ഫിഫ എന്നു കേൾക്കുന്പോൾ ആരാധകലോകം ആർപ്പു വിളിക്കുമെങ്കിലും ഫുട്ബോൾ താരങ്ങളും കോച്ചുകളും അസോസിയേഷനുകളും അൽപം പരുങ്ങലോടെ മാത്രമേ അടുക്കൂ. കാരണം, ഫിഫയുടെ കണ്ണിൽ കുറ്റക്കാരായാൽ പിഴയൊടുക്കി പണം നഷ്ടമാകുമെന്നതുതന്നെ. റഷ്യൻ ലോകകപ്പിൽ ഏറ്റവും കൂടുതൽ പിഴ ഏറ്റുവാങ്ങിയത് ക്രൊയേഷ്യയാണ്. 1,26,000 യൂറോ (ഒരു കോടി രൂപ) ആണ് വിവിധ ഇനങ്ങളിലായി അവർക്ക് വിധിച്ചിരിക്കുന്ന പിഴ. സ്പോർട്സ്മാൻ സ്പിരിറ്റില്ലാത്ത പ്രതികരണം, മീഡിയ-മാർക്കറ്റിംഗ് ചട്ട ലംഘനം, ആരാധകരുടെ മാന്യമല്ലാത്ത പെരുമാറ്റം എന്നിവയാണ് ക്രൊയേഷ്യൻ ഫുട്ബോൾ ഫെഡറേഷനുമേൽ ചുമത്തിയിരിക്കുന്ന കുറ്റങ്ങൾ.
ക്രൊയേഷ്യക്കു തൊട്ടുപിന്നിലുള്ളത് ഇംഗ്ലണ്ടാണ്. ലോകകപ്പിലെ നാലാം സ്ഥാനക്കാർക്ക് 1,20,000 യൂറോയാണ് (96 ലക്ഷം രൂപ) പിഴ. രണ്ടു മത്സരങ്ങളിലായി ടീമിലെ മൂന്ന് താരങ്ങൾ അനുവദനീയമല്ലാത്ത സോക്സ് ധരിച്ചതിനായിരുന്നു ഇത്.
1,02,700 യൂറോ (82 ലക്ഷം രൂപ) പിഴ ഏറ്റുവാങ്ങി ക്വാർട്ടർവരെ എത്തിയ സ്വീഡൻ. പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും 89,800 യൂറോയുടെ (71 ലക്ഷം രൂപ) പിഴ ഏറ്റുവാങ്ങിയാണ് അർജന്റീനയുടെ മടക്കം. സെർബിയ 77,000 യൂറോയുമായി (61 ലക്ഷം രൂപ) അഞ്ചാമത്. മൊറോക്കോ, സ്വിറ്റ്സർലൻഡ്, ഉറുഗ്വെ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ജോസ് കുന്പിളുവേലിൽ
ക്രൊയേഷ്യക്കു തൊട്ടുപിന്നിലുള്ളത് ഇംഗ്ലണ്ടാണ്. ലോകകപ്പിലെ നാലാം സ്ഥാനക്കാർക്ക് 1,20,000 യൂറോയാണ് (96 ലക്ഷം രൂപ) പിഴ. രണ്ടു മത്സരങ്ങളിലായി ടീമിലെ മൂന്ന് താരങ്ങൾ അനുവദനീയമല്ലാത്ത സോക്സ് ധരിച്ചതിനായിരുന്നു ഇത്.
1,02,700 യൂറോ (82 ലക്ഷം രൂപ) പിഴ ഏറ്റുവാങ്ങി ക്വാർട്ടർവരെ എത്തിയ സ്വീഡൻ. പ്രീക്വാർട്ടറിൽ പുറത്തായെങ്കിലും 89,800 യൂറോയുടെ (71 ലക്ഷം രൂപ) പിഴ ഏറ്റുവാങ്ങിയാണ് അർജന്റീനയുടെ മടക്കം. സെർബിയ 77,000 യൂറോയുമായി (61 ലക്ഷം രൂപ) അഞ്ചാമത്. മൊറോക്കോ, സ്വിറ്റ്സർലൻഡ്, ഉറുഗ്വെ, മെക്സിക്കോ എന്നീ രാജ്യങ്ങളാണ് തുടർന്നുള്ള സ്ഥാനങ്ങളിൽ.
ജോസ് കുന്പിളുവേലിൽ