ഫുട്ബോളിൽ ഒരു താരത്തിന്റെ പിറവിക്ക് ലോകകപ്പില്‍ കുറഞ്ഞൊരു വേദിയില്ല. ഈ ലോകകപ്പിലുമുണ്ടായിരുന്നു ലോകത്തിനു മുന്നില്‍ തങ്ങളുടെ പ്രതിഭ തെളിയിച്ച താരങ്ങള്‍...
കൈലിയന്‍ എംബാപ്പെ
രാജ്യം: ഫ്രാന്‍സ്, വയസ്: 19, ക്ലബ്: പിഎസ്ജി
അര്‍ജന്റീനയ്ക്കെതിരേ പ്രീക്വാര്‍ട്ടറില്‍ എംബാപ്പെ നടത്തിയ പ്രകടനം ആര്‍ക്കും മറക്കാനാവില്ല. ആദ്യ പെനല്‍റ്റി നേടിയെടുത്ത താരം രണ്ടു ഗോള്‍ കൂടി നേടി കളിയിലെ താരമായി. ആ മത്സരത്തില്‍ വേഗംകൊണ്ടാണ് എംബാപ്പെ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ലോകത്തെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഫുട്ബോള്‍താരമാണ് ഈ പിഎസ്ജി താരം.
ബെഞ്ചമിന്‍ പവാര്‍
രാജ്യം: ഫ്രാന്‍സ്, വയസ്: 22, ക്ലബ്: സ്റ്റുട്ഗാര്‍ട്
ഫ്രാന്‍സിന്റെ റൈറ്റ് ബായ്ക്. പ്രതിരോധത്തിലും ഗംഭീരം. അര്‍ജന്റീനയ്ക്കെതിരേ നേടിയ തകര്‍പ്പന്‍ ഗോള്‍ ഈ പ്രതിരോധതാരത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാനിയാക്കി. 1998 ലോകകപ്പില്‍ ലിലിയാന് തുറാം ഗോള്‍നേടിയശേഷം ഒരു ഫ്രഞ്ച് പ്രതിരോധതാരത്തിന്റെ ആദ്യ ഗോളായിരുന്നു അത്. ഫ്രഞ്ച് ക്ലബ് ലിലെയില്‍ തുടങ്ങി. ഒരു സീസണുശേഷം 2016ല്‍ സ്റ്റുട്ഗാര്‍ട്ടില്‍ ചേര്‍ന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്സ്പര്‍, ബയേണ്‍ മ്യൂണിക് ക്ലബ്ബുകള്‍ പവാറില്‍ താത്പര്യമറിയിച്ചിട്ടുണ്ട്.
യിര്വിംഗ് ലോസാനോ
മെക്സിക്കോ, വയസ്: 22, ക്ലബ്: ഐന്തോവന്
ഒരു വര്‍ഷം മുമ്പാണ് ലോസാനോ മെക്സിക്കന്‍ ക്ലബ് പച്ചുക്കയില്നിന്ന് നെതര്‍ലന്‍ഡ്സ് ക്ലബ് ഐന്തോവനിലെത്തിയത്. റഷ്യയില്‍ ജര്‍മനിക്കെതിരേ വിജയ ഗോള്‍ നേടിയതോടെ ലോസനോ താരമായത്. ബാഴ്സലോണ, യുവന്റസ്, ആഴ്സണല്‍, എവര്ട്ടണ് ടീമുകള്‍ താരത്തില്‍ താത്പര്യമറിയിട്ടിച്ചുണ്ട്.
അലക്സാണ്ടര്‍ ഗോളോവിൻ
രാജ്യം: റഷ്യ, വയസ്: 22, ക്ലബ്: സിഎസ്കെഎ
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യക്കെതിരേ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളും രണ്ട് അസിസ്റ്റുമായി ഈ മധ്യനിരതാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ചെല്‍സി, ആഴ്സണല്‍, യുവന്റസ് ക്ലബ്ബുകള്‍ ഗോളോവിനു പിന്നാലെ കുടിയിരിക്കുകയാണ്.
ജോര്‍ദാന്‍ പിക്ഫോര്‍ഡ്
ഇംഗ്ലണ്ട്, വയസ്: 24, ക്ലബ്: എവര്ട്ടണ്
കഴിഞ്ഞ സീസണില്‍ എവര്ട്ടണ് മൂന്നു കോടി പൗണ്ടിന് പിക്ഫോര്‍ഡിനെ സ്വന്തമാക്കി. 15 സേവുകള്‍ നടത്തി. കൊളംബിയയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ടീമിന്റെ താരമായി.
കൈലിയന്‍ എംബാപ്പെ
രാജ്യം: ഫ്രാന്‍സ്, വയസ്: 19, ക്ലബ്: പിഎസ്ജി
അര്‍ജന്റീനയ്ക്കെതിരേ പ്രീക്വാര്‍ട്ടറില്‍ എംബാപ്പെ നടത്തിയ പ്രകടനം ആര്‍ക്കും മറക്കാനാവില്ല. ആദ്യ പെനല്‍റ്റി നേടിയെടുത്ത താരം രണ്ടു ഗോള്‍ കൂടി നേടി കളിയിലെ താരമായി. ആ മത്സരത്തില്‍ വേഗംകൊണ്ടാണ് എംബാപ്പെ അര്‍ജന്റീനയെ തോല്‍പ്പിച്ചത്. ലോകത്തെ ഏറ്റവും വിലയേറിയ രണ്ടാമത്തെ ഫുട്ബോള്‍താരമാണ് ഈ പിഎസ്ജി താരം.
ബെഞ്ചമിന്‍ പവാര്‍
രാജ്യം: ഫ്രാന്‍സ്, വയസ്: 22, ക്ലബ്: സ്റ്റുട്ഗാര്‍ട്
ഫ്രാന്‍സിന്റെ റൈറ്റ് ബായ്ക്. പ്രതിരോധത്തിലും ഗംഭീരം. അര്‍ജന്റീനയ്ക്കെതിരേ നേടിയ തകര്‍പ്പന്‍ ഗോള്‍ ഈ പ്രതിരോധതാരത്തെ ട്രാന്‍സ്ഫര്‍ മാര്‍ക്കറ്റില്‍ പ്രധാനിയാക്കി. 1998 ലോകകപ്പില്‍ ലിലിയാന് തുറാം ഗോള്‍നേടിയശേഷം ഒരു ഫ്രഞ്ച് പ്രതിരോധതാരത്തിന്റെ ആദ്യ ഗോളായിരുന്നു അത്. ഫ്രഞ്ച് ക്ലബ് ലിലെയില്‍ തുടങ്ങി. ഒരു സീസണുശേഷം 2016ല്‍ സ്റ്റുട്ഗാര്‍ട്ടില്‍ ചേര്‍ന്നു. ഇപ്പോള്‍ മാഞ്ചസ്റ്റര്‍ സിറ്റി, ടോട്ടനം ഹോട്സ്പര്‍, ബയേണ്‍ മ്യൂണിക് ക്ലബ്ബുകള്‍ പവാറില്‍ താത്പര്യമറിയിച്ചിട്ടുണ്ട്.
യിര്വിംഗ് ലോസാനോ
മെക്സിക്കോ, വയസ്: 22, ക്ലബ്: ഐന്തോവന്
ഒരു വര്‍ഷം മുമ്പാണ് ലോസാനോ മെക്സിക്കന്‍ ക്ലബ് പച്ചുക്കയില്നിന്ന് നെതര്‍ലന്‍ഡ്സ് ക്ലബ് ഐന്തോവനിലെത്തിയത്. റഷ്യയില്‍ ജര്‍മനിക്കെതിരേ വിജയ ഗോള്‍ നേടിയതോടെ ലോസനോ താരമായത്. ബാഴ്സലോണ, യുവന്റസ്, ആഴ്സണല്‍, എവര്ട്ടണ് ടീമുകള്‍ താരത്തില്‍ താത്പര്യമറിയിട്ടിച്ചുണ്ട്.
അലക്സാണ്ടര്‍ ഗോളോവിൻ
രാജ്യം: റഷ്യ, വയസ്: 22, ക്ലബ്: സിഎസ്കെഎ
ലോകകപ്പില്‍ ആദ്യ മത്സരത്തില്‍ സൗദി അറേബ്യക്കെതിരേ തകര്‍പ്പന്‍ ഫ്രീകിക്ക് ഗോളും രണ്ട് അസിസ്റ്റുമായി ഈ മധ്യനിരതാരം ഏവരുടെയും ശ്രദ്ധയാകര്‍ഷിച്ചു. ചെല്‍സി, ആഴ്സണല്‍, യുവന്റസ് ക്ലബ്ബുകള്‍ ഗോളോവിനു പിന്നാലെ കുടിയിരിക്കുകയാണ്.
ജോര്‍ദാന്‍ പിക്ഫോര്‍ഡ്
ഇംഗ്ലണ്ട്, വയസ്: 24, ക്ലബ്: എവര്ട്ടണ്
കഴിഞ്ഞ സീസണില്‍ എവര്ട്ടണ് മൂന്നു കോടി പൗണ്ടിന് പിക്ഫോര്‍ഡിനെ സ്വന്തമാക്കി. 15 സേവുകള്‍ നടത്തി. കൊളംബിയയ്ക്കെതിരേ പെനല്‍റ്റി ഷൂട്ടൗട്ടില്‍ ടീമിന്റെ താരമായി.