ലോകകപ്പ് ഫുട്ബോളിലെയും ക്ലബ് ഫുട്ബോളിലെയും മത്സരങ്ങള്‍ കണ്ടിട്ടുള്ളവര്‍ ധാരാളമുണ്ട്. ഒരു കളിക്കാരന് ഒരു ഷോട്ട് നഷ്ടമാക്കിയാല്‍ പല ഭാവപ്രകടനങ്ങളും നടത്താറുണ്ട്. മിക്കവരും കൈ തലയില്‍ വയ്ക്കുന്നു. എന്തിനാണു കൈ തലയില്‍ വയ്ക്കുന്നത്? അതിനുള്ള ഉത്തരം മനശാസ്ത്രം തരും.
ഫുട്ബോളില്‍ ഗോള്‍ എന്നത് എപ്പോഴും ആഘോഷത്തിന്റേതാണ്. പലരും ഗോള്‍ നേടിക്കഴിഞ്ഞ് അവരുടെ ആഘോഷം ഉന്മാദാവസ്ഥയില് ചെയ്യുന്നതാകും. ആഘോഷങ്ങള്‍ പലവിധത്തിലാകും എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കു തന്നെ അറിവുണ്ടാകില്ല. ചിലര്‍ ജഴ്സി വലിച്ചൂരും, ചിലര്‍ ഓടി മുട്ടില്‍ വീഴുകയും കളത്തില്‍ മുട്ടിലൂടെ നിരങ്ങുകയും ചെയ്യും. ചിലപ്പോള്‍ ആ ഗോള്‍ സ്കോററുടെ മുകളില്‍ സഹതാരങ്ങള്‍ എല്ലാവരും കൂടി സന്തോഷത്തോടെ വീഴുന്ന കാഴ്ചയുമുണ്ട്.
ഗോള്‍ നേടുമ്പോഴുള്ള ആഘോഷം ഉന്മത്താവസ്ഥയിലാണെങ്കില് ഗോളിനുള്ള അവസരം നഷ്ടമാക്കുമ്പോള്‍ ഭാവം മറ്റൊരു വിധത്തിലാണ്. ഒരു വശത്ത് നിരാശയും മറുവശത്ത് നാണക്കേടും പിടികൂടും. ഗോള്‍ നഷ്ടപ്പെടുത്തുന്നവര്‍ കൈ തലയില്‍ വയ്ക്കുന്പോൾ താനിതെങ്ങനെ നഷ്ടപ്പെടുത്തിയെന്ന ചിന്തയാണ് അപ്പോള്‍ ആ കളിക്കാർക്കുണ്ടാകുക.
ഈ ലോകകപ്പ് മത്സരത്തിലും ഇത്തരം ചേഷ്ടകള്‍ക്കു കുറവുണ്ടായില്ല. ഇതിന് രാജ്യമെന്നോ സൂപ്പര്‍ താരമെന്നോ പൊസിഷനെന്നോ വ്യത്യാസമില്ലായിരുന്നു. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇങ്ങനെ ചെയ്തിരുന്നു. സെമി ഫൈനലിലെത്തിയ ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകളിലെ കളിക്കാര്‍ തലയില്‍ കൈവച്ച് നിരാശയോടെ നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന് ഫുട്ബോളുമായി ബന്ധമൊന്നുമില്ല. പകരം മനുഷ്യമനസിന്റെ അവസ്ഥയാണ്. ഇതേക്കുറിച്ച് പഠിച്ച ജന്തുശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരുമാണ് കാരണം വെളിപ്പെടുത്തിയത്.
എനിക്കു കുഴപ്പമുണ്ടെന്ന് എനിക്കറിയാം എന്ന കാര്യമാണ് ഇതിലൂടെ സൂചിപ്പിക്കുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രഫസര്‍ ജെസിക്ക ട്രേസി പറഞ്ഞത്. സഹതാരങ്ങളോടു പറയുകയാണ്; ഞാന്‍ ശ്രമിച്ചു എന്നോടു ക്ഷമിക്കൂവെന്നും ഇതുകൊണ്ട് നിങ്ങള്‍ എന്നെ നിങ്ങളുടെ കൂട്ടത്തില്‍നിന്ന് പുറത്താക്കരുതെന്നും നിങ്ങളെന്നെ കൊല്ലരുതെന്നുമാണ് കളിക്കാര്‍ പറയുന്നതെന്ന് ട്രേസി കൂട്ടിച്ചേര്‍ത്തു. ഗോള്‍ നഷ്ടപ്പെടുത്തുന്നയാള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് 2010 ലോകകപ്പില്‍ നൈജീരിയയുടെ യാക്കുബു അയേജ്ബെനി തുറന്ന അവസരം നഷ്ടമാക്കിയത്. വലയുടെ വെറും പത്തടി അകലെനിന്ന് തുറന്നു കിട്ടിയ അവസരം അയേജ്ബെനി പുറത്തേക്കടിച്ചുകളഞ്ഞു. കളത്തിലുണ്ടായിരുന്ന സഹതാരങ്ങളും പരിശീലകരും ബെഞ്ചിലുണ്ടായിരുന്ന കളിക്കാരും ഒന്നടങ്കം ഒരേ പോലെ തലയില്‍ കൈവച്ചുപോയി.
ജന്തുശാസ്ത്രജ്ഞന് ഡെസ്മണ്ട് മോറിസ് ഇതേക്കുറിച്ചു പഠിപ്പിച്ചിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ദി സോക്കര്‍ ട്രൈബ് എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ പരാജയപ്പെട്ട 12 കളിക്കാരില്‍ നടത്തിയ പഠനത്തില്‍ സ്വയം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളിക്കാര്‍ തലയില്‍ കൈവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തരത്തിലുള്ള ഓട്ടോ കോണ്ടാക്ടാണ്. ഒരു വ്യക്തിക്ക് തന്നെ ഒരാള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിന്റെ ആവശ്യകത തോന്നും എന്നാല്‍ ആ സമയത്ത് ആരെയും ലഭിക്കില്ല. ഇങ്ങനെയുള്ള അവസരത്തില്‍ കളിക്കാരാന് സ്വയം ചെയ്യുന്ന പ്രവൃത്തിയാണ് ഈ ചേഷ്ട.
2008ല്‍ ട്രേസിയും സഹപ്രവര്ത്തകന് ഡേവിഡ് മാറ്റ്സ്മോട്ടോയും ചേര്‍ന്ന് വിജയത്തിലും തോല്‍വിയിലും അത്ലറ്റുകള് കാണിക്കുന്ന ചേഷ്ടകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. അന്ധരായ ഒളിമ്പിക് അത്ലറ്റുകളെയാണ് അവര്‍ പഠനത്തിനായി ഉപയോഗിച്ചത്. വിജയത്തിലും പരാജയത്തിലും ഇവരുടെ ചേഷ്ടകളും ഏവരും കാണിക്കുന്നത് തന്നെയായിരുന്നു. തലയില്‍ കൈവയ്ക്കുന്നത് ഒരു നാണക്കേട് കൂടിയാണെന്നും ട്രേസി പറഞ്ഞു. നഷ്ടപ്പെടുത്തുമ്പോള്‍ ശരീരത്തിന് മുറുക്കം അനുഭവപ്പെടും അപ്പോള്‍ കളിക്കാര്‍ തലയില്‍ കൈ വയ്ക്കും, ഇതിലൂടെ തന്നെ തന്നെ ചെറുതായി അത്ലറ്റ് കാണിക്കുകയാണ് ചെയ്യുന്നത്.
അത്ലറ്റിനു തോന്നുന്ന നാണക്കേടിലും വിശ്വസിക്കാനാവാത്ത അവസ്ഥയിലും തലയില്‍ കൈവച്ചു പോകാറുണ്ടെന്ന് യുഎസ്എയുടെ മുന്‍ ഫുട്ബോള്‍ താരവും ടിവി അനലിസ്റ്റുമായ കോബി ജോണ്‍സ് പറഞ്ഞു. ഗോളെന്നുറച്ച ഒരു ശ്രമം ഗോള്‍കീപ്പര്‍ മികച്ചൊരു രക്ഷപ്പെടുത്തലിലൂടെ തടയുമ്പോള്‍ കളിക്കാരാന് അറിയാതെ തലയില്‍ കൈവച്ചു പോകാറുണ്ട്. 2006 ലോകകപ്പ് ഫൈനലിന്റെ എക്സ്ട്രാ ടൈമില്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്റെ ഹെഡര്‍ ഗോളെന്നുറച്ചു. എന്നാല്‍, ഇറ്റാലിയന്‍ ഗോളി ജിയാന്‍ലുയിജി ബഫണ് അസാധ്യമികവോടെ പന്ത് ക്രോസ്ബാറിനു മുകളിലേക്കു കുത്തിയിട്ടു. സിദാന്റെ കൈ നേരേ തലയ്ക്കു മുകളിലേക്കായിരുന്നു. എതിര്‍കളിക്കാര്‍ ഞെട്ടലെന്ന രീതിയിലും തലയില്‍ കൈവയ്ക്കാറുണ്ട്.
തലയില്‍ കൈവയ്ക്കുന്നത് സാര്വത്രികമാണെങ്കില് നിരാശയും നാണക്കേടും മറയ്ക്കാന്‍ കളിക്കാര്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികളുമുണ്ട് ചിലര്‍ ജഴ്സികൊണ്ടും കൈകള്‍കൊണ്ടു മുഖം മറയ്ക്കും. ചിലര്‍ ആകാശത്തേക്ക് തലയുര്ത്തും. കാര്യങ്ങള്‍ തനിക്കപ്പുറമെന്ന കാര്യം മനസിലാക്കിയാണ് ഇവര്‍ ആകാശത്തേക്ക് തല ഉയര്‍ത്തുന്നതെന്ന് യുണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ മനഃശാസ്ത്ര പ്രഫസര്‍ ഡച്ചര്‍ കെല്റ്റ്നര് നടത്തിയ പഠനത്തില്‍ പറയുന്നു. 1996ല്‍ ഇദ്ദേഹം ശബ്ദം കേള്‍ക്കുമ്പോള്‍ ആള്‍ക്കാരുടെ പ്രതികരണമെന്താണെന്നുള്ള കാര്യത്തില്‍ ഒരു പഠനം നടത്തിയിരുന്നു. വന്‍ സ്ഫോടന ശബ്ദം കേള്‍ക്കുമ്പോളുണ്ടാകുന്ന പ്രതികരണമാണ് നഷ്ടപ്പെടുത്തുമ്പോള്‍ ഫുട്ബോള്‍ കളിക്കാരന് ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ പഠനത്തില്‍ പറയുന്നു. ഉറച്ച ഒരണ്ണം നഷ്ടപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന മാനസികവേദനയാണ് പെട്ടെന്നു തല സംരക്ഷിക്കുന്നപോലെ കൈ തലയില്‍ വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ തലയില്‍ കൈവയ്ക്കുന്നതിനൊപ്പം തന്നെ ആരാധകരും ഇതേ പ്രവൃത്തി ചെയ്യുന്നു. പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍ അവര്‍ നിരീക്ഷകരായതുകൊണ്ടും അവരുടെ പ്രചോദനങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതുകൊണ്ടുമാണ് ഇത്തരം ചെയ്തി ആരാധകരും നടത്തുന്നതെന്ന് കൊളോഗനിലെ ജര്‍മന്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സൈക്കോളജി ലക്ചര്‍ ഫിലിപ് ഫുറേലി പറഞ്ഞു. ആരാധകര്‍ പിന്തുണയ്ക്കുന്ന ടീമിലെ പിന്തുണയ്ക്കുന്ന കളിക്കാരന് കാണിക്കുന്ന ചേഷ്ട ഉടനടി ആരാധകനിലേക്കും പകരുന്നതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ക്കും ആരാധകര്‍ക്കുമുള്ള ചേഷ്ടകള്‍ പഠിച്ചെടുക്കുന്നതല്ല സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്.
ഫുട്ബോളില്‍ ഗോള്‍ എന്നത് എപ്പോഴും ആഘോഷത്തിന്റേതാണ്. പലരും ഗോള്‍ നേടിക്കഴിഞ്ഞ് അവരുടെ ആഘോഷം ഉന്മാദാവസ്ഥയില് ചെയ്യുന്നതാകും. ആഘോഷങ്ങള്‍ പലവിധത്തിലാകും എന്താണ് ചെയ്യുന്നതെന്ന് അവര്‍ക്കു തന്നെ അറിവുണ്ടാകില്ല. ചിലര്‍ ജഴ്സി വലിച്ചൂരും, ചിലര്‍ ഓടി മുട്ടില്‍ വീഴുകയും കളത്തില്‍ മുട്ടിലൂടെ നിരങ്ങുകയും ചെയ്യും. ചിലപ്പോള്‍ ആ ഗോള്‍ സ്കോററുടെ മുകളില്‍ സഹതാരങ്ങള്‍ എല്ലാവരും കൂടി സന്തോഷത്തോടെ വീഴുന്ന കാഴ്ചയുമുണ്ട്.
ഗോള്‍ നേടുമ്പോഴുള്ള ആഘോഷം ഉന്മത്താവസ്ഥയിലാണെങ്കില് ഗോളിനുള്ള അവസരം നഷ്ടമാക്കുമ്പോള്‍ ഭാവം മറ്റൊരു വിധത്തിലാണ്. ഒരു വശത്ത് നിരാശയും മറുവശത്ത് നാണക്കേടും പിടികൂടും. ഗോള്‍ നഷ്ടപ്പെടുത്തുന്നവര്‍ കൈ തലയില്‍ വയ്ക്കുന്പോൾ താനിതെങ്ങനെ നഷ്ടപ്പെടുത്തിയെന്ന ചിന്തയാണ് അപ്പോള്‍ ആ കളിക്കാർക്കുണ്ടാകുക.
ഈ ലോകകപ്പ് മത്സരത്തിലും ഇത്തരം ചേഷ്ടകള്‍ക്കു കുറവുണ്ടായില്ല. ഇതിന് രാജ്യമെന്നോ സൂപ്പര്‍ താരമെന്നോ പൊസിഷനെന്നോ വ്യത്യാസമില്ലായിരുന്നു. ലയണല്‍ മെസിയും ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും ഇങ്ങനെ ചെയ്തിരുന്നു. സെമി ഫൈനലിലെത്തിയ ഫ്രാന്‍സ്, ബെല്‍ജിയം, ഇംഗ്ലണ്ട്, ക്രൊയേഷ്യ ടീമുകളിലെ കളിക്കാര്‍ തലയില്‍ കൈവച്ച് നിരാശയോടെ നില്ക്കുന്ന അവസ്ഥയുണ്ടായിരുന്നു. ഇതിന് ഫുട്ബോളുമായി ബന്ധമൊന്നുമില്ല. പകരം മനുഷ്യമനസിന്റെ അവസ്ഥയാണ്. ഇതേക്കുറിച്ച് പഠിച്ച ജന്തുശാസ്ത്രജ്ഞരും മനഃശാസ്ത്രജ്ഞരുമാണ് കാരണം വെളിപ്പെടുത്തിയത്.
എനിക്കു കുഴപ്പമുണ്ടെന്ന് എനിക്കറിയാം എന്ന കാര്യമാണ് ഇതിലൂടെ സൂചിപ്പിക്കുന്നതെന്നാണ് യൂണിവേഴ്സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയ യൂണിവേഴ്സിറ്റിയിലെ സൈക്കോളജി പ്രഫസര്‍ ജെസിക്ക ട്രേസി പറഞ്ഞത്. സഹതാരങ്ങളോടു പറയുകയാണ്; ഞാന്‍ ശ്രമിച്ചു എന്നോടു ക്ഷമിക്കൂവെന്നും ഇതുകൊണ്ട് നിങ്ങള്‍ എന്നെ നിങ്ങളുടെ കൂട്ടത്തില്‍നിന്ന് പുറത്താക്കരുതെന്നും നിങ്ങളെന്നെ കൊല്ലരുതെന്നുമാണ് കളിക്കാര്‍ പറയുന്നതെന്ന് ട്രേസി കൂട്ടിച്ചേര്‍ത്തു. ഗോള്‍ നഷ്ടപ്പെടുത്തുന്നയാള്‍ മാത്രമല്ല ഇങ്ങനെ ചെയ്യുന്നത്. ലോകകപ്പ് ഫുട്ബോളിലെ ഏറ്റവും വലിയ മണ്ടത്തരങ്ങളില്‍ ഒന്നാണ് 2010 ലോകകപ്പില്‍ നൈജീരിയയുടെ യാക്കുബു അയേജ്ബെനി തുറന്ന അവസരം നഷ്ടമാക്കിയത്. വലയുടെ വെറും പത്തടി അകലെനിന്ന് തുറന്നു കിട്ടിയ അവസരം അയേജ്ബെനി പുറത്തേക്കടിച്ചുകളഞ്ഞു. കളത്തിലുണ്ടായിരുന്ന സഹതാരങ്ങളും പരിശീലകരും ബെഞ്ചിലുണ്ടായിരുന്ന കളിക്കാരും ഒന്നടങ്കം ഒരേ പോലെ തലയില്‍ കൈവച്ചുപോയി.
ജന്തുശാസ്ത്രജ്ഞന് ഡെസ്മണ്ട് മോറിസ് ഇതേക്കുറിച്ചു പഠിപ്പിച്ചിരുന്നു. 1981 ല്‍ പുറത്തിറങ്ങിയ അദ്ദേഹത്തിന്റെ ദി സോക്കര്‍ ട്രൈബ് എന്ന പുസ്തകത്തില്‍ ഇതേക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഈ പുസ്തകത്തില്‍ പരാജയപ്പെട്ട 12 കളിക്കാരില്‍ നടത്തിയ പഠനത്തില്‍ സ്വയം ആശ്വസിപ്പിക്കുന്നതിന്റെ ഭാഗമായാണ് കളിക്കാര്‍ തലയില്‍ കൈവയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഇത് ഒരു തരത്തിലുള്ള ഓട്ടോ കോണ്ടാക്ടാണ്. ഒരു വ്യക്തിക്ക് തന്നെ ഒരാള്‍ കെട്ടിപ്പിടിച്ച് ആശ്വസിപ്പിക്കുന്നതിന്റെ ആവശ്യകത തോന്നും എന്നാല്‍ ആ സമയത്ത് ആരെയും ലഭിക്കില്ല. ഇങ്ങനെയുള്ള അവസരത്തില്‍ കളിക്കാരാന് സ്വയം ചെയ്യുന്ന പ്രവൃത്തിയാണ് ഈ ചേഷ്ട.
2008ല്‍ ട്രേസിയും സഹപ്രവര്ത്തകന് ഡേവിഡ് മാറ്റ്സ്മോട്ടോയും ചേര്‍ന്ന് വിജയത്തിലും തോല്‍വിയിലും അത്ലറ്റുകള് കാണിക്കുന്ന ചേഷ്ടകളെക്കുറിച്ച് പഠനം നടത്തിയിരുന്നു. അന്ധരായ ഒളിമ്പിക് അത്ലറ്റുകളെയാണ് അവര്‍ പഠനത്തിനായി ഉപയോഗിച്ചത്. വിജയത്തിലും പരാജയത്തിലും ഇവരുടെ ചേഷ്ടകളും ഏവരും കാണിക്കുന്നത് തന്നെയായിരുന്നു. തലയില്‍ കൈവയ്ക്കുന്നത് ഒരു നാണക്കേട് കൂടിയാണെന്നും ട്രേസി പറഞ്ഞു. നഷ്ടപ്പെടുത്തുമ്പോള്‍ ശരീരത്തിന് മുറുക്കം അനുഭവപ്പെടും അപ്പോള്‍ കളിക്കാര്‍ തലയില്‍ കൈ വയ്ക്കും, ഇതിലൂടെ തന്നെ തന്നെ ചെറുതായി അത്ലറ്റ് കാണിക്കുകയാണ് ചെയ്യുന്നത്.
അത്ലറ്റിനു തോന്നുന്ന നാണക്കേടിലും വിശ്വസിക്കാനാവാത്ത അവസ്ഥയിലും തലയില്‍ കൈവച്ചു പോകാറുണ്ടെന്ന് യുഎസ്എയുടെ മുന്‍ ഫുട്ബോള്‍ താരവും ടിവി അനലിസ്റ്റുമായ കോബി ജോണ്‍സ് പറഞ്ഞു. ഗോളെന്നുറച്ച ഒരു ശ്രമം ഗോള്‍കീപ്പര്‍ മികച്ചൊരു രക്ഷപ്പെടുത്തലിലൂടെ തടയുമ്പോള്‍ കളിക്കാരാന് അറിയാതെ തലയില്‍ കൈവച്ചു പോകാറുണ്ട്. 2006 ലോകകപ്പ് ഫൈനലിന്റെ എക്സ്ട്രാ ടൈമില്‍ ഫ്രാന്‍സിന്റെ സിനദിന്‍ സിദാന്റെ ഹെഡര്‍ ഗോളെന്നുറച്ചു. എന്നാല്‍, ഇറ്റാലിയന്‍ ഗോളി ജിയാന്‍ലുയിജി ബഫണ് അസാധ്യമികവോടെ പന്ത് ക്രോസ്ബാറിനു മുകളിലേക്കു കുത്തിയിട്ടു. സിദാന്റെ കൈ നേരേ തലയ്ക്കു മുകളിലേക്കായിരുന്നു. എതിര്‍കളിക്കാര്‍ ഞെട്ടലെന്ന രീതിയിലും തലയില്‍ കൈവയ്ക്കാറുണ്ട്.
തലയില്‍ കൈവയ്ക്കുന്നത് സാര്വത്രികമാണെങ്കില് നിരാശയും നാണക്കേടും മറയ്ക്കാന്‍ കളിക്കാര്‍ ചെയ്യുന്ന മറ്റ് പ്രവൃത്തികളുമുണ്ട് ചിലര്‍ ജഴ്സികൊണ്ടും കൈകള്‍കൊണ്ടു മുഖം മറയ്ക്കും. ചിലര്‍ ആകാശത്തേക്ക് തലയുര്ത്തും. കാര്യങ്ങള്‍ തനിക്കപ്പുറമെന്ന കാര്യം മനസിലാക്കിയാണ് ഇവര്‍ ആകാശത്തേക്ക് തല ഉയര്‍ത്തുന്നതെന്ന് യുണിവേഴ്സിറ്റി ഓഫ് കലിഫോര്‍ണിയയിലെ മനഃശാസ്ത്ര പ്രഫസര്‍ ഡച്ചര്‍ കെല്റ്റ്നര് നടത്തിയ പഠനത്തില്‍ പറയുന്നു. 1996ല്‍ ഇദ്ദേഹം ശബ്ദം കേള്‍ക്കുമ്പോള്‍ ആള്‍ക്കാരുടെ പ്രതികരണമെന്താണെന്നുള്ള കാര്യത്തില്‍ ഒരു പഠനം നടത്തിയിരുന്നു. വന്‍ സ്ഫോടന ശബ്ദം കേള്‍ക്കുമ്പോളുണ്ടാകുന്ന പ്രതികരണമാണ് നഷ്ടപ്പെടുത്തുമ്പോള്‍ ഫുട്ബോള്‍ കളിക്കാരന് ചെയ്യുന്നതെന്ന് അദ്ദേഹം തന്റെ പഠനത്തില്‍ പറയുന്നു. ഉറച്ച ഒരണ്ണം നഷ്ടപ്പെടുത്തുമ്പോള്‍ ഉണ്ടാകുന്ന മാനസികവേദനയാണ് പെട്ടെന്നു തല സംരക്ഷിക്കുന്നപോലെ കൈ തലയില്‍ വയ്ക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ തലയില്‍ കൈവയ്ക്കുന്നതിനൊപ്പം തന്നെ ആരാധകരും ഇതേ പ്രവൃത്തി ചെയ്യുന്നു. പങ്കെടുക്കുന്നവരെക്കാള്‍ കൂടുതല്‍ അവര്‍ നിരീക്ഷകരായതുകൊണ്ടും അവരുടെ പ്രചോദനങ്ങള്‍ വ്യത്യസ്തമായിരിക്കുന്നതുകൊണ്ടുമാണ് ഇത്തരം ചെയ്തി ആരാധകരും നടത്തുന്നതെന്ന് കൊളോഗനിലെ ജര്‍മന്‍ സ്പോര്‍ട്സ് യൂണിവേഴ്സിറ്റിയിലെ സ്പോര്‍ട്സ് സൈക്കോളജി ലക്ചര്‍ ഫിലിപ് ഫുറേലി പറഞ്ഞു. ആരാധകര്‍ പിന്തുണയ്ക്കുന്ന ടീമിലെ പിന്തുണയ്ക്കുന്ന കളിക്കാരന് കാണിക്കുന്ന ചേഷ്ട ഉടനടി ആരാധകനിലേക്കും പകരുന്നതാണ് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കളിക്കാര്‍ക്കും ആരാധകര്‍ക്കുമുള്ള ചേഷ്ടകള്‍ പഠിച്ചെടുക്കുന്നതല്ല സ്വാഭാവികമായി സംഭവിച്ചു പോകുന്നതാണ്.