഇത്തവണ പുതിയ തട്ടകത്തിലേക്ക് നീങ്ങാൻ ഇടയുള്ളവർ...
ബെഞ്ചമിൻ പവാർ
രാജ്യം: ഫ്രാൻസ്
പൊസിഷൻ: പ്രതിരോധം
പ്രായം: 22
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി,
ആഴ്സണൽ, ബയേണ് മ്യൂണിക്ക്
ലോകകപ്പ് റേറ്റിംഗ്: 5.69
ജർമൻ ക്ലബ്ബായ വിഎഫ്ബി സ്റ്റഡ്ഗഡിന്റെ താരമാണ് ലോകകപ്പ് സ്വന്തമാക്കിയ ഫ്രാൻസ് സംഘത്തിലെ ബെഞ്ചമിൻ പവാർ. റൈറ്റ് ബാക്കായി കളിക്കുന്ന പവാർഡിനെ സെന്റർ ബാക്കായും മിഡ്ഫീൽഡിലും ഉപയോഗിക്കാമെന്നതാണ് ക്ലബ്ബുകളുടെ കണ്ണിലുടക്കാൻ കാരണം. ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ 20 വാര ദൂരെനിന്നുള്ള ലോംഗ് റേഞ്ച് ഗോൾ പവാറിന്റെ മൂല്യം വർധിപ്പിച്ചു.
1998 ലോകകപ്പിൽ ലിലിയെ തുറാമിനുശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ച് പ്രതിരോധ താരമെന്ന നേട്ടവും അതിലൂടെ ഈ ഇരുപത്തിരണ്ടുകാരൻ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറിലാണ് പവാർഡ് രാജ്യാന്തര അരങ്ങേറ്റംപോലും നടത്തിയത്. 2016-17 സീസണിൽ ജർമൻ രണ്ടാം ഡിവിഷൻ താരമായ യുവതാരം ഇപ്പോൾ ലോക ചാന്പ്യനായിരിക്കുകയാണ്.
യിർവിംഗ് ലോസാനോ
രാജ്യം: മെക്സിക്കോ
പൊസിഷൻ: വിംഗർ
പ്രായം: 22
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ
ലോകകപ്പ് റേറ്റിംഗ്: 7.37
ഹോളണ്ട് ക്ലബ്ബായ പിഎസ്വി ഐന്തോവന്റെ വിംഗ് ഫോർവേഡ് താരമായ ലോസാന്റെ പിന്നാലെയുള്ളത് സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും അടക്കമുള്ളവയായിരുന്നു. എന്നാൽ, തനിക്ക് താത്പര്യം ടോട്ടനത്തോടാണെന്ന് ഈ ഇരുപത്തിരണ്ടുകാരൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. റഷ്യയിൽ ലോസാൻ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിക്കെതിരേ മെക്സിക്കോയുടെ വിജയ ഗോൾ ഇദ്ദേഹത്തിന്റെ പക്കൽനിന്നായിരുന്നു. ദക്ഷിണകൊറിയയ്ക്കെതിരേ ഹാവിയർ ഹെർണാണ്ടസ് നേടിയ ഗോളിനു വഴിയൊരുക്കിയതും ലോസാൻ ആയിരുന്നു. 13 ഗോൾ ഷോട്ടുകളാണ് റഷ്യൻ ലോകകപ്പിൽ താരം തൊടുത്തത്. അതുപോലെ 11 അവസരങ്ങൾ സഹതാരങ്ങൾക്ക് ഒരുക്കുകയും ചെയ്തു.
യെറി മിന
രാജ്യം: കൊളംബിയ
പൊസിഷൻ: പ്രതിരോധം
പ്രായം: 23
നോട്ടമിട്ട ക്ലബ്ബുകൾ: എവർട്ടണ്, വെസ്റ്റ് ഹാം, ടോട്ടനം, ലിവർപൂൾ
ലോകകപ്പ് റേറ്റിംഗ്: 5.98
സ്പാനിഷ് വന്പനായ ബാഴ്സലോണയുടെ താരമാണ് യെറി മിന. പക്ഷേ, ക്ലബ്ബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും മിനയുടെ ഇരിപ്പിടം സൈഡ് ബെഞ്ചിലായിരുന്നു. റഷ്യൻ ലോകകപ്പിലെ മിന്നും പ്രകടനത്തിനുശേഷമാണ് പലരും മിന ബാഴ്സയുടെ ഭാഗമാണ് എന്നുപോലും മനസിലാക്കിയത്. ജനുവരിയിലായിരുന്നു മിന ബാഴ്സയിലെത്തിയത്.
മൂന്ന് നിർണായക ഗോളുകളാണ് താരം റഷ്യൻ വേദിയിൽ കൊളംബിയയ്ക്കായി നേടിയത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ ഇഞ്ചുറി ടൈമിലെ സമനില ഗോൾ ഉൾപ്പെടെയാണിത്. ഒരു ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടുന്ന പ്രതിരോധ താരമെന്ന റിക്കാർഡ് സ്വന്തമാക്കിയായിരുന്നു മിന കൊളംബിയയിലേക്ക് മടങ്ങിയതുപോലും. ഇംഗ്ലീഷ് ക്ലബ്ബുകളാണ് ബാഴ്സയിൽനിന്ന് മിനയെ റാഞ്ചാൻ ശ്രമം നടത്തുന്നത്.
ഹാരി മഗ്വെയർ
രാജ്യം: ഇംഗ്ലണ്ട്
പൊസിഷൻ: പ്രതിരോധം
പ്രായം: 25
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി
ലോകകപ്പ് റേറ്റിംഗ്: 6.51
ഇംഗ്ലീഷ് സംഘത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനാണ് ഇരുപത്തഞ്ചുകാരനായ ഹാരി മഗ്വെയർ. പ്രതിരോധത്തിൽ കടുകട്ടിയായിരുന്നു താരം. ക്വാർട്ടറിൽ സ്വീഡനെതിരേ ഒരു ഗോളും നേടി. ടുണീഷ്യക്കെതിരേ ഹാരി കെയ്ൻ നേടിയ ഗോളിനു വഴിയൊരുക്കിയതും ലീസ്റ്റർ സിറ്റിയുടെ താരമായ ഇദ്ദേഹമായിരുന്നു. 12 രാജ്യാന്തര മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ ഏഴെണ്ണം റഷ്യൻ ലോകകപ്പിൽ ആയിരുന്നു. ഏരിയൽ പന്ത് പോരാട്ടത്തിൽ 41 എണ്ണവുമായി റഷ്യയിൽ രണ്ടാം സ്ഥാനത്തായിരുന്നു താരം. 2017ൽ ലീസ്റ്റർ സിറ്റിയിലെത്തിയ ഇദ്ദേഹം 38 മത്സരങ്ങളിൽ രണ്ട് ഗോൾ നേടിയിരുന്നു. ലോകകപ്പിനുശേഷം മൂല്യത്തിൽ ഇരട്ടി വർധനയുണ്ടായതായാണ് വിലയിരുത്തൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരാണ് മഗ്വെയറിനു പിന്നാലെയുള്ളത്.
ബെഞ്ചമിൻ പവാർ
രാജ്യം: ഫ്രാൻസ്
പൊസിഷൻ: പ്രതിരോധം
പ്രായം: 22
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി,
ആഴ്സണൽ, ബയേണ് മ്യൂണിക്ക്
ലോകകപ്പ് റേറ്റിംഗ്: 5.69
ജർമൻ ക്ലബ്ബായ വിഎഫ്ബി സ്റ്റഡ്ഗഡിന്റെ താരമാണ് ലോകകപ്പ് സ്വന്തമാക്കിയ ഫ്രാൻസ് സംഘത്തിലെ ബെഞ്ചമിൻ പവാർ. റൈറ്റ് ബാക്കായി കളിക്കുന്ന പവാർഡിനെ സെന്റർ ബാക്കായും മിഡ്ഫീൽഡിലും ഉപയോഗിക്കാമെന്നതാണ് ക്ലബ്ബുകളുടെ കണ്ണിലുടക്കാൻ കാരണം. ലോകകപ്പ് പ്രീക്വാർട്ടറിൽ അർജന്റീനയ്ക്കെതിരേ 20 വാര ദൂരെനിന്നുള്ള ലോംഗ് റേഞ്ച് ഗോൾ പവാറിന്റെ മൂല്യം വർധിപ്പിച്ചു.
1998 ലോകകപ്പിൽ ലിലിയെ തുറാമിനുശേഷം ലോകകപ്പിൽ ഗോൾ നേടുന്ന ആദ്യ ഫ്രഞ്ച് പ്രതിരോധ താരമെന്ന നേട്ടവും അതിലൂടെ ഈ ഇരുപത്തിരണ്ടുകാരൻ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ നവംബറിലാണ് പവാർഡ് രാജ്യാന്തര അരങ്ങേറ്റംപോലും നടത്തിയത്. 2016-17 സീസണിൽ ജർമൻ രണ്ടാം ഡിവിഷൻ താരമായ യുവതാരം ഇപ്പോൾ ലോക ചാന്പ്യനായിരിക്കുകയാണ്.
യിർവിംഗ് ലോസാനോ
രാജ്യം: മെക്സിക്കോ
പൊസിഷൻ: വിംഗർ
പ്രായം: 22
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ യുണൈറ്റഡ്, റയൽ മാഡ്രിഡ്, ബാഴ്സലോണ
ലോകകപ്പ് റേറ്റിംഗ്: 7.37
ഹോളണ്ട് ക്ലബ്ബായ പിഎസ്വി ഐന്തോവന്റെ വിംഗ് ഫോർവേഡ് താരമായ ലോസാന്റെ പിന്നാലെയുള്ളത് സ്പാനിഷ് വന്പന്മാരായ റയൽ മാഡ്രിഡും ബാഴ്സലോണയും അടക്കമുള്ളവയായിരുന്നു. എന്നാൽ, തനിക്ക് താത്പര്യം ടോട്ടനത്തോടാണെന്ന് ഈ ഇരുപത്തിരണ്ടുകാരൻ വ്യക്തമാക്കിയതായാണ് റിപ്പോർട്ടുകൾ. റഷ്യയിൽ ലോസാൻ നടത്തിയ മിന്നും പ്രകടനമാണ് താരത്തെ ശ്രദ്ധേയനാക്കിയത്. ഗ്രൂപ്പ് ഘട്ടത്തിൽ ജർമനിക്കെതിരേ മെക്സിക്കോയുടെ വിജയ ഗോൾ ഇദ്ദേഹത്തിന്റെ പക്കൽനിന്നായിരുന്നു. ദക്ഷിണകൊറിയയ്ക്കെതിരേ ഹാവിയർ ഹെർണാണ്ടസ് നേടിയ ഗോളിനു വഴിയൊരുക്കിയതും ലോസാൻ ആയിരുന്നു. 13 ഗോൾ ഷോട്ടുകളാണ് റഷ്യൻ ലോകകപ്പിൽ താരം തൊടുത്തത്. അതുപോലെ 11 അവസരങ്ങൾ സഹതാരങ്ങൾക്ക് ഒരുക്കുകയും ചെയ്തു.
യെറി മിന
രാജ്യം: കൊളംബിയ
പൊസിഷൻ: പ്രതിരോധം
പ്രായം: 23
നോട്ടമിട്ട ക്ലബ്ബുകൾ: എവർട്ടണ്, വെസ്റ്റ് ഹാം, ടോട്ടനം, ലിവർപൂൾ
ലോകകപ്പ് റേറ്റിംഗ്: 5.98
സ്പാനിഷ് വന്പനായ ബാഴ്സലോണയുടെ താരമാണ് യെറി മിന. പക്ഷേ, ക്ലബ്ബിന്റെ ഭൂരിഭാഗം മത്സരങ്ങളിലും മിനയുടെ ഇരിപ്പിടം സൈഡ് ബെഞ്ചിലായിരുന്നു. റഷ്യൻ ലോകകപ്പിലെ മിന്നും പ്രകടനത്തിനുശേഷമാണ് പലരും മിന ബാഴ്സയുടെ ഭാഗമാണ് എന്നുപോലും മനസിലാക്കിയത്. ജനുവരിയിലായിരുന്നു മിന ബാഴ്സയിലെത്തിയത്.
മൂന്ന് നിർണായക ഗോളുകളാണ് താരം റഷ്യൻ വേദിയിൽ കൊളംബിയയ്ക്കായി നേടിയത്. പ്രീക്വാർട്ടറിൽ ഇംഗ്ലണ്ടിനെതിരായ ഇഞ്ചുറി ടൈമിലെ സമനില ഗോൾ ഉൾപ്പെടെയാണിത്. ഒരു ലോകകപ്പിൽ ഏറ്റവും അധികം ഗോൾ നേടുന്ന പ്രതിരോധ താരമെന്ന റിക്കാർഡ് സ്വന്തമാക്കിയായിരുന്നു മിന കൊളംബിയയിലേക്ക് മടങ്ങിയതുപോലും. ഇംഗ്ലീഷ് ക്ലബ്ബുകളാണ് ബാഴ്സയിൽനിന്ന് മിനയെ റാഞ്ചാൻ ശ്രമം നടത്തുന്നത്.
ഹാരി മഗ്വെയർ
രാജ്യം: ഇംഗ്ലണ്ട്
പൊസിഷൻ: പ്രതിരോധം
പ്രായം: 25
നോട്ടമിട്ട ക്ലബ്ബുകൾ: ടോട്ടനം, മാഞ്ചസ്റ്റർ സിറ്റി, മാഞ്ചസ്റ്റർ യുണൈറ്റഡ്, ലിവർപൂൾ, ചെൽസി
ലോകകപ്പ് റേറ്റിംഗ്: 6.51
ഇംഗ്ലീഷ് സംഘത്തിൽ ഏറ്റവും മികച്ച പ്രകടനം കാഴ്ചവച്ച കളിക്കാരനാണ് ഇരുപത്തഞ്ചുകാരനായ ഹാരി മഗ്വെയർ. പ്രതിരോധത്തിൽ കടുകട്ടിയായിരുന്നു താരം. ക്വാർട്ടറിൽ സ്വീഡനെതിരേ ഒരു ഗോളും നേടി. ടുണീഷ്യക്കെതിരേ ഹാരി കെയ്ൻ നേടിയ ഗോളിനു വഴിയൊരുക്കിയതും ലീസ്റ്റർ സിറ്റിയുടെ താരമായ ഇദ്ദേഹമായിരുന്നു. 12 രാജ്യാന്തര മത്സരങ്ങൾ മാത്രമാണ് കളിച്ചിട്ടുള്ളത്. അതിൽ ഏഴെണ്ണം റഷ്യൻ ലോകകപ്പിൽ ആയിരുന്നു. ഏരിയൽ പന്ത് പോരാട്ടത്തിൽ 41 എണ്ണവുമായി റഷ്യയിൽ രണ്ടാം സ്ഥാനത്തായിരുന്നു താരം. 2017ൽ ലീസ്റ്റർ സിറ്റിയിലെത്തിയ ഇദ്ദേഹം 38 മത്സരങ്ങളിൽ രണ്ട് ഗോൾ നേടിയിരുന്നു. ലോകകപ്പിനുശേഷം മൂല്യത്തിൽ ഇരട്ടി വർധനയുണ്ടായതായാണ് വിലയിരുത്തൽ. ഇംഗ്ലീഷ് പ്രീമിയർ ലീഗ് വന്പന്മാരാണ് മഗ്വെയറിനു പിന്നാലെയുള്ളത്.