മോസ്കോ: അർജന്റീനയുടെ പരിശീലക സ്ഥാനത്തുനിന്ന് ഹോർഹെ സാംപോളിയെ പുറത്താക്കി പുതിയ പരിശീലകനെ കൊണ്ടുവരാനുള്ള അർജന്റൈൻ കളിക്കാരുടെ ശ്രമം വിജയിച്ചില്ല. ലോകകപ്പ് പൂർത്തിയാകുന്നതുവരെ സാംപോളി തൽസ്ഥാനത്തു തുടരും.
ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോൽവിയോടെയാണ് ടീമിലെ സീനിയർ കളിക്കാർ പരിശീലകനെതിരേ തിരിഞ്ഞത്. പരിശീലകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ അറിയിച്ചു. മധ്യനിരതാരം ഹാവിയർ മഷ്കരനോയാണ് കോച്ചിനെതിരേ വിപ്ലവം നടത്തിയ സംഘത്തിന്റെ തലവൻ. പരിശീലകനെ മാറ്റണമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയോടും ഇവർ ആവശ്യപ്പെട്ടിരുന്നു. പരിശീലകനെതിരേ സ്ട്രൈക്കർ സെർജിയോ അഗ്വേറോ നേരത്തെ രംഗത്തെത്തിയിരുന്നു.
അർജന്റൈൻ ടീം താമസിക്കുന്ന ഹോട്ടലിൽ നടന്ന ചർച്ചയിൽ ടീമിലെ 23 പേരും പരിശീലകനും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും പങ്കെടുത്തു. നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തിനുമുന്പ് പരിശീലകനെ മാറ്റണമെന്ന് മഷ്കരാനോ ആവശ്യപ്പെട്ടിരുന്നു. 1986ൽ അർജന്റീന ജേതാക്കളായ ടൂർണമെന്റിൽ വിജയഗോൾ നേടിയ മധ്യനിരതാരം ഹോർഹെ ബാറുചഗയെ പരിശീലകനായിവേണമെന്നാണ് കളിക്കാരുടെ ആവശ്യം. ബാറുചഗ നിലവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ജനറൽ മാനേജരാണ്.
ഇക്കാര്യം സാംപോളിയോടും ടാപിയയോടും പറഞ്ഞുവെന്ന് ബാറുചഗയുടെ അടുത്ത കൂട്ടുകാരനും 1986 ലോകകപ്പിലെ സഹതാരവുമായ റിക്കാർഡോ ഗുസ്റ്റി പറഞ്ഞു. ടീമിനെ ഞങ്ങൾ തീരുമാനിക്കും. സാംപോളിക്കുവേണമെങ്കിൽ ബെഞ്ചിൽ ഇരിക്കാം, അത് പ്രശ്നമല്ല. ടീമിന്റെ കാര്യത്തിൽ സാംപോളിക്കു ഒരു ബന്ധവുമുണ്ടാകില്ലെന്നും കളിക്കാർ പറഞ്ഞതായാണ് റിപ്പോർട്ട്. ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിനുശേഷം മഷ്കരാനോയും സ്ട്രൈക്കർ ക്രിസ്റ്റ്യൻ പാവോണും ലോക്കർറൂമിൽ വച്ച് അടികൂടിയതായും റിപ്പോർട്ടുകളുണ്ട്.
ക്രൊയേഷ്യയോടേറ്റ നാണംകെട്ട തോൽവിയോടെയാണ് ടീമിലെ സീനിയർ കളിക്കാർ പരിശീലകനെതിരേ തിരിഞ്ഞത്. പരിശീലകനിലുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് അവർ അറിയിച്ചു. മധ്യനിരതാരം ഹാവിയർ മഷ്കരനോയാണ് കോച്ചിനെതിരേ വിപ്ലവം നടത്തിയ സംഘത്തിന്റെ തലവൻ. പരിശീലകനെ മാറ്റണമെന്ന് അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയോടും ഇവർ ആവശ്യപ്പെട്ടിരുന്നു. പരിശീലകനെതിരേ സ്ട്രൈക്കർ സെർജിയോ അഗ്വേറോ നേരത്തെ രംഗത്തെത്തിയിരുന്നു.
അർജന്റൈൻ ടീം താമസിക്കുന്ന ഹോട്ടലിൽ നടന്ന ചർച്ചയിൽ ടീമിലെ 23 പേരും പരിശീലകനും അദ്ദേഹത്തിന്റെ കോച്ചിംഗ് സ്റ്റാഫും അർജന്റീന ഫുട്ബോൾ അസോസിയേഷൻ പ്രസിഡന്റ് ക്ലോഡിയോ ടാപിയയും പങ്കെടുത്തു. നൈജീരിയയ്ക്കെതിരേയുള്ള മത്സരത്തിനുമുന്പ് പരിശീലകനെ മാറ്റണമെന്ന് മഷ്കരാനോ ആവശ്യപ്പെട്ടിരുന്നു. 1986ൽ അർജന്റീന ജേതാക്കളായ ടൂർണമെന്റിൽ വിജയഗോൾ നേടിയ മധ്യനിരതാരം ഹോർഹെ ബാറുചഗയെ പരിശീലകനായിവേണമെന്നാണ് കളിക്കാരുടെ ആവശ്യം. ബാറുചഗ നിലവിൽ അർജന്റീന ഫുട്ബോൾ അസോസിയേഷന്റെ ജനറൽ മാനേജരാണ്.
ഇക്കാര്യം സാംപോളിയോടും ടാപിയയോടും പറഞ്ഞുവെന്ന് ബാറുചഗയുടെ അടുത്ത കൂട്ടുകാരനും 1986 ലോകകപ്പിലെ സഹതാരവുമായ റിക്കാർഡോ ഗുസ്റ്റി പറഞ്ഞു. ടീമിനെ ഞങ്ങൾ തീരുമാനിക്കും. സാംപോളിക്കുവേണമെങ്കിൽ ബെഞ്ചിൽ ഇരിക്കാം, അത് പ്രശ്നമല്ല. ടീമിന്റെ കാര്യത്തിൽ സാംപോളിക്കു ഒരു ബന്ധവുമുണ്ടാകില്ലെന്നും കളിക്കാർ പറഞ്ഞതായാണ് റിപ്പോർട്ട്. ക്രൊയേഷ്യക്കെതിരേയുള്ള മത്സരത്തിനുശേഷം മഷ്കരാനോയും സ്ട്രൈക്കർ ക്രിസ്റ്റ്യൻ പാവോണും ലോക്കർറൂമിൽ വച്ച് അടികൂടിയതായും റിപ്പോർട്ടുകളുണ്ട്.