നോട്ടിംഗാം: ഇംഗ്ലണ്ടിനെതിരേയുള്ള ഏകദിന പരമ്പരയിലെ ആദ്യമത്സരത്തിൽ ഇന്ത്യക്ക് എട്ടുവിക്കറ്റ് ജയം. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലണ്ട് 49.5 ഓവറില്‍ 268 റണ്‍സിന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗിനിറങ്ങിയ ഇന്ത്യ 40.1 ഓവറിൽ രണ്ടു വിക്കറ്റ് നഷ്ടത്തിൽ 269 റൺസെടുത്ത് ലക്ഷ്യം ഭേദിച്ചു. രോഹിത് ശർമ പുറത്താകാതെ നേടിയ തകർപ്പൻ സെഞ്ചുറിയാണ് (114 പന്തിൽ 137) ഇന്ത്യൻ വിജയം അനായാസമാക്കിയത്. വിരാട് കൊഹ്ലി 75 (82), ശിഖർ ധവാൻ 40 (27) എന്നിവർ രോഹിതിനു പിന്തുണയേകി.
ഇന്ത്യക്കുവേണ്ടി സിദ്ധാര്‍ഥ് കൗള്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനുവേണ്ടി ജോസ് ബട്ലര് (58), ബെന്‍ സ്റ്റോക്സ് (50), ഓപ്പണര്‍മാരായ ജേസണ്‍ റോയ് (38), ജോണി ബെയര്‍സ്റ്റോ (38) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ തകര്‍ച്ച അപ്രതീക്ഷിതമായിരുന്നു. മോയിന്‍ അലി (24), ആദില്‍ റഷീദ് (22) എന്നിവര്‍ അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. കുല്‍ദീപ് യാദവിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും യുസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.
ഇന്ത്യക്കുവേണ്ടി സിദ്ധാര്‍ഥ് കൗള്‍ അരങ്ങേറ്റം കുറിച്ചു. ഇംഗ്ലണ്ടിനുവേണ്ടി ജോസ് ബട്ലര് (58), ബെന്‍ സ്റ്റോക്സ് (50), ഓപ്പണര്‍മാരായ ജേസണ്‍ റോയ് (38), ജോണി ബെയര്‍സ്റ്റോ (38) എന്നിവരുടെ പ്രകടനമാണ് ഇംഗ്ലണ്ടിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
മികച്ച തുടക്കം ലഭിച്ച ഇംഗ്ലണ്ടിന്റെ തകര്‍ച്ച അപ്രതീക്ഷിതമായിരുന്നു. മോയിന്‍ അലി (24), ആദില്‍ റഷീദ് (22) എന്നിവര്‍ അവസാന ഓവറുകളില്‍ ഭേദപ്പെട്ട പ്രകടനം നടത്തി. കുല്‍ദീപ് യാദവിന്റെ ആറു വിക്കറ്റ് പ്രകടനമാണ് ഇംഗ്ലണ്ടിനെ തകര്‍ത്തത്. ഉമേഷ് യാദവ് രണ്ടും യുസ്വേന്ദ്ര ചാഹല്‍ ഒരു വിക്കറ്റും വീഴ്ത്തി.