മോസ്കോ: ഗ്രൂപ്പ് എഫിലെ ജർമനി സ്വീഡൻ മൽസരത്തിൽ സ്വീഡൻ താരം മാർക്കസ് ബെർഗ് ജർമൻ പ്രതിരോധകൻ ജെറോം ബോട്ടെംഗിന്റെ ഫൗളിൽ ബോക്സിൽ വീണതിനു പോളണ്ടുകാരൻ റഫറി സൈമണ്‍ മാർസിനിയാക് പെനാൽറ്റി നിഷേധിച്ചതു വിവാദമായി. റഫറി ജർമനിക്ക് ഇതുവഴി സഹായം നൽകിയെന്നാണ് സ്വീഡന്റെ ആക്ഷേപം. കൂടാതെ വിഎആർ മുഖേന സൂക്ഷ്മ നിരീക്ഷണം നടത്താഞ്ഞതും പക്ഷം പിടിക്കലായി സ്വീഡൻ ആരോപിക്കുന്നു.
ജർമൻ ബോക്സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ ബെർഗിനെ ബോട്ടെംഗ് പിന്നിൽ നിന്നു വീഴ്ത്തുകയായിരുന്നു. കൗണ്ടർ അറ്റാക്കിനൊടുവിൽ 12-ാം മിനിറ്റിലാണ് സംഭവം.
ജോസ് കുന്പിളുവേലിൽ
ജർമൻ ബോക്സിലേക്ക് ഒറ്റയ്ക്കു പന്തുമായി കുതിച്ചെത്തിയ ബെർഗിനെ ബോട്ടെംഗ് പിന്നിൽ നിന്നു വീഴ്ത്തുകയായിരുന്നു. കൗണ്ടർ അറ്റാക്കിനൊടുവിൽ 12-ാം മിനിറ്റിലാണ് സംഭവം.
ജോസ് കുന്പിളുവേലിൽ