മോസ്കോ: 21-ാമത് ഫിഫ ലോകകപ്പിന് റഷ്യയുടെ തലസ്ഥാനമായ മോസ്കോയിലെ ലുഷ്നികി സ്റ്റേഡിയത്തിൽ ഗംഭീര സമാപനം. ഫുട്ബോൾ പ്രേമികളെ ഇളക്കി മറിച്ച് സംഗീതവും നൃത്തവും കൊഴുപ്പേകിയ സമാപന ചടങ്ങിൽ രാഷ്ട്രത്തലവന്മാരും പ്രമുഖ വ്യക്തികളും ആസ്വാദകരായി.
സമാപന ചടങ്ങിനു കൊഴുപ്പേകാൻ ലോകകപ്പ് ഗാനമായ ‘ലിവ് ഇറ്റ് അപ്’ ആലപിച്ച വിൽ സ്മിത്ത്, നിക്കി ജാം, ഇറാ ഇസ്റ്റെറെഫി എന്നിവരെത്തി. ഉദ്ഘാടന ചടങ്ങിലും ഇവരുടെ സാന്നിധ്യം മിഴിവേകിയിരുന്നു. മത്സരം കാണാനായി ഗാലറിയിൽ ഇതിഹാസ സ്പ്രിന്റർ ജമൈക്കയുടെ ഉസൈൻ ബോൾട്ട്, ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ എന്നിവർ എത്തി. ലോകകപ്പ് ട്രോഫിയുമായി മൈതാനത്തേക്ക് എത്തിയത് ജർമനിയുടെ മുൻ നായകൻ ഫിലിപ് ലാമും റഷ്യൻ മോഡൽ നതാലിയ വോഡിയാനോവയുമായിരുന്നു. 2014ൽ ജർമനി കപ്പ് സ്വന്തമാക്കിയപ്പോൾ ലാമായിരുന്നു ക്യാപ്റ്റൻ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണ്, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് എന്നിവർ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ കാണാൻ ലുഷ്നികിയിൽ എത്തിയിരുന്നു.
ശേഷം, ഖത്തറിൽ...
റഷ്യൻ ഫുട്ബോൾ വിപ്ലവത്തിന്റെ കൊടിയിറങ്ങി. ഉപചാരംചൊല്ലി ഏവരും റഷ്യയോട് നന്ദിപറഞ്ഞ് യാത്രയായി. നാലു വർഷങ്ങൾക്ക് അപ്പുറം ഖത്തറിൽ വീണ്ടും കാണാനായി. ഫുട്ബോൾ ചിന്തിക്കുകയും ചർച്ച ചെയ്യുകയും കളിക്കുകയും ചെയ്ത 32 ആഘോഷ പകലിരവുകൾക്കാണ് ഇന്നലെ റഷ്യയിൽ വിരാമം കുറിച്ചത്. സുപരിചിത ഗൾഫ് രാജ്യമായ ഖത്തറിലാണ് അടുത്ത ലോകകപ്പ് എന്നത് മലയാളികൾക്ക് അത്യാവേശം നല്കുമെന്നതു തീർച്ച.
റഷ്യൻ ലോകകപ്പിന് തിരശീല വീഴുന്നതിന് മുൻപുതന്നെ ഖത്തറിന്റെ ആവേശം അലതല്ലി. ആഗോള കാൽപ്പന്ത് ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സെന്റ് പീറ്റേഴ്സ്ബർഗിൽ കഴിഞ്ഞ ദിവസം നടന്ന മജ്ലിസ് ഖത്തർ എന്ന പരിപാടി ഏവരുടെയും മനം കുളിർപ്പിച്ചു. ഖത്തറിന്റെ പൈതൃകവും പാരന്പര്യവും വിളിച്ചോതിയ പരിപാടിയിൽ അറേബ്യൻ സംഗീതവും ഹെന്നെയും അറബിക് കാലിഗ്രഫിയും നിറഞ്ഞു നിന്നു.
മോസ്ക്വ നദിയിൽ പൊങ്ങിക്കിടക്കുന്ന മൾട്ടി മീഡിയ മ്യൂസിയം അണിയിച്ചൊരുക്കി വിസ്മയം തീർത്തു. ഖത്തറിന്റെ സാംസ്കാരിക പൈതൃകം മൾട്ടി കളറിൽ മ്യൂസിയത്തിലെ ഡിജിറ്റൽ ബോർഡിൽ വിരിഞ്ഞു. ഖത്തർ എയർവേസാണ് 2022 ലോകകപ്പിന്റെ ഒൗദ്യോഗിക സ്പോണ്സർ.
സമാപന ചടങ്ങിനു കൊഴുപ്പേകാൻ ലോകകപ്പ് ഗാനമായ ‘ലിവ് ഇറ്റ് അപ്’ ആലപിച്ച വിൽ സ്മിത്ത്, നിക്കി ജാം, ഇറാ ഇസ്റ്റെറെഫി എന്നിവരെത്തി. ഉദ്ഘാടന ചടങ്ങിലും ഇവരുടെ സാന്നിധ്യം മിഴിവേകിയിരുന്നു. മത്സരം കാണാനായി ഗാലറിയിൽ ഇതിഹാസ സ്പ്രിന്റർ ജമൈക്കയുടെ ഉസൈൻ ബോൾട്ട്, ബ്രസീൽ ഫുട്ബോൾ ഇതിഹാസം റൊണാൾഡീഞ്ഞോ എന്നിവർ എത്തി. ലോകകപ്പ് ട്രോഫിയുമായി മൈതാനത്തേക്ക് എത്തിയത് ജർമനിയുടെ മുൻ നായകൻ ഫിലിപ് ലാമും റഷ്യൻ മോഡൽ നതാലിയ വോഡിയാനോവയുമായിരുന്നു. 2014ൽ ജർമനി കപ്പ് സ്വന്തമാക്കിയപ്പോൾ ലാമായിരുന്നു ക്യാപ്റ്റൻ.
റഷ്യൻ പ്രസിഡന്റ് വ്ളാഡിമിർ പുടിൻ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മക്രോണ്, ക്രൊയേഷ്യൻ പ്രസിഡന്റ് കോളിൻഡ ഗ്രാബർ കിറ്ററോവിച്ച് എന്നിവർ ഫ്രാൻസ്-ക്രൊയേഷ്യ ഫൈനൽ കാണാൻ ലുഷ്നികിയിൽ എത്തിയിരുന്നു.
ശേഷം, ഖത്തറിൽ...
റഷ്യൻ ഫുട്ബോൾ വിപ്ലവത്തിന്റെ കൊടിയിറങ്ങി. ഉപചാരംചൊല്ലി ഏവരും റഷ്യയോട് നന്ദിപറഞ്ഞ് യാത്രയായി. നാലു വർഷങ്ങൾക്ക് അപ്പുറം ഖത്തറിൽ വീണ്ടും കാണാനായി. ഫുട്ബോൾ ചിന്തിക്കുകയും ചർച്ച ചെയ്യുകയും കളിക്കുകയും ചെയ്ത 32 ആഘോഷ പകലിരവുകൾക്കാണ് ഇന്നലെ റഷ്യയിൽ വിരാമം കുറിച്ചത്. സുപരിചിത ഗൾഫ് രാജ്യമായ ഖത്തറിലാണ് അടുത്ത ലോകകപ്പ് എന്നത് മലയാളികൾക്ക് അത്യാവേശം നല്കുമെന്നതു തീർച്ച.
റഷ്യൻ ലോകകപ്പിന് തിരശീല വീഴുന്നതിന് മുൻപുതന്നെ ഖത്തറിന്റെ ആവേശം അലതല്ലി. ആഗോള കാൽപ്പന്ത് ആരാധകരെ ഖത്തറിലേക്ക് സ്വാഗതം ചെയ്തുകൊണ്ട് സെന്റ് പീറ്റേഴ്സ്ബർഗിൽ കഴിഞ്ഞ ദിവസം നടന്ന മജ്ലിസ് ഖത്തർ എന്ന പരിപാടി ഏവരുടെയും മനം കുളിർപ്പിച്ചു. ഖത്തറിന്റെ പൈതൃകവും പാരന്പര്യവും വിളിച്ചോതിയ പരിപാടിയിൽ അറേബ്യൻ സംഗീതവും ഹെന്നെയും അറബിക് കാലിഗ്രഫിയും നിറഞ്ഞു നിന്നു.
മോസ്ക്വ നദിയിൽ പൊങ്ങിക്കിടക്കുന്ന മൾട്ടി മീഡിയ മ്യൂസിയം അണിയിച്ചൊരുക്കി വിസ്മയം തീർത്തു. ഖത്തറിന്റെ സാംസ്കാരിക പൈതൃകം മൾട്ടി കളറിൽ മ്യൂസിയത്തിലെ ഡിജിറ്റൽ ബോർഡിൽ വിരിഞ്ഞു. ഖത്തർ എയർവേസാണ് 2022 ലോകകപ്പിന്റെ ഒൗദ്യോഗിക സ്പോണ്സർ.