മോസ്കോ: ലോകകപ്പിനിടെ വീഡിയോ അസിസ്റ്റന്റ് റഫറി സാങ്കേതിക വിദ്യയിൽ സെമിഫൈനൽവരെ കളിക്കാർ കടുങ്ങിയത് 440 തവണ. കളി നിയന്ത്രിക്കുന്ന റഫറിയ്ക്കു തീരുമാനങ്ങളിൽ പൂർണവ്യക്തത വരുത്തുന്നതിനായി ഫിഫ ആദ്യമായി ഏർപ്പെടുത്തിയ വീഡിയോ സാങ്കേതിക വിദ്യയാണിത്. ആറുപേരടങ്ങുന്ന റഫറി പാനലാണ് ഇതു കൈകാര്യം ചെയ്യുന്നത്. റഫറിമാരുടെ തീരുമാനത്തിലെ കൃത്യത വാർ സിസ്റ്റത്തിന്റെ ഉപയോഗം വർധിപ്പിച്ചെന്നും ഓഫ് സൈഡ് ഗോളുകൾ ഇല്ലാതാക്കിയെന്നും ഫിഫ പ്രസിഡന്റ് ഇൻഫാന്റിനോ പറഞ്ഞു.