സമാര: നീണ്ട 28 വർഷത്തിനുശേഷം ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിൽ. എതിരില്ലാത്ത രണ്ടു ഗോളിന് സ്വീഡനെ കീഴടക്കിയാണ് ത്രീ ലയൺസ് എന്ന ഓമനപ്പേരുകാരായ ഇംഗ്ലീഷ് പട അവസാന നാലിൽ ഇടംപിടിച്ചത്. ഇരുപകുതികളിലുമാണ് ഗോൾ പിറന്നത്. തുടക്കത്തിലെ വിരസതയ്ക്കുശേഷം മത്സരം ആവേശത്തിലേക്കു പതുക്കെ ചൂടുപിടിച്ചു. ഒരു ക്വാർട്ടർ ഫൈനൽ മത്സരത്തിന്റെ ആവേശമൊന്നും ആദ്യ 20 മിനിറ്റിൽ ഉണ്ടാക്കാനായില്ല.
ഇംഗ്ലണ്ടിനുതന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. എന്നാൽ, മികച്ചൊരു മുന്നേറ്റം പോലും ഉണ്ടാക്കിയെടുക്കാൻ ഇംഗ്ലണ്ടിനായില്ല. ആദ്യത്തെ മുപ്പത് മിനിറ്റ് വരെ ഇരുടീമും പന്തുതട്ടിക്കളിച്ച് മത്സരത്തിന്റെ രസം ഇല്ലാതാക്കി. ഹാരി കെയ്നും റഹീം സ്റ്റെർലിംഗും നടത്തിയൊരു നീക്കം ഫലം കണ്ടില്ല. കെയ്ന്റെ ഷോട്ട് പോസ്റ്റിന് ഇടതുവശത്തുകൂടി പുറത്തേക്കുപോയി. 25-ാം മിനിറ്റിൽ സ്വീഡന്റെ എമിൽ ക്രാഫ്ത്ത് ത്രൂബോൾ മാർക്സ് ബർഗിനു നൽകാനുള്ള ശ്രമം ഓഫ് സൈഡിൽ കുരുങ്ങി. ഇംഗ്ലണ്ടിന്റെ നീക്കം തടയാനുള്ള ശ്രമത്തിൽ ക്രാഫ്ത്തിന്റെ ശ്രമം കോർണറായി.
ആഷ്ലി യംഗിന്റെ കോർണറിൽ ഹാരി മഗ്വയർ വലകുലുക്കിയതോടെ കളി ചൂടാകുമെന്നു കരുതിയെങ്കിലും സ്വീഡന് കരുത്തറിയിക്കാനായില്ല. മഗ്വയറിന്റ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു. ഈ ലോകകപ്പിൽ സെറ്റ് പീസുകളിൽ ഇംഗ്ലണ്ട് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു. ഒരു ഗോൾ വഴങ്ങിയശേഷവും സ്വീഡനിൽനിന്ന് തിരിച്ചടിക്കാനുള്ള നീക്കമൊന്നും വന്നില്ല. ഇംഗ്ലണ്ടാണെങ്കിൽ ലീഡ് ഉയർത്താനുള്ള ശ്രമം തുടർന്നു.
ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ ഗോളടിക്കാനുള്ള ഒരവസരം സ്റ്റെർലിംഗ് നഷ്ടമാക്കി. ആദ്യ ശ്രമം ഗോൾകീപ്പർ തടഞ്ഞു റീബൗണ്ടും സ്റ്റെർലിംഗിനു ലഭിച്ചു. എന്നാൽ, പാസ് ചെയ്യാതെ വലയിലേക്കു തൊടുക്കാനുള്ള ശ്രമം വിജയിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്സ് ബർഗിന്റെ ഹെഡർ ശ്രമം ജോർദാൻ പിക്ഫോർഡ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഇംഗ്ലണ്ട് മുന്നേറ്റം ശക്തമാക്കിക്കൊണ്ടിരുന്നു. തുടർച്ചയായുള്ള ശ്രമത്തിന്റെ ഫലം ഒടുവിൽവന്നു. ഡെലെ അലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. ഇതിനുശേഷം ഒരു ഗോൾ മടക്കാനുള്ള സുവർണാവസരം സ്വീഡനു ലഭിച്ചു. ഗോളി മാത്രം മുന്നിൽനിൽക്കേ ബോക്സിനുള്ളിൽവച്ച് വിക്ടർ ക്ലേസണെടുത്ത ഷോട്ട് ഗോൾകീപ്പർ തടഞ്ഞു. റീബൗണ്ടും ഗോളാക്കാൻ ക്ലേസണായില്ല. 71-ാം മിനിറ്റിൽ മാർകസ് ബർഗും അവസരം നൽകി. ബർഗിന്റെ പവർ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് കുത്തിയകറ്റി.
പിക്ഫോർഡിന്റെ മികവും സ്വീഡിഷ് കളിക്കാരുടെ കൃത്യതയില്ലായ്മയും ചേർന്നപ്പോൾ ഇംഗ്ലണ്ടിന്റെ വലയിൽ പന്ത് എത്തിയില്ല. ലീഡ് ഉയർത്തിയശേഷം ഇംഗ്ലണ്ട് വലിയൊരാക്രമണത്തിനു മുതിർന്നുമില്ല. അവസാന പത്തു മിനിറ്റിൽ സ്വീഡൻ പന്തിലുള്ള നിയന്ത്രണം പിടിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധക്കാരുടെ ഇടപെടലുകൾ അവരുടെ നീക്കങ്ങളെ ബോക്സിനു പുറത്തു നിർത്തി.
താരം, പിക്ഫോർഡ്
ഗോൾവലയ്ക്കു മുന്നിൽ അത്യുജ്ജ്വല പ്രകടനം കാഴ്വച്ച ഇരുപത്തിനാലുകാരനായ ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്ഫോർഡാണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. സ്വീഡന്റെ ഉറച്ച മൂന്നു ഗോൾശ്രമങ്ങൾ പിക്ഫോർഡ് തടഞ്ഞു.
ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ശേഷം സ്വീഡൻ ഇതുവരെ ലോകകപ്പിൽ ജയിച്ചിട്ടില്ല. രണ്ടെണ്ണം സമനില പാലിച്ചപ്പോൾ പത്തെണ്ണത്തിൽ തോറ്റു.
ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ സെമി ഫൈനലാണിത്. 1990നുശേഷംആദ്യമായാണ് സെമി ഫൈനലിലെത്തുന്നത്. 1966ൽ കിരീടം നേടിയപ്പോഴായിരുന്നു ഏറ്റവും ആദ്യത്തേത്.
സ്വീഡൻ ഇംഗ്ലണ്ടിനോട് കഴിഞ്ഞ നാല് മത്സരങ്ങളിൽ നേരിടുന്ന മൂന്നാം തോൽവിയാണിത്. 1979 മുതൽ 2006വരെ തുടർച്ചയായി 12 ജയം ഇംഗ്ലണ്ടിനെതിരേ സ്വീഡൻ നേടിയിരുന്നു.
2006 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇക്വഡോറിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പ് നോക്കൗട്ടിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണ് ഇന്നലത്തേത്.
ഗോൾ വഴി
ഗോൾ 1: ഗാരി മഗ്വയർ (ഇംഗ്ലണ്ട്) 30-ാം മിനിറ്റ്. ആഷ്ലി യംഗിന്റെ കോർണർ ബോക്സിനു നടുവിലേക്ക്. സ്വീഡിഷ് പ്രതിരോധക്കാരെക്കാൾ ഉയരത്തിൽ ഉയർന്നു ചാടിയ മഗ്വെറിന്റെ ഹെഡർ വലയുടെ ഇടതു താഴത്തെ മൂലയിൽ.
ഗോൾ 2: ഡെലെ അലി (ഇംഗ്ലണ്ട്) 58-ാം മിനിറ്റ്. ജെസെ ലിൻഗാർഡിന്റെ ക്രോസ് ഒഴുകിയെത്തിയത് മാർക്കർമാരെയെല്ലാം വെട്ടിച്ചുനിന്ന അലിയിലേക്ക്. അലി ഹെഡറിലൂടെ അനായാസമായി പന്ത് വലയിലാക്കി.
കളിയിലെ കണക്ക്
ഇംഗ്ലണ്ട് സ്വീഡൻ
58% പന്തടക്കം 42%
2 ഗോൾ ഷോട്ട് 3
501 പാസ് 366
6 കോർണർ 1
3 സേവ് 1
7 ഫൗൾ 10
1 മഞ്ഞക്കാർഡ് 2
ഇംഗ്ലണ്ടിനുതന്നെയായിരുന്നു മത്സരത്തിൽ ആധിപത്യം. എന്നാൽ, മികച്ചൊരു മുന്നേറ്റം പോലും ഉണ്ടാക്കിയെടുക്കാൻ ഇംഗ്ലണ്ടിനായില്ല. ആദ്യത്തെ മുപ്പത് മിനിറ്റ് വരെ ഇരുടീമും പന്തുതട്ടിക്കളിച്ച് മത്സരത്തിന്റെ രസം ഇല്ലാതാക്കി. ഹാരി കെയ്നും റഹീം സ്റ്റെർലിംഗും നടത്തിയൊരു നീക്കം ഫലം കണ്ടില്ല. കെയ്ന്റെ ഷോട്ട് പോസ്റ്റിന് ഇടതുവശത്തുകൂടി പുറത്തേക്കുപോയി. 25-ാം മിനിറ്റിൽ സ്വീഡന്റെ എമിൽ ക്രാഫ്ത്ത് ത്രൂബോൾ മാർക്സ് ബർഗിനു നൽകാനുള്ള ശ്രമം ഓഫ് സൈഡിൽ കുരുങ്ങി. ഇംഗ്ലണ്ടിന്റെ നീക്കം തടയാനുള്ള ശ്രമത്തിൽ ക്രാഫ്ത്തിന്റെ ശ്രമം കോർണറായി.
ആഷ്ലി യംഗിന്റെ കോർണറിൽ ഹാരി മഗ്വയർ വലകുലുക്കിയതോടെ കളി ചൂടാകുമെന്നു കരുതിയെങ്കിലും സ്വീഡന് കരുത്തറിയിക്കാനായില്ല. മഗ്വയറിന്റ ആദ്യ അന്താരാഷ്ട്ര ഗോളായിരുന്നു. ഈ ലോകകപ്പിൽ സെറ്റ് പീസുകളിൽ ഇംഗ്ലണ്ട് നേടുന്ന എട്ടാമത്തെ ഗോളായിരുന്നു. ഒരു ഗോൾ വഴങ്ങിയശേഷവും സ്വീഡനിൽനിന്ന് തിരിച്ചടിക്കാനുള്ള നീക്കമൊന്നും വന്നില്ല. ഇംഗ്ലണ്ടാണെങ്കിൽ ലീഡ് ഉയർത്താനുള്ള ശ്രമം തുടർന്നു.
ഗോൾകീപ്പർ മാത്രം മുന്നിൽനിൽക്കേ ഗോളടിക്കാനുള്ള ഒരവസരം സ്റ്റെർലിംഗ് നഷ്ടമാക്കി. ആദ്യ ശ്രമം ഗോൾകീപ്പർ തടഞ്ഞു റീബൗണ്ടും സ്റ്റെർലിംഗിനു ലഭിച്ചു. എന്നാൽ, പാസ് ചെയ്യാതെ വലയിലേക്കു തൊടുക്കാനുള്ള ശ്രമം വിജയിച്ചില്ല.
രണ്ടാം പകുതിയുടെ തുടക്കത്തിൽ മാർക്സ് ബർഗിന്റെ ഹെഡർ ശ്രമം ജോർദാൻ പിക്ഫോർഡ് ഡൈവ് ചെയ്ത് രക്ഷപ്പെടുത്തി. ഇംഗ്ലണ്ട് മുന്നേറ്റം ശക്തമാക്കിക്കൊണ്ടിരുന്നു. തുടർച്ചയായുള്ള ശ്രമത്തിന്റെ ഫലം ഒടുവിൽവന്നു. ഡെലെ അലി ഇംഗ്ലണ്ടിന്റെ ലീഡ് ഉയർത്തി. ഇതിനുശേഷം ഒരു ഗോൾ മടക്കാനുള്ള സുവർണാവസരം സ്വീഡനു ലഭിച്ചു. ഗോളി മാത്രം മുന്നിൽനിൽക്കേ ബോക്സിനുള്ളിൽവച്ച് വിക്ടർ ക്ലേസണെടുത്ത ഷോട്ട് ഗോൾകീപ്പർ തടഞ്ഞു. റീബൗണ്ടും ഗോളാക്കാൻ ക്ലേസണായില്ല. 71-ാം മിനിറ്റിൽ മാർകസ് ബർഗും അവസരം നൽകി. ബർഗിന്റെ പവർ ഷോട്ട് ഇംഗ്ലീഷ് ഗോൾകീപ്പർ ജോർദാൻ പിക്ഫോർഡ് കുത്തിയകറ്റി.
പിക്ഫോർഡിന്റെ മികവും സ്വീഡിഷ് കളിക്കാരുടെ കൃത്യതയില്ലായ്മയും ചേർന്നപ്പോൾ ഇംഗ്ലണ്ടിന്റെ വലയിൽ പന്ത് എത്തിയില്ല. ലീഡ് ഉയർത്തിയശേഷം ഇംഗ്ലണ്ട് വലിയൊരാക്രമണത്തിനു മുതിർന്നുമില്ല. അവസാന പത്തു മിനിറ്റിൽ സ്വീഡൻ പന്തിലുള്ള നിയന്ത്രണം പിടിച്ചെങ്കിലും ഇംഗ്ലീഷ് പ്രതിരോധക്കാരുടെ ഇടപെടലുകൾ അവരുടെ നീക്കങ്ങളെ ബോക്സിനു പുറത്തു നിർത്തി.
താരം, പിക്ഫോർഡ്
ഗോൾവലയ്ക്കു മുന്നിൽ അത്യുജ്ജ്വല പ്രകടനം കാഴ്വച്ച ഇരുപത്തിനാലുകാരനായ ഇംഗ്ലീഷ് ഗോളി ജോർദാൻ പിക്ഫോർഡാണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരം നേടിയത്. സ്വീഡന്റെ ഉറച്ച മൂന്നു ഗോൾശ്രമങ്ങൾ പിക്ഫോർഡ് തടഞ്ഞു.
ആദ്യ പകുതിയിൽ ഗോൾ വഴങ്ങിയ ശേഷം സ്വീഡൻ ഇതുവരെ ലോകകപ്പിൽ ജയിച്ചിട്ടില്ല. രണ്ടെണ്ണം സമനില പാലിച്ചപ്പോൾ പത്തെണ്ണത്തിൽ തോറ്റു.
ഇംഗ്ലണ്ടിന്റെ മൂന്നാമത്തെ സെമി ഫൈനലാണിത്. 1990നുശേഷംആദ്യമായാണ് സെമി ഫൈനലിലെത്തുന്നത്. 1966ൽ കിരീടം നേടിയപ്പോഴായിരുന്നു ഏറ്റവും ആദ്യത്തേത്.
സ്വീഡൻ ഇംഗ്ലണ്ടിനോട് കഴിഞ്ഞ നാല് മത്സരങ്ങളിൽ നേരിടുന്ന മൂന്നാം തോൽവിയാണിത്. 1979 മുതൽ 2006വരെ തുടർച്ചയായി 12 ജയം ഇംഗ്ലണ്ടിനെതിരേ സ്വീഡൻ നേടിയിരുന്നു.
2006 ലോകകപ്പിന്റെ പ്രീക്വാർട്ടറിൽ ഇക്വഡോറിനെ പരാജയപ്പെടുത്തിയശേഷം ലോകകപ്പ് നോക്കൗട്ടിൽ ഇംഗ്ലണ്ടിന്റെ ആദ്യ ജയമാണ് ഇന്നലത്തേത്.
ഗോൾ വഴി
ഗോൾ 1: ഗാരി മഗ്വയർ (ഇംഗ്ലണ്ട്) 30-ാം മിനിറ്റ്. ആഷ്ലി യംഗിന്റെ കോർണർ ബോക്സിനു നടുവിലേക്ക്. സ്വീഡിഷ് പ്രതിരോധക്കാരെക്കാൾ ഉയരത്തിൽ ഉയർന്നു ചാടിയ മഗ്വെറിന്റെ ഹെഡർ വലയുടെ ഇടതു താഴത്തെ മൂലയിൽ.
ഗോൾ 2: ഡെലെ അലി (ഇംഗ്ലണ്ട്) 58-ാം മിനിറ്റ്. ജെസെ ലിൻഗാർഡിന്റെ ക്രോസ് ഒഴുകിയെത്തിയത് മാർക്കർമാരെയെല്ലാം വെട്ടിച്ചുനിന്ന അലിയിലേക്ക്. അലി ഹെഡറിലൂടെ അനായാസമായി പന്ത് വലയിലാക്കി.
കളിയിലെ കണക്ക്
ഇംഗ്ലണ്ട് സ്വീഡൻ
58% പന്തടക്കം 42%
2 ഗോൾ ഷോട്ട് 3
501 പാസ് 366
6 കോർണർ 1
3 സേവ് 1
7 ഫൗൾ 10
1 മഞ്ഞക്കാർഡ് 2