ഈ ലോകകപ്പിനെത്തിയ സൂപ്പര്‍ താരങ്ങള്‍ക്കാര്‍ക്കും അവരുടെ പ്രതിഭയ്ക്കൊത്ത പ്രകടനം പുറത്തെടുക്കാനായില്ല. ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ലീഗിലെ ആദ്യ മത്സരത്തില്‍ നേടിയ ഹാട്രിക് മാത്രമാണ് ഇതിലെ ഏക വ്യത്യാസം. ലയണല്‍ മെസിയുടെയും നെയ്മറുടെയും പ്രതിഭയ്ക്കൊത്ത പ്രകടനങ്ങള്‍ ഒന്നു രണ്ടു മത്സരങ്ങളിലേക്കു മാത്രമായി ഒതുങ്ങി.
പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയ നെയ്മര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരേയും മികവ് ആവര്‍ത്തിക്കുമെന്നു കരുതി. എന്നാല്‍ നെയ്മർ തന്റെ പ്രതിഭയുടെ നിഴലില്‍ മാത്രമൊതുങ്ങിയതോടെ ബ്രസീല്‍ തോല്‍ക്കുകയും ചെയ്തു. ഈ ലോകകപ്പ് നെയ്മറിനു പഴികളുടെയും കളിയാക്കലുകളുടെയുമായിരുന്നു. ചെറിയ ഫൗളേറ്റു വീണാല്‍ നടത്തുന്ന അഭിനയത്തെ കോമാളിത്തരമെന്നു പറഞ്ഞ് എല്ലാവരും കളിയാക്കി. ബെല്‍ജിയത്തോടു തോറ്റു പുറത്താകുമ്പോള്‍ കളത്തില്‍ മുട്ടില്‍നിന്ന് പൊട്ടിക്കരയുന്ന നെയ്മറെയാണ് കാണാനായത്. ഇതിനുമുന്‍പ് കോസ്റ്റാറിക്കയ്ക്കെതിരേയുള്ള മത്സരത്തിൽ വിജയത്തിനുശേഷമായിരുന്നു. എന്നാൽ ഇത്തവണ എല്ലാം കൊണ്ടും തകർത്തും തീർത്തും നിരാശനായാണ് നെയ്മർ കരഞ്ഞത്. ഒരിക്കൽക്കൂടി രാജ്യത്തിന്റെ സ്വപ്നം പൂവണയിക്കാൻ വയ്യാത്തതിന്റെ പ്രയാസം നെയ്മറിനുണ്ടായിരുന്നു.
പ്രീക്വാര്‍ട്ടറില്‍ മെക്സിക്കോയ്ക്കെതിരേ മികച്ച പ്രകടനം നടത്തിയ നെയ്മര്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ ബെല്‍ജിയത്തിനെതിരേയും മികവ് ആവര്‍ത്തിക്കുമെന്നു കരുതി. എന്നാല്‍ നെയ്മർ തന്റെ പ്രതിഭയുടെ നിഴലില്‍ മാത്രമൊതുങ്ങിയതോടെ ബ്രസീല്‍ തോല്‍ക്കുകയും ചെയ്തു. ഈ ലോകകപ്പ് നെയ്മറിനു പഴികളുടെയും കളിയാക്കലുകളുടെയുമായിരുന്നു. ചെറിയ ഫൗളേറ്റു വീണാല്‍ നടത്തുന്ന അഭിനയത്തെ കോമാളിത്തരമെന്നു പറഞ്ഞ് എല്ലാവരും കളിയാക്കി. ബെല്‍ജിയത്തോടു തോറ്റു പുറത്താകുമ്പോള്‍ കളത്തില്‍ മുട്ടില്‍നിന്ന് പൊട്ടിക്കരയുന്ന നെയ്മറെയാണ് കാണാനായത്. ഇതിനുമുന്‍പ് കോസ്റ്റാറിക്കയ്ക്കെതിരേയുള്ള മത്സരത്തിൽ വിജയത്തിനുശേഷമായിരുന്നു. എന്നാൽ ഇത്തവണ എല്ലാം കൊണ്ടും തകർത്തും തീർത്തും നിരാശനായാണ് നെയ്മർ കരഞ്ഞത്. ഒരിക്കൽക്കൂടി രാജ്യത്തിന്റെ സ്വപ്നം പൂവണയിക്കാൻ വയ്യാത്തതിന്റെ പ്രയാസം നെയ്മറിനുണ്ടായിരുന്നു.