മോസ്കോ: ഗ്രാനിത് ജാക്കയ്ക്കും ജെർദാൻ ഷകീരിക്കുമെതിരേ അച്ചടക്ക നടപടിക്ക് ഫിഫ ഒരുങ്ങുന്നു. സെർബിയയ്ക്കെതിരേയുള്ള മത്സരത്തിൽ ഇരുവരും അൽബേനിയൻ പതാകയിലെ ഇരട്ടത്തലയുള്ള കഴുകന്റെ ചിഹ്നം ഗോളാഘോഷത്തിനിടെ കാണിച്ചതിനെതിരേ സെർബിയൻ ഫുട്ബോൾ അസോസിയേഷൻ രംഗത്തെത്തിയിരുന്നു. ഇരുവരും നേടിയ മത്സരത്തിൽ സ്വിറ്റ്സർലൻഡ് 2-1നു സെർബിയയെ പരാജയപ്പെടുത്തി.
പൊതു സമൂഹത്തെ പ്രകോപിക്കുന്നതരത്തിലുള്ള പ്രവർത്തനം മത്സരത്തിനിടെ കളിക്കാരിൽനിന്നുണ്ടായാൽ ഫിഫയ്ക്ക് രണ്ടു മത്സരങ്ങളിൽനിന്ന് അവരെ വിലക്കാമെന്ന് ഫിഫയുടെ നിയമത്തിൽ പറയുന്നുണ്ട്. കുറഞ്ഞത് 3,800 പൗണ്ടിന്റെ പിഴയും കളിക്കാർ നല്‍കേണ്ടിവരും. ഫിഫയുടെ അച്ചടക്ക സമിതി കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഇവർക്കെതിരേയുള്ള നടപടികൾക്ക് ഒരുങ്ങുകയാണെന്ന് ഫിഫ അറിയിച്ചു. ബൂട്ടിൽ കൊസോവോയുടെ പതാക ആലേഖനം ചെയ്തതിനും ഷകീരി നടപടി നേരിടേണ്ടിവരും.
പൊതു സമൂഹത്തെ പ്രകോപിക്കുന്നതരത്തിലുള്ള പ്രവർത്തനം മത്സരത്തിനിടെ കളിക്കാരിൽനിന്നുണ്ടായാൽ ഫിഫയ്ക്ക് രണ്ടു മത്സരങ്ങളിൽനിന്ന് അവരെ വിലക്കാമെന്ന് ഫിഫയുടെ നിയമത്തിൽ പറയുന്നുണ്ട്. കുറഞ്ഞത് 3,800 പൗണ്ടിന്റെ പിഴയും കളിക്കാർ നല്‍കേണ്ടിവരും. ഫിഫയുടെ അച്ചടക്ക സമിതി കാര്യങ്ങൾ പരിശോധിക്കുകയാണെന്നും ഇവർക്കെതിരേയുള്ള നടപടികൾക്ക് ഒരുങ്ങുകയാണെന്ന് ഫിഫ അറിയിച്ചു. ബൂട്ടിൽ കൊസോവോയുടെ പതാക ആലേഖനം ചെയ്തതിനും ഷകീരി നടപടി നേരിടേണ്ടിവരും.