ലോകം ഇന്ന് റഷ്യയിലേക്ക് ചുരുങ്ങും. ലോകകപ്പ് ഫുട്ബോളിന് ഇന്ന് കലാശക്കൊട്ട്. ഇന്ത്യൻ സമയം രാത്രി 8.30നു നടക്കുന്ന ഫൈനലോടെ 21-ാം ഫിഫ ലോകകപ്പിനു തിരശീല വീഴും. വന്പന്മാരെന്നു പേരെടുത്ത ടീമുകൾ നാട്ടിലേക്ക് മടങ്ങിയപ്പോൾ ചരിത്രം കുറിച്ച് ക്രൊയേഷ്യയും കരുത്തുവ്യക്തമാക്കി ഫ്രാൻസും ഫൈനലിൽ എത്തി. ഫ്രാൻസ് ഇന്നിറങ്ങുന്നത് രണ്ടാം കിരീടം ലക്ഷ്യമിട്ട്. ക്രൊയേഷ്യ തങ്ങളുടെ ആദ്യ ഫൈനലിൽതന്നെ കപ്പുയർത്താനുള്ള പുറപ്പാടിലും.
വെറും 40ലക്ഷത്തിലേറെ മാത്രം വരുന്ന ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. 1950ൽ ഉറുഗ്വെ ഫൈനലിലെത്തിയശേഷം ഒരു ചെറിയ രാജ്യം ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. 1998ൽ ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് സെമിയിലെത്തി അദ്ഭുതം സൃഷ്ടിച്ചിരുന്നു. ഫ്രാൻസിൽ നടന്ന ആ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ഫിനിഷ് ചെയ്തത്. എന്നാൽ, പിന്നീട് യോഗ്യത നേടിയ 2002, 2006, 2014 ലോകകപ്പുകളിൽ അവർക്കു ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാനായില്ല. എന്നാൽ, റഷ്യയിൽ ക്രൊയേഷ്യൻ ടീം ഒരിക്കൽകൂടി അദ്ഭുതം സൃഷ്ടിച്ചു. ഒരു മുത്തശ്ശിക്കഥപോലെയുള്ള പ്രകടനമാണ് അവർ നടത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കഠിനമായ ഡിയിൽ അർജന്റീന, നൈജീരിയ, ഐസ്ലൻഡ് ടീമുകൾക്കൊപ്പം ഉൾപ്പെട്ടെങ്കിലും ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ആധികാരിമായിതന്നെ ജയിച്ചു. ഈ ടീമിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ കളിക്കുന്ന മികച്ച കളിക്കാരുടെ ഒരു കൂട്ടം തന്നെയുണ്ട്. മികച്ച ടീമുണ്ടായിട്ടും ക്രൊയേഷ്യ ഫൈനലിലെത്തുമെന്നു ഫുട്ബോൾ പണ്ഡിതർ പോലും കരുതിയിട്ടുണ്ടാകില്ല. കൂടിവന്നാൽ ക്വാർട്ടർ ഫൈനൽ വരെയെന്നു മാത്രമേ ആ ടീമിന്റെ കടുത്ത ആരാധകർ പോലും കരുതിയിട്ടുണ്ടാകൂ. എന്നാൽ, അദ്ഭുതങ്ങൾ ധാരാളം പിറന്ന റഷ്യൻ ലോകകപ്പിൽ സ്ലാട്കോ ഡാലിച്ച് പരിശീലിപ്പിച്ച ടീം ഫൈനലിലെത്തി മറ്റൊരു അദ്ഭുതം സൃഷ്ടിച്ചു.
ഫ്രഞ്ച് ടീമിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. 1998ൽ ചാന്പ്യന്മാരായതും 2006ൽ ഫൈനലിലെത്തിയതുമാണ് ലോകകപ്പ് ഭൂപടത്തിൽ ഫ്രഞ്ച് സംഘത്തിന്റെ നേട്ടം. ആ രണ്ട് നേട്ടത്തിനും പിന്നിൽ ഇതിഹാസതാരമായ സിനദിൻ സിദാന്റെ സാന്നിധ്യമുണ്ടായിരുന്നു.
ആദ്യ കിരീടം നേടി രണ്ട് പതിറ്റാണ്ടിനുശേഷം ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിനിൽക്കുന്നു. 1998ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ദിദിയെ ദേഷാംപ് ആണ് ഇന്ന് ഫ്രാൻസിന്റെ പരിശീലകൻ.
1998 സെമിയിൽ ക്രൊയേഷ്യയെ കീഴടക്കിയായിരുന്നു ദേഷാംപും സിദാനും സംഘവും ഫൈനലിൽ എത്തിയതുപോലും. അന്നത്തെ തോൽവിക്ക് പകരം വീട്ടുകയും ചരിത്രംകുറിക്കുകയും ക്രൊയേഷ്യയുടെ ലക്ഷ്യമാണ്. ചുരുക്കത്തിൽ ലോകഭൂപടത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ തലസ്ഥാനത്ത് ഇന്ന് ഫുട്ബോളിലെ ലോകയുദ്ധം അരങ്ങേറും.
വിപ്ലവങ്ങൾക്ക് ഊർജം പകർന്ന റഷ്യയിലെ ഫുട്ബോൾ വിപ്ലവത്തിന്റെ സൂപ്പർ ക്ലൈമാക്സ് ആയിരിക്കും അതെന്ന് തീർച്ച... കണ്ണിമചിമ്മാതെ കാത്തിരിക്കുക...
വെറും 40ലക്ഷത്തിലേറെ മാത്രം വരുന്ന ജനസംഖ്യയുള്ള ക്രൊയേഷ്യ ലോകകപ്പ് ഫുട്ബോൾ ഫൈനൽ കളിക്കാനൊരുങ്ങുകയാണ്. 1950ൽ ഉറുഗ്വെ ഫൈനലിലെത്തിയശേഷം ഒരു ചെറിയ രാജ്യം ആദ്യമായാണ് ലോകകപ്പ് ഫൈനലിലെത്തുന്നത്. 1998ൽ ക്രൊയേഷ്യ ആദ്യമായി ലോകകപ്പ് സെമിയിലെത്തി അദ്ഭുതം സൃഷ്ടിച്ചിരുന്നു. ഫ്രാൻസിൽ നടന്ന ആ ലോകകപ്പിൽ മൂന്നാം സ്ഥാനക്കാരായാണ് ക്രൊയേഷ്യ ഫിനിഷ് ചെയ്തത്. എന്നാൽ, പിന്നീട് യോഗ്യത നേടിയ 2002, 2006, 2014 ലോകകപ്പുകളിൽ അവർക്കു ഗ്രൂപ്പ് ഘട്ടത്തിനപ്പുറം കടക്കാനായില്ല. എന്നാൽ, റഷ്യയിൽ ക്രൊയേഷ്യൻ ടീം ഒരിക്കൽകൂടി അദ്ഭുതം സൃഷ്ടിച്ചു. ഒരു മുത്തശ്ശിക്കഥപോലെയുള്ള പ്രകടനമാണ് അവർ നടത്തിയത്.
ഗ്രൂപ്പ് ഘട്ടത്തിൽ ഏറ്റവും കഠിനമായ ഡിയിൽ അർജന്റീന, നൈജീരിയ, ഐസ്ലൻഡ് ടീമുകൾക്കൊപ്പം ഉൾപ്പെട്ടെങ്കിലും ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളും ആധികാരിമായിതന്നെ ജയിച്ചു. ഈ ടീമിൽ യൂറോപ്പിലെ പ്രധാന ലീഗുകളിൽ കളിക്കുന്ന മികച്ച കളിക്കാരുടെ ഒരു കൂട്ടം തന്നെയുണ്ട്. മികച്ച ടീമുണ്ടായിട്ടും ക്രൊയേഷ്യ ഫൈനലിലെത്തുമെന്നു ഫുട്ബോൾ പണ്ഡിതർ പോലും കരുതിയിട്ടുണ്ടാകില്ല. കൂടിവന്നാൽ ക്വാർട്ടർ ഫൈനൽ വരെയെന്നു മാത്രമേ ആ ടീമിന്റെ കടുത്ത ആരാധകർ പോലും കരുതിയിട്ടുണ്ടാകൂ. എന്നാൽ, അദ്ഭുതങ്ങൾ ധാരാളം പിറന്ന റഷ്യൻ ലോകകപ്പിൽ സ്ലാട്കോ ഡാലിച്ച് പരിശീലിപ്പിച്ച ടീം ഫൈനലിലെത്തി മറ്റൊരു അദ്ഭുതം സൃഷ്ടിച്ചു.
ഫ്രഞ്ച് ടീമിന്റെ പശ്ചാത്തലവും വ്യത്യസ്തമല്ല. 1998ൽ ചാന്പ്യന്മാരായതും 2006ൽ ഫൈനലിലെത്തിയതുമാണ് ലോകകപ്പ് ഭൂപടത്തിൽ ഫ്രഞ്ച് സംഘത്തിന്റെ നേട്ടം. ആ രണ്ട് നേട്ടത്തിനും പിന്നിൽ ഇതിഹാസതാരമായ സിനദിൻ സിദാന്റെ സാന്നിധ്യമുണ്ടായിരുന്നു.
ആദ്യ കിരീടം നേടി രണ്ട് പതിറ്റാണ്ടിനുശേഷം ഫ്രാൻസ് വീണ്ടും ലോകകപ്പ് ഫൈനലിൽ എത്തിനിൽക്കുന്നു. 1998ൽ ടീമിനെ കിരീടത്തിലേക്ക് നയിച്ച ക്യാപ്റ്റൻ ദിദിയെ ദേഷാംപ് ആണ് ഇന്ന് ഫ്രാൻസിന്റെ പരിശീലകൻ.
1998 സെമിയിൽ ക്രൊയേഷ്യയെ കീഴടക്കിയായിരുന്നു ദേഷാംപും സിദാനും സംഘവും ഫൈനലിൽ എത്തിയതുപോലും. അന്നത്തെ തോൽവിക്ക് പകരം വീട്ടുകയും ചരിത്രംകുറിക്കുകയും ക്രൊയേഷ്യയുടെ ലക്ഷ്യമാണ്. ചുരുക്കത്തിൽ ലോകഭൂപടത്തിലെ ഏറ്റവും വലിയ രാജ്യമായ റഷ്യയുടെ തലസ്ഥാനത്ത് ഇന്ന് ഫുട്ബോളിലെ ലോകയുദ്ധം അരങ്ങേറും.
വിപ്ലവങ്ങൾക്ക് ഊർജം പകർന്ന റഷ്യയിലെ ഫുട്ബോൾ വിപ്ലവത്തിന്റെ സൂപ്പർ ക്ലൈമാക്സ് ആയിരിക്കും അതെന്ന് തീർച്ച... കണ്ണിമചിമ്മാതെ കാത്തിരിക്കുക...