സോച്ചി: ക്രൊയേഷ്യയുടെ ഫുട്ബോൾ ടീം ഫിഷ്റ്റ് സ്റ്റേഡിയത്തിൽ ശനിയാഴ്ച രാത്രി നടന്ന ക്വാർട്ടറിൽ റഷ്യയെ കീഴടക്കുന്പോൾ വിഐപി ബോക്സിൽ ഒരാൾ ആഹ്ലാദനൃത്തം ചവിട്ടി. അതും റഷ്യയുടെ പ്രധാനമന്ത്രി ദിമിത്രി മെദ്വെദേവിനു മുന്നിൽ. ആനന്ദനൃത്തമാടിയത് മറ്റാരുമായിരുന്നില്ല, ക്രൊയേഷ്യയുടെ പ്രസിഡന്റ് കോലിൻഡ ഗ്രാബർ കിറ്ററോവിച്ചായിരുന്നു. ചുവപ്പ് സ്യൂട്ട് ധരിച്ചെത്തിയ ക്രൊയേഷ്യൻ പ്രസിഡന്റിന്റെ സ്യൂട്ടിനുള്ളിൽ ഫുട്ബോൾ ടീമിന്റെ ജഴ്സിയുമുണ്ടായിരുന്നു.
മെദ്വെദേവിനും കോലിൻഡയ്ക്കും നടുവിലായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഇരുന്നു. ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റായ കോലിൻഡ ഇക്കണോമി ക്ലാസിലാണ് സോച്ചിയിലെത്തിയത്. ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ എഴുന്നേറ്റുനിന്ന് കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിച്ച പ്രസിഡന്റ് ടീം സമനില വഴങ്ങിയപ്പോൾ മെദ്വെദേവിന് കൈകൊടുക്കുന്നതും കാണാമായിരുന്നു. ക്രൊയേഷ്യ രണ്ടാം ഗോൾ നേടിയപ്പോൾ കോലിൻഡ എഴുന്നേറ്റുനിന്ന് ഇരുകൈകളുമുയർത്തി നടത്തിയ ആഹ്ലാദനൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി.
മെദ്വെദേവിനും കോലിൻഡയ്ക്കും നടുവിലായി ഫിഫ പ്രസിഡന്റ് ജിയാനി ഇൻഫന്റിനോ ഇരുന്നു. ക്രൊയേഷ്യയുടെ ആദ്യ വനിതാ പ്രസിഡന്റായ കോലിൻഡ ഇക്കണോമി ക്ലാസിലാണ് സോച്ചിയിലെത്തിയത്. ക്രൊയേഷ്യ മുന്നിലെത്തിയപ്പോൾ എഴുന്നേറ്റുനിന്ന് കൈകൊട്ടി ആഹ്ലാദം പ്രകടിപ്പിച്ച പ്രസിഡന്റ് ടീം സമനില വഴങ്ങിയപ്പോൾ മെദ്വെദേവിന് കൈകൊടുക്കുന്നതും കാണാമായിരുന്നു. ക്രൊയേഷ്യ രണ്ടാം ഗോൾ നേടിയപ്പോൾ കോലിൻഡ എഴുന്നേറ്റുനിന്ന് ഇരുകൈകളുമുയർത്തി നടത്തിയ ആഹ്ലാദനൃത്തം സോഷ്യൽ മീഡിയയിൽ വൈറലായി.