ഫുട്ബോളിലെ സാംബ താളത്തിന് ഒരിക്കൽക്കൂടി ലോകകപ്പ് നോക്കൗട്ടിൽ അകാലചരമം. നാലു വർഷം മുന്പ് സ്വന്തം നാട്ടിൽവച്ച് സെമിയിൽ ജർമനിക്കു മുന്നിൽ ഛിന്നഭിന്നമായ ബ്രസീൽ റഷ്യയിൽ ഉയിർത്തെഴുന്നേൽപ്പിനുശ്രമിച്ചെങ്കിലും ഒരിക്കൽക്കൂടി യൂറോപ്യൻ കുരുക്കിൽപ്പെട്ട് പിടഞ്ഞുവീണു. അന്ന് ജർമനിയായിരുന്നെങ്കിൽ ഇന്ന് ബെൽജിയമായിരുന്നു കാനറികളുടെ ചിറകരിഞ്ഞതെന്നുമാത്രം.
2014ൽ ജർമനിയോട് സെമിയിൽ 7-1നു പരാജയപ്പെട്ട മഞ്ഞപ്പട ഇത്തവണ ക്വാർട്ടറിൽ ബെൽജിയത്തിനു മുന്നിൽ 2-1നു വീണു. അതിലൊന്ന് സെൽഫ് ഗോളായിരുന്നു എന്നതും തുറന്ന അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ലെന്നതും ബ്രസീൽ ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. ഇതോടെ റഷ്യയിൽ ഇനിശേഷിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ മാത്രം. ലോകകപ്പ് യൂറോ കപ്പായി ചുരുങ്ങിയെന്നും വിശേഷിപ്പിക്കാം.
ബെല്ലടിച്ച് ബെൽജിയം
റഷ്യൻ ലോകകപ്പിലെ ഫേവറിറ്റുകളായ ബ്രസീലിനെ ബെൽജിയം കീഴടക്കിയതിൽ അദ്ഭുതമില്ലെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ പക്ഷം. കാരണം, കാസമെറീനോ എന്ന മധ്യനിരക്കാരൻ മഞ്ഞപ്പടയ്ക്കൊപ്പം ക്വാർട്ടറിൽ ഇല്ലായിരുന്നു. രണ്ട് മഞ്ഞക്കാർഡ് ലഭിച്ച കാസമെറീനോയ്ക്ക് പകരമെത്തിയ ഫെർണാണ്ടീഞ്ഞോ കളത്തിൽ നിഷ്പ്രഭമായി. മറുവശത്ത് വിറ്റ്സലും കെവിൻ ഡി ബ്രൂയിനും ബെൽജിയത്തിന്റെ പ്രതിരോധ-ആക്രമണ ചുമതല ഭംഗിയായി നിർവഹിച്ചു. പതിവിനു വിപരീതമായി സ്ട്രൈക്കർ റൊമേലു ലുകാക്കുവിനെ മൈതാനത്തിന്റെ മധ്യത്തിലേക്ക് ഇറക്കികളിപ്പിക്കുകയും ചെയ്തു. ജപ്പാനെതിരേ കണ്ട ലുകാക്കുവായിരുന്നില്ല ബ്രസീലിനെതിരേ. മധ്യവരയിൽനിന്നുപോലും പന്തുമായി മുന്നേറുന്ന ലുകാക്കുവായിരുന്നു ക്വാർട്ടറിൽ കണ്ടത്. ഉയരവും തൂക്കവുമുള്ള ലുകാക്കുവും ഫെല്ലെയ്നിയുമെല്ലാം ശാരീരികമായും ബ്രസീൽ താരങ്ങൾക്കുമേൽ ആധിപത്യം പുലർത്തി.
ബെൽജിയം ലോകകപ്പിന്റെ സെമി ഫൈനലിൽ കളിക്കാൻ പോകുന്നത് ചരിത്രത്തിൽ രണ്ടാം തവണ. 1986 ലാണ് അവർ മുന്പു സെമി കളിച്ചത്. ഉറുഗ്വെയെ 2-0നു കീഴടക്കിയ ഫ്രാൻസ് ആണ് സെമിയിൽ ബെൽജിയത്തിന്റെ എതിരാളി. ചൊവ്വാഴ്ച രാത്രി 11.30നാണ് ഫ്രാൻസ് - ബെൽജിയം സെമി. ഇന്നലെ മഞ്ഞക്കാർഡ് കണ്ട ബെൽജിയത്തിന്റെ പ്രതിരോധനിരക്കാരൻ അൾഡർവീരൽഡിന് സെമിയിൽ കളിക്കാൻ സാധിക്കില്ലെന്നത് അവർക്ക് തിരിച്ചടിയായേക്കും.
ലക്ഷ്യംതെറ്റി കാനറി
ബെൽജിയത്തിനെതിരേ കളി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ബ്രസീൽ ഗോളടിക്കുമെന്നു കസാനിലെ പുൽത്തകിടിപോലും വിശ്വസിച്ചിട്ടും ഗോൾ പിറക്കാഞ്ഞത് അവരുടെ ദുശകുനത്തിന്റെ സൂചനയായിരുന്നു. പതിമ്മൂന്നാം മിനിറ്റിൽ ബെൽജിയത്തിനു കിട്ടിയ കോർണർ ഇതിനു തെളിവായി സെൽഫ് ഗോളാകുകയും ചെയ്തു. ആ ഗോൾ കളിയിൽ വഴിത്തിരിവായെന്നതാണ് വാസ്തവം. മത്സരത്തിൽ കൂടുതൽ സമയം പന്ത് നിയന്ത്രണത്തിൽ വച്ചിട്ടും, കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടും, കൂടുതൽ പാസുകളും ഷോട്ടുകളും ഉതിർത്തിട്ടും ഒരു സമയത്തും ബെൽജിയത്തെ തോൽപ്പിക്കുമെന്ന പ്രതീതിയുണർത്താൻ ബ്രസീലിനായില്ല. ജപ്പാനെതിരെ പാളിപ്പോയ പ്രതിരോധത്തിന് കരുത്തു കൂട്ടിയാണ് ബെൽജിയം കളിക്കാനിറങ്ങിയത്.
സെന്റർ ഡിഫൻസിൽ വിശ്വസ്തനായ വിൻസന്റ് കന്പനി ഫോമിലേക്കുയർന്നതോടെ കെവിൻ ഡി ബ്രുയിൻ മധ്യനിരയിൽ കൂടുതൽ ആക്രമണകാരിയായി. കൗണ്ടർ അറ്റാക്കുകൾക്ക് കൂടുതൽ വേഗം പകരാൻ ഇതു സഹായിച്ചു.
31-ാം മിനിറ്റിൽ ലുകാക്കു നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഡി ബ്രുയിൻ ബെൽജിയത്തിന്റെ ലീഡ് ഉയർത്തുന്നത്. ബെൽജിയത്തിന്റെ പകുതിയിൽ നിന്നും പന്തുമായി ബ്രസീൽ പാളയത്തിലേക്ക് ഓടിക്കയറിയ ലുകാക്കു നൽകിയ പാസിൽ ബോക്സിനു തൊട്ടരുകിൽ നിന്നും കെവിൻ ഡി ബ്രൂയിൻ തൊടുത്ത തകർപ്പൻ ഷോട്ട് ബ്രസീലിന്റെ വലയിൽ തുളഞ്ഞു കയറി.
കൂർട്ട്വോയുടെ ഉജ്വല സേവുകൾ
76-ാം മിനിറ്റിലാണ് മുൻ ചാന്പ്യന്മാരുടെ ജീവൻ നിലനിർത്താനുള്ള തത്രപ്പാടിനുള്ളിൽ ബ്രസീലിന് ആശ്വാസത്തിനായി ഒരു ഗോൾ മടക്കാനായത്. ബ്രസീൽ തുടർന്നും നിരന്തരം ആക്രമിച്ചെങ്കിലും ബെൽജിയൻ പ്രതിരോധം ഉറച്ചു നിന്നു. പ്രതിരോധം പാളിയപ്പോൾപോലും അസാമാന്യ സേവുകളിലൂടെ ബെൽജിയൻ ഗോളി ടിബോ കൂർട്ട്വോ ബ്രസീലിന്റെ ആരാധകരുടെ ഹൃദയം തകർത്തു. കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ നെയ്മറിന്റെ അടക്കമുള്ള ശ്രമങ്ങൾക്ക് കൂർട്ട്വോ വിലങ്ങുതടിയായി. തുറന്ന അവസരങ്ങൾ ലഭിച്ചപ്പോൾ ഫിലിപ്പെ കുടീഞ്ഞോയും ഫാഗ്നറും ഡഗ്ലസ് കോസ്റ്റയും നഷ്ടപ്പെടുത്തിയതും ബ്രസീലിന്റെ പതനം പൂർണമാക്കി.
താരം, കെവിൻ ബ്രൂയിൻ
ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടുകയും പ്രത്യാക്രമണങ്ങൾക്കും മധ്യനിരയിൽ കളിമെനയുന്നതിൽ ഏഡൻ അസാറിനോട് തോൾ ചേർന്നുനിൽക്കുകയും ചെയ്ത കെവിൻ ഡി ബ്രൂയിനാണ് കളിയിലെ താരമായത്.
ഗോൾ വഴി
ഗോൾ 1. ഫെർണാണ്ടീഞ്ഞോ (സെൽഫ്, ബെൽജിയം). 13-ാം മിനിറ്റ്. നാസർ ചാഡ്ലിയെടുത്ത കോർണർ തട്ടിയകറ്റാനായി ഉയർന്നു ചാടിയ ഫെർണാണ്ടീഞ്ഞോയുടെ തോളിൽ തട്ടിയ പന്ത് സ്വന്തം വലയിൽ പതിച്ചു.
ഗോൾ 2. കെവിൻ ഡി ബ്രൂയിൻ (ബെൽജിയം), 31-ാം മിനിറ്റ്. കരുത്തും പ്രതിഭയും വേഗതയും ഒത്തുചേർന്ന നീക്കത്തിനിടയിൽ ബ്രസീൽ പ്രതിരോധത്തെയും മധ്യനിരയെയും കടന്ന് മുന്നേറിയ ലുകാക്കു ബോക്സിനു മുന്നിൽ ക്രോസ് നൽകിയത് മികച്ച പൊസിഷനിൽ ബ്രൂയിന്. ബ്രസീലിന്റെ മാഴ്സലോയ്ക്കും കുടീഞ്ഞോയ്ക്കുമിടയിലൂടെ ഗോളി അലിസനെ നോക്കുകുത്തിയാക്കി ബ്രൂയിൻ തൊടുത്ത പാരലൽ ബുള്ളറ്റ് കിക്ക് ലക്ഷ്യത്തിൽ.
ഗോൾ 3. റെനറ്റോ അഗസ്റ്റോ (ബ്രസീൽ), 76-ാം മിനിറ്റ്. മൂന്ന് മിനിറ്റ് മുന്പ് പൗളീഞ്ഞോയ്ക്ക് പകരക്കാരനായെത്തിയ അഗസ്റ്റോ, ഫിലിപ്പെ കുടീഞ്ഞോ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിൽ നിക്ഷേപിച്ചു.
ജോസ് കുന്പിളുവേലിൽ
2014ൽ ജർമനിയോട് സെമിയിൽ 7-1നു പരാജയപ്പെട്ട മഞ്ഞപ്പട ഇത്തവണ ക്വാർട്ടറിൽ ബെൽജിയത്തിനു മുന്നിൽ 2-1നു വീണു. അതിലൊന്ന് സെൽഫ് ഗോളായിരുന്നു എന്നതും തുറന്ന അവസരങ്ങൾ ലക്ഷ്യത്തിലെത്തിക്കാൻ സാധിച്ചില്ലെന്നതും ബ്രസീൽ ദുരന്തത്തിന്റെ ആക്കം വർദ്ധിപ്പിച്ചു. ഇതോടെ റഷ്യയിൽ ഇനിശേഷിക്കുന്നത് യൂറോപ്യൻ രാജ്യങ്ങൾ മാത്രം. ലോകകപ്പ് യൂറോ കപ്പായി ചുരുങ്ങിയെന്നും വിശേഷിപ്പിക്കാം.
ബെല്ലടിച്ച് ബെൽജിയം
റഷ്യൻ ലോകകപ്പിലെ ഫേവറിറ്റുകളായ ബ്രസീലിനെ ബെൽജിയം കീഴടക്കിയതിൽ അദ്ഭുതമില്ലെന്നാണ് ഫുട്ബോൾ നിരീക്ഷകരുടെ പക്ഷം. കാരണം, കാസമെറീനോ എന്ന മധ്യനിരക്കാരൻ മഞ്ഞപ്പടയ്ക്കൊപ്പം ക്വാർട്ടറിൽ ഇല്ലായിരുന്നു. രണ്ട് മഞ്ഞക്കാർഡ് ലഭിച്ച കാസമെറീനോയ്ക്ക് പകരമെത്തിയ ഫെർണാണ്ടീഞ്ഞോ കളത്തിൽ നിഷ്പ്രഭമായി. മറുവശത്ത് വിറ്റ്സലും കെവിൻ ഡി ബ്രൂയിനും ബെൽജിയത്തിന്റെ പ്രതിരോധ-ആക്രമണ ചുമതല ഭംഗിയായി നിർവഹിച്ചു. പതിവിനു വിപരീതമായി സ്ട്രൈക്കർ റൊമേലു ലുകാക്കുവിനെ മൈതാനത്തിന്റെ മധ്യത്തിലേക്ക് ഇറക്കികളിപ്പിക്കുകയും ചെയ്തു. ജപ്പാനെതിരേ കണ്ട ലുകാക്കുവായിരുന്നില്ല ബ്രസീലിനെതിരേ. മധ്യവരയിൽനിന്നുപോലും പന്തുമായി മുന്നേറുന്ന ലുകാക്കുവായിരുന്നു ക്വാർട്ടറിൽ കണ്ടത്. ഉയരവും തൂക്കവുമുള്ള ലുകാക്കുവും ഫെല്ലെയ്നിയുമെല്ലാം ശാരീരികമായും ബ്രസീൽ താരങ്ങൾക്കുമേൽ ആധിപത്യം പുലർത്തി.
ബെൽജിയം ലോകകപ്പിന്റെ സെമി ഫൈനലിൽ കളിക്കാൻ പോകുന്നത് ചരിത്രത്തിൽ രണ്ടാം തവണ. 1986 ലാണ് അവർ മുന്പു സെമി കളിച്ചത്. ഉറുഗ്വെയെ 2-0നു കീഴടക്കിയ ഫ്രാൻസ് ആണ് സെമിയിൽ ബെൽജിയത്തിന്റെ എതിരാളി. ചൊവ്വാഴ്ച രാത്രി 11.30നാണ് ഫ്രാൻസ് - ബെൽജിയം സെമി. ഇന്നലെ മഞ്ഞക്കാർഡ് കണ്ട ബെൽജിയത്തിന്റെ പ്രതിരോധനിരക്കാരൻ അൾഡർവീരൽഡിന് സെമിയിൽ കളിക്കാൻ സാധിക്കില്ലെന്നത് അവർക്ക് തിരിച്ചടിയായേക്കും.
ലക്ഷ്യംതെറ്റി കാനറി
ബെൽജിയത്തിനെതിരേ കളി തുടങ്ങി മൂന്നു മിനിറ്റിനുള്ളിൽ ബ്രസീൽ ഗോളടിക്കുമെന്നു കസാനിലെ പുൽത്തകിടിപോലും വിശ്വസിച്ചിട്ടും ഗോൾ പിറക്കാഞ്ഞത് അവരുടെ ദുശകുനത്തിന്റെ സൂചനയായിരുന്നു. പതിമ്മൂന്നാം മിനിറ്റിൽ ബെൽജിയത്തിനു കിട്ടിയ കോർണർ ഇതിനു തെളിവായി സെൽഫ് ഗോളാകുകയും ചെയ്തു. ആ ഗോൾ കളിയിൽ വഴിത്തിരിവായെന്നതാണ് വാസ്തവം. മത്സരത്തിൽ കൂടുതൽ സമയം പന്ത് നിയന്ത്രണത്തിൽ വച്ചിട്ടും, കൂടുതൽ ആക്രമണങ്ങൾ സംഘടിപ്പിച്ചിട്ടും, കൂടുതൽ പാസുകളും ഷോട്ടുകളും ഉതിർത്തിട്ടും ഒരു സമയത്തും ബെൽജിയത്തെ തോൽപ്പിക്കുമെന്ന പ്രതീതിയുണർത്താൻ ബ്രസീലിനായില്ല. ജപ്പാനെതിരെ പാളിപ്പോയ പ്രതിരോധത്തിന് കരുത്തു കൂട്ടിയാണ് ബെൽജിയം കളിക്കാനിറങ്ങിയത്.
സെന്റർ ഡിഫൻസിൽ വിശ്വസ്തനായ വിൻസന്റ് കന്പനി ഫോമിലേക്കുയർന്നതോടെ കെവിൻ ഡി ബ്രുയിൻ മധ്യനിരയിൽ കൂടുതൽ ആക്രമണകാരിയായി. കൗണ്ടർ അറ്റാക്കുകൾക്ക് കൂടുതൽ വേഗം പകരാൻ ഇതു സഹായിച്ചു.
31-ാം മിനിറ്റിൽ ലുകാക്കു നടത്തിയ പ്രത്യാക്രമണത്തിലൂടെയാണ് ഡി ബ്രുയിൻ ബെൽജിയത്തിന്റെ ലീഡ് ഉയർത്തുന്നത്. ബെൽജിയത്തിന്റെ പകുതിയിൽ നിന്നും പന്തുമായി ബ്രസീൽ പാളയത്തിലേക്ക് ഓടിക്കയറിയ ലുകാക്കു നൽകിയ പാസിൽ ബോക്സിനു തൊട്ടരുകിൽ നിന്നും കെവിൻ ഡി ബ്രൂയിൻ തൊടുത്ത തകർപ്പൻ ഷോട്ട് ബ്രസീലിന്റെ വലയിൽ തുളഞ്ഞു കയറി.
കൂർട്ട്വോയുടെ ഉജ്വല സേവുകൾ
76-ാം മിനിറ്റിലാണ് മുൻ ചാന്പ്യന്മാരുടെ ജീവൻ നിലനിർത്താനുള്ള തത്രപ്പാടിനുള്ളിൽ ബ്രസീലിന് ആശ്വാസത്തിനായി ഒരു ഗോൾ മടക്കാനായത്. ബ്രസീൽ തുടർന്നും നിരന്തരം ആക്രമിച്ചെങ്കിലും ബെൽജിയൻ പ്രതിരോധം ഉറച്ചു നിന്നു. പ്രതിരോധം പാളിയപ്പോൾപോലും അസാമാന്യ സേവുകളിലൂടെ ബെൽജിയൻ ഗോളി ടിബോ കൂർട്ട്വോ ബ്രസീലിന്റെ ആരാധകരുടെ ഹൃദയം തകർത്തു. കളി തീരാൻ മിനിറ്റുകൾ ശേഷിക്കേ നെയ്മറിന്റെ അടക്കമുള്ള ശ്രമങ്ങൾക്ക് കൂർട്ട്വോ വിലങ്ങുതടിയായി. തുറന്ന അവസരങ്ങൾ ലഭിച്ചപ്പോൾ ഫിലിപ്പെ കുടീഞ്ഞോയും ഫാഗ്നറും ഡഗ്ലസ് കോസ്റ്റയും നഷ്ടപ്പെടുത്തിയതും ബ്രസീലിന്റെ പതനം പൂർണമാക്കി.
താരം, കെവിൻ ബ്രൂയിൻ
ബെൽജിയത്തിന്റെ രണ്ടാം ഗോൾ നേടുകയും പ്രത്യാക്രമണങ്ങൾക്കും മധ്യനിരയിൽ കളിമെനയുന്നതിൽ ഏഡൻ അസാറിനോട് തോൾ ചേർന്നുനിൽക്കുകയും ചെയ്ത കെവിൻ ഡി ബ്രൂയിനാണ് കളിയിലെ താരമായത്.
ഗോൾ വഴി
ഗോൾ 1. ഫെർണാണ്ടീഞ്ഞോ (സെൽഫ്, ബെൽജിയം). 13-ാം മിനിറ്റ്. നാസർ ചാഡ്ലിയെടുത്ത കോർണർ തട്ടിയകറ്റാനായി ഉയർന്നു ചാടിയ ഫെർണാണ്ടീഞ്ഞോയുടെ തോളിൽ തട്ടിയ പന്ത് സ്വന്തം വലയിൽ പതിച്ചു.
ഗോൾ 2. കെവിൻ ഡി ബ്രൂയിൻ (ബെൽജിയം), 31-ാം മിനിറ്റ്. കരുത്തും പ്രതിഭയും വേഗതയും ഒത്തുചേർന്ന നീക്കത്തിനിടയിൽ ബ്രസീൽ പ്രതിരോധത്തെയും മധ്യനിരയെയും കടന്ന് മുന്നേറിയ ലുകാക്കു ബോക്സിനു മുന്നിൽ ക്രോസ് നൽകിയത് മികച്ച പൊസിഷനിൽ ബ്രൂയിന്. ബ്രസീലിന്റെ മാഴ്സലോയ്ക്കും കുടീഞ്ഞോയ്ക്കുമിടയിലൂടെ ഗോളി അലിസനെ നോക്കുകുത്തിയാക്കി ബ്രൂയിൻ തൊടുത്ത പാരലൽ ബുള്ളറ്റ് കിക്ക് ലക്ഷ്യത്തിൽ.
ഗോൾ 3. റെനറ്റോ അഗസ്റ്റോ (ബ്രസീൽ), 76-ാം മിനിറ്റ്. മൂന്ന് മിനിറ്റ് മുന്പ് പൗളീഞ്ഞോയ്ക്ക് പകരക്കാരനായെത്തിയ അഗസ്റ്റോ, ഫിലിപ്പെ കുടീഞ്ഞോ നൽകിയ ക്രോസ് ഹെഡറിലൂടെ വലയിൽ നിക്ഷേപിച്ചു.
ജോസ് കുന്പിളുവേലിൽ