പ്രതിരോധനിരയിൽ ഇംഗ്ലണ്ടിന്റെ വിശ്വസ്തനായ ആഷ്ലി യംഗിന്റെ 33-ാം ജന്മദിനമായിരുന്നു തിങ്കളാഴ്ച. അതുകൊണ്ടുതന്നെ മാധ്യമങ്ങളെ കാണാനുള്ള അവസരം യംഗിനു ലഭിച്ചു. ലോകകപ്പ് സെമിയിൽ ക്രൊയേഷ്യയെ കീഴടക്കി ഫൈനലിൽ കടന്നാൽമാത്രമേ ജന്മദിനാഘോഷമുള്ളെന്ന് യംഗ് പറയാതെ പറഞ്ഞു. ആ ലക്ഷ്യത്തിനായി ടീമിനൊപ്പം കടുത്ത പരിശീലനത്തിലാണ് യംഗ്.
വിംഗർ, വിംഗ് ബാക്ക്, ഫുൾ ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന യംഗ് റഷ്യൻ ലോകകപ്പിൽ ഇംഗ്ലീഷ് ടീമിന്റെ മുതൽക്കൂട്ടാണ്. 2007ൽ രാജ്യാന്തര അരങ്ങേറ്റം നടത്തിയെങ്കിലും 2014 ലോകകപ്പിൽ സ്ഥാനം ലഭിച്ചില്ല. ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ ഉൾപ്പെട്ടതോടെയാണ് യംഗിന്റെ നല്ലകാലെ തെളിഞ്ഞത്. ഈ വർഷം ഏഴ് മത്സരങ്ങളിൽ ഇംഗ്ലീഷ് ജഴ്സി അണിഞ്ഞു. ഇംഗ്ലണ്ടിനായി 38 മത്സരങ്ങളിൽ ഇറങ്ങിയ യംഗ് ഏഴ് ഗോൾ നേടിയിട്ടുണ്ട്.
വിംഗർ, വിംഗ് ബാക്ക്, ഫുൾ ബാക്ക് പൊസിഷനുകളിൽ കളിക്കുന്ന യംഗ് റഷ്യൻ ലോകകപ്പിൽ ഇംഗ്ലീഷ് ടീമിന്റെ മുതൽക്കൂട്ടാണ്. 2007ൽ രാജ്യാന്തര അരങ്ങേറ്റം നടത്തിയെങ്കിലും 2014 ലോകകപ്പിൽ സ്ഥാനം ലഭിച്ചില്ല. ഗാരെത് സൗത്ത്ഗേറ്റിന്റെ ടീമിൽ ഉൾപ്പെട്ടതോടെയാണ് യംഗിന്റെ നല്ലകാലെ തെളിഞ്ഞത്. ഈ വർഷം ഏഴ് മത്സരങ്ങളിൽ ഇംഗ്ലീഷ് ജഴ്സി അണിഞ്ഞു. ഇംഗ്ലണ്ടിനായി 38 മത്സരങ്ങളിൽ ഇറങ്ങിയ യംഗ് ഏഴ് ഗോൾ നേടിയിട്ടുണ്ട്.