നിഷ്നി നോവ്ഗോറോഡ്: ഇംഗ്ലീഷ് നായകൻ ഹാരി കെയ്നിന്റെ ഹാട്രിക്, ജോണ്‍ സ്റ്റോണ്‍സിന്റെ ഇരട്ട ഗോൾ, ജെസെ ലിൻഗാർഡിന്റെ ഗോൾ എല്ലാം ചേർന്ന് പാനമയെ മുക്കിക്കളഞ്ഞു. 6-1ന്റെ അനായാസ ജയത്തോടെ ഇംഗ്ലണ്ട് പ്രീക്വാർട്ടർ ഉറപ്പിച്ചു. വ്യാഴാഴ്ച നടക്കുന്ന ബെൽജിയം-ഇംഗ്ലണ്ട് മത്സരം ഗ്രൂപ്പ് ചാന്പ്യന്മാരെ നിർണയിക്കും.
ആദ്യ പകുതിയിൽതന്നെ അഞ്ച് ഗോൾ അടിച്ച് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചിരുന്നു. തോറ്റെങ്കിലും പാനമയ്ക്ക് ഈ മത്സരം അഭിമാനത്തിന്റേതായിരുന്നു. ലോകകപ്പിലെ കന്നിക്കാരായ പാനമ ആദ്യ ഗോൾ നേടി. ഫിലിപെ ബലോയിയുടെ പേരിലാണ് പാനമയുടെ ചരിത്ര ഗോൾ. തോൽവിയിലും ഈ ഗോൾ ടീമിനും ആരാധകർക്കും നൽകിയ ആഹ്ലാദം വളരെ വലുതായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മാർജിനിലുള്ള ജയമാണിത്. ഹാട്രിക്കോടെ കെയ്ൻ ഇംഗ്ലണ്ടിനുവേണ്ടി ഒന്‍പത് കളിയിൽ 12 ഗോൾ കുറിച്ചു. ലോകകപ്പിൽ ഒരു ടീമിന്റെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഒന്നിലധികം ഗോൾ നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് കെയ്ൻ.
റഹീം സ്റ്റെർലിംഗ് കെയ്നൊപ്പം മുന്നേറ്റനിരയിലുണ്ടായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ പരിശീലനത്തിനിടെ പരിശീലകന്റെ കൈയിലിരുന്ന ടീം ഷീറ്റിന്റെ ഫോട്ടെയെടുത്ത് ലിസ്റ്റ് ചോർത്തി സ്റ്റെർലിംഗ് കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡാലെ അലിക്കു പകരം റൂബൻ ലോഫ്റ്റസ് ചീക് ആദ്യ ഇലവനിൽ ഉൾപ്പെട്ടു.
പാനമയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എഡ്ഗാർ ബർസെനാസ്, അനിബാൽ ഗോഡോയ് എന്നിവരിലൂടെ ആദ്യ മിനിറ്റുകളിൽ മികച്ച അവസരം ഉണ്ടാക്കിയെടുക്കാൻ പാനമയ്ക്കായി. ആദ്യ പകുതിയിൽ ശാരീരികമായ പ്രതിരോധമാണ് പാനമ കാഴ്ചവച്ചത്. ഇതുകൊണ്ട് തന്നെ രണ്ടു പെനാൽറ്റി നേടിയെടുക്കാനും ഇംഗ്ലണ്ടിനായി.
മത്സരം പത്ത് മിനിറ്റാലാകും മുന്‍പേ പാനമയുടെ വലകുലുങ്ങി. കീറോണ്‍ ട്രിപ്പറുടെ കോർണറിനായി മാർക്ക് ചെയ്യപ്പെടാതെനിന്ന സ്റ്റോണ്‍സ് ഹെഡ് ചെയ്ത് പന്ത് വലയിലാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി കെയ്ൻ. 1962ൽ റോണ്‍ ഫ്ളോവേഴ്സാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇംഗ്ലണ്ട് താരം. 2002 ലോകകപ്പിൽ അർജന്റീനയ്ക്കെതിരേ ഡേവിഡ് ബെക്കാം പെനാൽറ്റിലൂടെ ഗോൾ നേടിയശേഷം ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി ഗോളായിരുന്നു അത്.
ലോകകപ്പിന്റെ പുതിയ ഫോർമാറ്റിൽ ഒരു ടീമിലെ രണ്ടു പേർ ഒരു പകുതിയിൽ രണ്ടു ഗോൾ നേടുന്നത് ആദ്യമായാണ്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഗോളടിക്ക് കുറവുവന്നു. 62-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കിയ കെയ്നെ പിൻവലിച്ച് പകരം ജെയ്മി വാർഡിയെ ഇറക്കി.
പാനമയ്ക്ക് ഗോൾ നേടാൻ അവസരം ലഭിക്കുകയും ചെയ്തു. മൈക്കിൾ മുരിലോയ്ക്ക 66-ാം മിനിറ്റിൽ ലഭിച്ച് അവസരം വിനിയോഗിക്കാനായില്ല. 78-ാം മിനിറ്റിൽ പാനമ ചരിത്രം കുറിച്ചു. ഫിലിപ്പെ ബലോയിയാണ് ഗോൾ നേടിയത്. ഈ ഗോളോടെ മുപ്പത്തിയേഴുകാരാനായ ബെലോയ് റിക്കാർഡും സ്വന്തമാക്കി. ആദ്യ ലോകകപ്പ് ഗോൾ നേടുന്ന മൂന്നാമത്തെ പ്രായമുള്ള കളിക്കാരനായി.
മൂന്നാം തവണ
മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിക്കുന്നത്. ഇതിനു മുന്‍പ് 1982ലും 2006ലും. പ്രധാന ടൂർണമെന്റിൽ (ലോകകപ്പ്, യൂറോ കപ്പ്) ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയം. കെയ്ൻ ലോകകപ്പിൽ ഇംഗ്ലണ്ടിനുവേണ്ടി ഹാട്രിക് നേടുന്ന മൂന്നാമത്തെയാൾ. 1966ൽ ജിയോഫ് ഹസ്റ്റ്, 1986ൽ ഗാരി ലിനേക്കർ എന്നിവർ ഹാട്രിക് നേടി.ലോകകപ്പിൽ ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് നാലു ഗോൾ നേടുന്നത് ആദ്യം.
ഗോൾ വഴി
ഗോൾ1. ജോണ്‍ സ്റ്റോണ്‍സ് (ഇംഗ്ലണ്ട്), 8-ാം മിനിറ്റ്. കീറോണ്‍ ട്രീപ്പറുടെ കോർണർ മാർക്ക് ചെയ്യപ്പെടാതെനിന്ന സ്റ്റോണ്‍സിന്. ബോക്സിന്റെ നടുവിൽനിന്നും സ്റ്റോണ്‍സിന്റെ ഹെഡർ വലയുടെ ഇടതുമൂലയിൽ.
ഗോൾ 2. ഹാരി കെയ്ൻ (ഇംഗ്ലണ്ട്), 22-ാം മിനിറ്റ്. ബോക്സിനുള്ളിൽവച്ച് ജെസെ ലിൻഗാർഡിനെ ഫിഡൽ എസ്കോബർ തള്ളിവീഴ്ത്തിയതിന് പെനാൽറ്റി. കെയ്നിന്റെ വലംകാൽ ഷോട്ട് വലയുടെ വലതു മുകൾ മൂലയിൽ.
ഗോൾ 3. ജെസെ ലിൻഗാർഡ് (ഇംഗ്ലണ്ട്), 36-ാം മിനിറ്റ്. ആദ്യം ലിൻഗാർഡ് റഹീം സ്റ്റെർലിംഗിനു പാസ് നൽകി. സ്റ്റെർലിംഗ് തിരിച്ച നല്കിയ പന്തിലേക്ക് ഓടിയെത്തിയ ലിൻഗാർഡ് 20 വാര പുറത്തുനിന്നെടുത്ത വലംകാൽ ഷോട്ട് വലയുടെ മുകൾ മൂലയിൽ.
ഗോൾ 4. സ്റ്റോണ്‍സ് (ഇംഗ്ലണ്ട്), 40-ാം മിനിറ്റ്. ട്രിപ്പറുടെ ഫ്രീകിക്ക് ആദ്യം ഹെൻഡേഴ്സണ്. ഹെൻഡേഴ്സണിന്റെ ഷോട്ട് കെയ്ന്‍. അവിടെനിന്നു ഹെഡ് ചെയ്ത് സ്റ്റെർലിംഗിന്. സ്റ്റെലിംഗിന്റെ ഹെഡർ ശ്രമം ഗോൾ കീപ്പർ പെനെഡോ രക്ഷപ്പെടുത്തി. എന്നാൽ, സ്റ്റോണ്‍സിന്റെ ഹെഡർ വലയിൽ.
ഗോൾ 5. കെയ്ൻ (ഇംഗ്ലണ്ട്) 45+1-ാം മിനിറ്റ്. കെയ്നെ ഫൗൾ ചെയ്തിനു പെനാൽറ്റി. ഇത്തവണയും കെയ്നിന്റെ വലംകാൽ ഷോട്ട് വലയുടെ വലതു മുകൾ മൂലയിൽ.
ഗോൾ 6. കെയ്ൻ (ഇംഗ്ലണ്ട്), 62-ാം മിനിറ്റ്. റൂബൻ ലോഫ്റ്റസ് ചീക്കിന്റെ ഷോട്ട് കെയ്ന്റെ ഉപ്പൂറ്റിയിൽ തട്ടി വലയിൽ.
ഗോൾ 7. ഫിലിപ്പെ ബലോയ് ( പാനമ) 78-ാം മിനിറ്റ്. റിക്കാർഡോ ആൽവ്സിന്റെ ഫ്രീകിക്കിൽ ബലോയിയുടെ വലംകാൽ ഷോട്ട് വലയിൽ.
കളിയിലെ താരം
ഹാരി കെയ്ൻ ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് കെയ്ൻ ഇന്നലെ പാനമയ്ക്ക െതിരേ സ്വന്തമാക്കിയത്. ഗോൾവേട്ടയിൽ ഒന്നാമതുമെത്തി ഇംഗ്ലീഷ് ക്യാപ്റ്റൻ.
കളിയിലെ കണക്ക്
ഇംഗ്ലണ്ട് പാനമ
60% പന്തടക്കം 40%
11 ഷോട്ട്സ് 8
7 ഗോൾ ഷോട്ട്സ് 2
3 കോർണർ 2
13 ഫൗൾസ് 13
1 മഞ്ഞകാർഡ് 3
ആദ്യ പകുതിയിൽതന്നെ അഞ്ച് ഗോൾ അടിച്ച് ഇംഗ്ലണ്ട് ജയം ഉറപ്പിച്ചിരുന്നു. തോറ്റെങ്കിലും പാനമയ്ക്ക് ഈ മത്സരം അഭിമാനത്തിന്റേതായിരുന്നു. ലോകകപ്പിലെ കന്നിക്കാരായ പാനമ ആദ്യ ഗോൾ നേടി. ഫിലിപെ ബലോയിയുടെ പേരിലാണ് പാനമയുടെ ചരിത്ര ഗോൾ. തോൽവിയിലും ഈ ഗോൾ ടീമിനും ആരാധകർക്കും നൽകിയ ആഹ്ലാദം വളരെ വലുതായിരുന്നു.
ലോകകപ്പ് ചരിത്രത്തിൽ ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ മാർജിനിലുള്ള ജയമാണിത്. ഹാട്രിക്കോടെ കെയ്ൻ ഇംഗ്ലണ്ടിനുവേണ്ടി ഒന്‍പത് കളിയിൽ 12 ഗോൾ കുറിച്ചു. ലോകകപ്പിൽ ഒരു ടീമിന്റെ തുടർച്ചയായ രണ്ടു മത്സരങ്ങളിൽ ഒന്നിലധികം ഗോൾ നേടുന്ന അഞ്ചാമത്തെ കളിക്കാരനാണ് കെയ്ൻ.
റഹീം സ്റ്റെർലിംഗ് കെയ്നൊപ്പം മുന്നേറ്റനിരയിലുണ്ടായിരുന്നു. ഇംഗ്ലീഷ് ടീമിന്റെ പരിശീലനത്തിനിടെ പരിശീലകന്റെ കൈയിലിരുന്ന ടീം ഷീറ്റിന്റെ ഫോട്ടെയെടുത്ത് ലിസ്റ്റ് ചോർത്തി സ്റ്റെർലിംഗ് കളിക്കില്ലെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നു. ഡാലെ അലിക്കു പകരം റൂബൻ ലോഫ്റ്റസ് ചീക് ആദ്യ ഇലവനിൽ ഉൾപ്പെട്ടു.
പാനമയുടെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. എഡ്ഗാർ ബർസെനാസ്, അനിബാൽ ഗോഡോയ് എന്നിവരിലൂടെ ആദ്യ മിനിറ്റുകളിൽ മികച്ച അവസരം ഉണ്ടാക്കിയെടുക്കാൻ പാനമയ്ക്കായി. ആദ്യ പകുതിയിൽ ശാരീരികമായ പ്രതിരോധമാണ് പാനമ കാഴ്ചവച്ചത്. ഇതുകൊണ്ട് തന്നെ രണ്ടു പെനാൽറ്റി നേടിയെടുക്കാനും ഇംഗ്ലണ്ടിനായി.
മത്സരം പത്ത് മിനിറ്റാലാകും മുന്‍പേ പാനമയുടെ വലകുലുങ്ങി. കീറോണ്‍ ട്രിപ്പറുടെ കോർണറിനായി മാർക്ക് ചെയ്യപ്പെടാതെനിന്ന സ്റ്റോണ്‍സ് ഹെഡ് ചെയ്ത് പന്ത് വലയിലാക്കി. ഇംഗ്ലണ്ടിന്റെ ആദ്യ രണ്ടു മത്സരങ്ങളിലും ഗോൾ നേടുന്ന രണ്ടാമത്തെ കളിക്കാരനായി കെയ്ൻ. 1962ൽ റോണ്‍ ഫ്ളോവേഴ്സാണ് ഇതിനു മുന്‍പ് ഈ നേട്ടം കൈവരിച്ച ഇംഗ്ലണ്ട് താരം. 2002 ലോകകപ്പിൽ അർജന്റീനയ്ക്കെതിരേ ഡേവിഡ് ബെക്കാം പെനാൽറ്റിലൂടെ ഗോൾ നേടിയശേഷം ഇംഗ്ലണ്ടിന്റെ ആദ്യ പെനാൽറ്റി ഗോളായിരുന്നു അത്.
ലോകകപ്പിന്റെ പുതിയ ഫോർമാറ്റിൽ ഒരു ടീമിലെ രണ്ടു പേർ ഒരു പകുതിയിൽ രണ്ടു ഗോൾ നേടുന്നത് ആദ്യമായാണ്. രണ്ടാം പകുതിയിൽ ഇംഗ്ലണ്ടിന്റെ ഗോളടിക്ക് കുറവുവന്നു. 62-ാം മിനിറ്റിൽ ഹാട്രിക് പൂർത്തിയാക്കിയ കെയ്നെ പിൻവലിച്ച് പകരം ജെയ്മി വാർഡിയെ ഇറക്കി.
പാനമയ്ക്ക് ഗോൾ നേടാൻ അവസരം ലഭിക്കുകയും ചെയ്തു. മൈക്കിൾ മുരിലോയ്ക്ക 66-ാം മിനിറ്റിൽ ലഭിച്ച് അവസരം വിനിയോഗിക്കാനായില്ല. 78-ാം മിനിറ്റിൽ പാനമ ചരിത്രം കുറിച്ചു. ഫിലിപ്പെ ബലോയിയാണ് ഗോൾ നേടിയത്. ഈ ഗോളോടെ മുപ്പത്തിയേഴുകാരാനായ ബെലോയ് റിക്കാർഡും സ്വന്തമാക്കി. ആദ്യ ലോകകപ്പ് ഗോൾ നേടുന്ന മൂന്നാമത്തെ പ്രായമുള്ള കളിക്കാരനായി.
മൂന്നാം തവണ
മൂന്നാം തവണയാണ് ഇംഗ്ലണ്ട് ലോകകപ്പിൽ ഗ്രൂപ്പിലെ ആദ്യ രണ്ടു മത്സരവും ജയിക്കുന്നത്. ഇതിനു മുന്‍പ് 1982ലും 2006ലും. പ്രധാന ടൂർണമെന്റിൽ (ലോകകപ്പ്, യൂറോ കപ്പ്) ഇംഗ്ലണ്ടിന്റെ ഏറ്റവും വലിയ ജയം. കെയ്ൻ ലോകകപ്പിൽ ഇംഗ്ലണ്ടിനുവേണ്ടി ഹാട്രിക് നേടുന്ന മൂന്നാമത്തെയാൾ. 1966ൽ ജിയോഫ് ഹസ്റ്റ്, 1986ൽ ഗാരി ലിനേക്കർ എന്നിവർ ഹാട്രിക് നേടി.ലോകകപ്പിൽ ആദ്യ പകുതിയിൽ തന്നെ ഇംഗ്ലണ്ട് നാലു ഗോൾ നേടുന്നത് ആദ്യം.
ഗോൾ വഴി
ഗോൾ1. ജോണ്‍ സ്റ്റോണ്‍സ് (ഇംഗ്ലണ്ട്), 8-ാം മിനിറ്റ്. കീറോണ്‍ ട്രീപ്പറുടെ കോർണർ മാർക്ക് ചെയ്യപ്പെടാതെനിന്ന സ്റ്റോണ്‍സിന്. ബോക്സിന്റെ നടുവിൽനിന്നും സ്റ്റോണ്‍സിന്റെ ഹെഡർ വലയുടെ ഇടതുമൂലയിൽ.
ഗോൾ 2. ഹാരി കെയ്ൻ (ഇംഗ്ലണ്ട്), 22-ാം മിനിറ്റ്. ബോക്സിനുള്ളിൽവച്ച് ജെസെ ലിൻഗാർഡിനെ ഫിഡൽ എസ്കോബർ തള്ളിവീഴ്ത്തിയതിന് പെനാൽറ്റി. കെയ്നിന്റെ വലംകാൽ ഷോട്ട് വലയുടെ വലതു മുകൾ മൂലയിൽ.
ഗോൾ 3. ജെസെ ലിൻഗാർഡ് (ഇംഗ്ലണ്ട്), 36-ാം മിനിറ്റ്. ആദ്യം ലിൻഗാർഡ് റഹീം സ്റ്റെർലിംഗിനു പാസ് നൽകി. സ്റ്റെർലിംഗ് തിരിച്ച നല്കിയ പന്തിലേക്ക് ഓടിയെത്തിയ ലിൻഗാർഡ് 20 വാര പുറത്തുനിന്നെടുത്ത വലംകാൽ ഷോട്ട് വലയുടെ മുകൾ മൂലയിൽ.
ഗോൾ 4. സ്റ്റോണ്‍സ് (ഇംഗ്ലണ്ട്), 40-ാം മിനിറ്റ്. ട്രിപ്പറുടെ ഫ്രീകിക്ക് ആദ്യം ഹെൻഡേഴ്സണ്. ഹെൻഡേഴ്സണിന്റെ ഷോട്ട് കെയ്ന്‍. അവിടെനിന്നു ഹെഡ് ചെയ്ത് സ്റ്റെർലിംഗിന്. സ്റ്റെലിംഗിന്റെ ഹെഡർ ശ്രമം ഗോൾ കീപ്പർ പെനെഡോ രക്ഷപ്പെടുത്തി. എന്നാൽ, സ്റ്റോണ്‍സിന്റെ ഹെഡർ വലയിൽ.
ഗോൾ 5. കെയ്ൻ (ഇംഗ്ലണ്ട്) 45+1-ാം മിനിറ്റ്. കെയ്നെ ഫൗൾ ചെയ്തിനു പെനാൽറ്റി. ഇത്തവണയും കെയ്നിന്റെ വലംകാൽ ഷോട്ട് വലയുടെ വലതു മുകൾ മൂലയിൽ.
ഗോൾ 6. കെയ്ൻ (ഇംഗ്ലണ്ട്), 62-ാം മിനിറ്റ്. റൂബൻ ലോഫ്റ്റസ് ചീക്കിന്റെ ഷോട്ട് കെയ്ന്റെ ഉപ്പൂറ്റിയിൽ തട്ടി വലയിൽ.
ഗോൾ 7. ഫിലിപ്പെ ബലോയ് ( പാനമ) 78-ാം മിനിറ്റ്. റിക്കാർഡോ ആൽവ്സിന്റെ ഫ്രീകിക്കിൽ ബലോയിയുടെ വലംകാൽ ഷോട്ട് വലയിൽ.
കളിയിലെ താരം
ഹാരി കെയ്ൻ ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. ഈ ലോകകപ്പിലെ രണ്ടാമത്തെ ഹാട്രിക്കാണ് കെയ്ൻ ഇന്നലെ പാനമയ്ക്ക െതിരേ സ്വന്തമാക്കിയത്. ഗോൾവേട്ടയിൽ ഒന്നാമതുമെത്തി ഇംഗ്ലീഷ് ക്യാപ്റ്റൻ.
കളിയിലെ കണക്ക്
ഇംഗ്ലണ്ട് പാനമ
60% പന്തടക്കം 40%
11 ഷോട്ട്സ് 8
7 ഗോൾ ഷോട്ട്സ് 2
3 കോർണർ 2
13 ഫൗൾസ് 13
1 മഞ്ഞകാർഡ് 3