കാര്‍ഡിഫ്: ആദ്യ മത്സരം നടന്ന മാഞ്ചസ്റ്ററിനെക്കാള് കാര്‍ഡിഫിലെ സാഹചര്യം വ്യത്യാസപ്പെട്ടതാണ് ജയിക്കാന്‍ ഇടയാക്കിയതെന്ന് ഇംഗ്ലണ്ടിന്റെ ട്വന്റി-20 നായകന് ഇയോൺ മോര്ഗന്. ഇന്ത്യക്കെതിരേയുള്ള മൂന്നു മത്സരങ്ങളുടെ പരമ്പര ഇപ്പോള്‍ 1-1ന് സമനിലയിലാണ്.
കാര്‍ഡിഫിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് രണ്ടു പന്ത് ബാക്കിയിരിക്കേ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 149 റണ്‍സ് നേടി. പുറത്താകാതെനിന്ന അലക്സ് ഹെയ്ൽസിന്റെ (41 പന്തില്‍ 58) പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ 34 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും നേടാനായില്ല.
തുടക്കത്തിലേ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിരാട് കോഹ്ലി (47), സുരേഷ് റെയ്ന (27), പുറത്താകാതെനിന്ന മഹേന്ദ്ര സിംഗ് ധോണി (32) എന്നിവരുടെ പ്രകടനങ്ങളാണ് മാന്യമായ സ്കോറിലെത്തിച്ചത്.
കാര്‍ഡിഫിലെ പേസും ബൗണ്‍സും നിറഞ്ഞ പിച്ചില്‍ ഇന്ത്യക്ക് 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 148 റണ്‍സ് എടുക്കാനേ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗില്‍ ഇംഗ്ലണ്ട് രണ്ടു പന്ത് ബാക്കിയിരിക്കേ അഞ്ച് വിക്കറ്റ് നഷ്ടമാക്കി 149 റണ്‍സ് നേടി. പുറത്താകാതെനിന്ന അലക്സ് ഹെയ്ൽസിന്റെ (41 പന്തില്‍ 58) പ്രകടനമാണ് ഇംഗ്ലണ്ടിനെ വിജയിപ്പിച്ചത്. നാല് ഓവര്‍ പന്തെറിഞ്ഞ 34 റണ്‍സ് വഴങ്ങിയ കുല്‍ദീപ് യാദവിന് വിക്കറ്റൊന്നും നേടാനായില്ല.
തുടക്കത്തിലേ തകര്‍ച്ച നേരിട്ട ഇന്ത്യയെ വിരാട് കോഹ്ലി (47), സുരേഷ് റെയ്ന (27), പുറത്താകാതെനിന്ന മഹേന്ദ്ര സിംഗ് ധോണി (32) എന്നിവരുടെ പ്രകടനങ്ങളാണ് മാന്യമായ സ്കോറിലെത്തിച്ചത്.