മോസ്കോ: മോസ്കോയിലെ സ്പാർടക് സ്റ്റേഡിയത്തിൽ ഗോളടിമേളം നടന്ന പോരാട്ടത്തിനൊടുവിൽ ബെൽജിയം വെന്നിക്കൊടി പാറിച്ചു. ഗ്രൂപ്പ് ജിയിലെ രണ്ടാം മത്സരത്തിൽ 5-2 ന് ടുണീഷ്യയെ തകർത്ത് ബെൽജിയം പ്രീക്വാർട്ടറിൽ പ്രവേശിച്ചു.
ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരമാണിത്. രണ്ടു ഗോൾവീതം നേടിയ നായകൻ എഡൻ ഹാസർഡ്, റൊമേലു ലുകാക്കു എന്നിവർക്കൊപ്പം മിച്ചി ബാറ്റ്ഷുയിയും ചുവന്ന ചെകുത്താന്മാർക്കായി ലക്ഷ്യംകണ്ടു. രണ്ടു ഗോൾ നേടിയ ലുക്കാക്കു നാലു ഗോളുമായി ഗോളടിയിൽ ക്രിസ്റ്റ്യനോ റൊണാൾഡോയ്ക്കൊപ്പമെത്തി. ആദ്യ പകുതിയിൽതന്നെ മൂന്നു ഗോളടിച്ച് ബെൽജിയം വിജയം ഉറപ്പിച്ചിരുന്നു. ബെൽജിയം രണ്ടു ഗോളിനു മുന്നിൽനിൽക്കുന്പോൾ ഒരു ഗോൾ നേടി ടുണീഷ്യ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ടുണീഷ്യൻ ഭാഗത്തുനിന്ന് ഒരു ഗോൾ മാത്രമേ പിറന്നുള്ളൂ.
1978 ലോകകപ്പിലെ ആദ്യ മത്സരത്തിലെ ജയത്തിനുശേഷം ഇതുവരെ പൂർത്തിയായ 13 മത്സരങ്ങളിലും ടുണീഷ്യക്കു ജയിക്കാനായിട്ടില്ല. കഴിഞ്ഞ 21 മത്സരങ്ങളിൽ ബെൽജിയം തോറ്റിട്ടില്ല.
തുടർച്ചയായി രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന അഞ്ചാമത്തെ ബെൽജിയം കളിക്കാരനാനാണ് ലുകാക്കു. 2002 ലോകകപ്പിൽ മാർക് വിൽമോട്സ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടിയതാണ് ഇതിനു മുന്പുള്ള തുടർ ഗോൾ പ്രകടനം.
ബെൽജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ലുകാക്കുവും തോമസ് മ്യുനിറും ആക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഹസാർഡ് സ്പോട് കിക്കിലൂടെയാണ് ഗോളടിക്കു തുടക്കമിട്ടത്. ഇതിന് വിഎആറിന്റെ സേവനവും ലഭിച്ചിരുന്നു. ഹസാർഡിനെ പെനാൽറ്റി ഏരിയയിൽവച്ച് സയ്യാം ബെൻ യൂസഫ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. ലുകാക്കു ലീഡ് ഉയർത്തിയതിനു പിന്നാലെ ടുണീഷ്യ ഒരു ഗോൾ മടക്കി.
ഇടവേളയ്ക്കു പിരിയുംമുന്പ് ഒരു ഗോൾകൂടി നേടിക്കൊണ്ട് ലുകാക്കു മത്സരം ബൽജിയത്തിന് ഉറപ്പാക്കി. 68-ാം മിനിറ്റിൽ ഹസാർഡിന്റെ പിൻവലിച്ച് പകരം ബാറ്റ്ഷുയിയെ ഇറക്കി. ഇഞ്ചുറി ടൈമിൽ വഹാബി ഖാദ്രിയുടെ ഗോൾ ടുണീഷ്യയുടെ തോൽവിഭാരം കുറച്ചു.
കളിയിലെ താരം
രണ്ടു ഗോൾ നേടിയ എഡൻ ഹസാർഡ് ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. ബെൽജിയത്തിന്റെ ഗോളടിക്കു തുടക്കമിട്ടു. മധ്യനിരയിൽ കളിനിയന്ത്രിച്ചതും താരംതന്നെ.
ഗോൾ വഴി
ഗോൾ 1. എഡൻ ഹസാർഡ് (ബെൽജിയം), 6-ാം മിനിറ്റ്. ഹസാർഡിനെ പെനാൽറ്റി ഏരിയയിൽ വച്ച് സയ്യാം ബെൻ യൂസഫ് ഫൗൾ ചെയ്തതിന് പെനാൽറ്റി. വിഎആറിൽ സ്പോട് കിക്ക് ഉറപ്പായി. ഹസാർഡിന്റെ കിക്ക് വലയുടെ ഇടതുമൂലയിൽ.
ഗോൾ 2. റൊമേലു ലുകാക്കു (ബെൽജിയം), 16-ാം മിനിറ്റ്. ഡ്രയ്സ് മെർട്ടൻസിന്റെ വേഗത്തിലുള്ള പാസ് സ്വീകരിച്ച ലുകാക്കുവിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയുടെ വലതു മൂലയിൽ. മികച്ചൊരു ഫിനിഷിംഗായിരുന്നു അത്.
ഗോൾ 3. ഡയ്ലാൻ ബ്രൂണ് (ടുണീഷ്യ), 18ാം മിനിറ്റ്. ടുണീഷ്യക്ക് അനുകൂലമായി പെനാൽറ്റി ബോക്സിന് അടുത്തുനിന്നായി ഫ്രീകിക്ക്. വഹാബി ഖാദ്രിയാണ് കിക്കെടുത്തത്. കിക്ക് കൃത്യമായി ബ്രൂമിന്. ബ്രൂമിന്റെ ഹെഡർ വലയിൽ. ഓഫ് സൈഡാണോയെന്നറിയാൻ വിഎആർ ഉപയോഗിച്ചു.
ഗോൾ 4. ലുകാക്കു (ബെൽജിയം), 45+3-ാം മിനിറ്റ്. കെവിൻ ഡി ബ്രൂയിൻ വലതുപാർശ്വത്ത് നിന്ന് തോമസ് മ്യൂനിറിനു പന്ത് നൽകി. മ്യൂനിർ പന്തുമായി ഓടി ബോക്സിനുപുറത്തുള്ള സർക്കിളിൽ. അവിടെനിന്നു കൃത്യമായി ലുകാക്കുവിലേക്ക്. പ്രതിരോധം പൊളിച്ച് ഓടിയെത്തിയ ലുകാക്കു പന്ത് വലയിൽ നിക്ഷേപിച്ചു.
ഗോൾ 5. ഹസാർഡ് (ബെൽജിയം), 51-ാം മിനിറ്റ്. ടോബി ആൽഡെർവീറെൽഡിന്റെ ലോംഗ് പാസ് നെഞ്ചിൽ സ്വീകരിച്ച ഹസാർഡ് പന്ത് നിയന്ത്രിച്ച് രണ്ടു പ്രതിരോധക്കാരെയും മുന്നിലേക്കു കയറിവന്ന ഗോളിയെയും വെട്ടിച്ച് ഗോൾ നേടി.
ഗോൾ 6. മിച്ചി ബാറ്റ്ഷുയി (ബെൽജിയം), 90-ാം മിനിറ്റ്. യൂറി ടൈലെസ്മാന്റെ ക്രോസ് ബാറ്റ്ഷുയി വലയിലാക്കി.
ഗോൾ 7. വഹാബി ഖാദ്രി (ടുണീഷ്യ), 90+3ാം മിനിറ്റ്. ഹംദി നഗ്വസിന്റെ പാസിൽ പ്രതിരോധക്കാരുടെ ശല്യമൊന്നുമില്ലാതെ നിന്ന ഖാദ്രി പന്ത് വലയിലാക്കി.
2014 ലോകകപ്പ് സെമി ഫൈനലിൽ ബ്രസീലിനെതിരേ ജർമനിയുടെ ആന്ദ്രേ ഷുറിലും ടോണി ക്രൂസും രണ്ടു ഗോൾ വീതം നേടിയശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ടു പേർ ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയ മത്സരമായിരുന്നു ബെൽജിയം- ടുണീഷ്യ.
പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ (യൂറോ കപ്പ്, ലോകകപ്പ്) ഏറ്റവും കൂടുതൽ ഗോൾ നേടിയ ബെൽജിയം താരം ലുകാക്കു, ഏഴ് ഗോൾ. കഴിഞ്ഞ 11 മത്സരങ്ങളിൽനിന്ന് ലുകാക്കു 17 ഗോൾ ബെൽജിയത്തിനായി സ്വന്തമാക്കി.
ബെൽജിയത്തിന്റെ മിച്ചി ബാറ്റ്ഷുയി നേടിയ എട്ട് അന്താരാഷ്ട്ര ഗോളു കളിൽ ആറെണ്ണവും നേടിയത് പകരക്കാരനായി ഇറങ്ങിയായിരുന്നു.
എക്സ്ട്രാ ടൈമിലേക്കു കടക്കും മുന്പ് ഒരു ലോകകപ്പ് മത്സരത്തിൽ ബെൽജിയം അഞ്ചു ഗോൾ നേടിയ ആദ്യ മത്സരം.
പതിമൂന്ന് ലോകകപ്പ് മത്സരങ്ങളിൽ ടുണീഷ്യ ജയിച്ചില്ല (നാലു സമനില, ഒന്പത് തോൽവി) നാലു തോൽവി തുടർച്ചയായി. 1978ൽ ഗ്രൂപ്പിലെ ആദ്യ മത്സരം മാത്രം ജയിച്ചു.
ലോകകപ്പിൽ ഇതുവരെയുള്ള മത്സരങ്ങളിൽ ഏറ്റവും കൂടുതൽ ഗോൾ പിറന്ന മത്സരമാണിത്. രണ്ടു ഗോൾവീതം നേടിയ നായകൻ എഡൻ ഹാസർഡ്, റൊമേലു ലുകാക്കു എന്നിവർക്കൊപ്പം മിച്ചി ബാറ്റ്ഷുയിയും ചുവന്ന ചെകുത്താന്മാർക്കായി ലക്ഷ്യംകണ്ടു. രണ്ടു ഗോൾ നേടിയ ലുക്കാക്കു നാലു ഗോളുമായി ഗോളടിയിൽ ക്രിസ്റ്റ്യനോ റൊണാൾഡോയ്ക്കൊപ്പമെത്തി. ആദ്യ പകുതിയിൽതന്നെ മൂന്നു ഗോളടിച്ച് ബെൽജിയം വിജയം ഉറപ്പിച്ചിരുന്നു. ബെൽജിയം രണ്ടു ഗോളിനു മുന്നിൽനിൽക്കുന്പോൾ ഒരു ഗോൾ നേടി ടുണീഷ്യ തിരിച്ചുവരവിനുള്ള ശ്രമം നടത്തിയിരുന്നു. എന്നാൽ, രണ്ടാം പകുതിയിൽ ടുണീഷ്യൻ ഭാഗത്തുനിന്ന് ഒരു ഗോൾ മാത്രമേ പിറന്നുള്ളൂ.
1978 ലോകകപ്പിലെ ആദ്യ മത്സരത്തിലെ ജയത്തിനുശേഷം ഇതുവരെ പൂർത്തിയായ 13 മത്സരങ്ങളിലും ടുണീഷ്യക്കു ജയിക്കാനായിട്ടില്ല. കഴിഞ്ഞ 21 മത്സരങ്ങളിൽ ബെൽജിയം തോറ്റിട്ടില്ല.
തുടർച്ചയായി രണ്ട് ഗ്രൂപ്പ് മത്സരങ്ങളിൽ ഗോൾ നേടുന്ന അഞ്ചാമത്തെ ബെൽജിയം കളിക്കാരനാനാണ് ലുകാക്കു. 2002 ലോകകപ്പിൽ മാർക് വിൽമോട്സ് ഗ്രൂപ്പിലെ എല്ലാ മത്സരങ്ങളിലും ഗോൾ നേടിയതാണ് ഇതിനു മുന്പുള്ള തുടർ ഗോൾ പ്രകടനം.
ബെൽജിയത്തിന്റെ മുന്നേറ്റത്തോടെയാണ് മത്സരം ആരംഭിച്ചത്. ലുകാക്കുവും തോമസ് മ്യുനിറും ആക്രമണം നടത്തിയെങ്കിലും ഗോളായില്ല. ഹസാർഡ് സ്പോട് കിക്കിലൂടെയാണ് ഗോളടിക്കു തുടക്കമിട്ടത്. ഇതിന് വിഎആറിന്റെ സേവനവും ലഭിച്ചിരുന്നു. ഹസാർഡിനെ പെനാൽറ്റി ഏരിയയിൽവച്ച് സയ്യാം ബെൻ യൂസഫ് ഫൗൾ ചെയ്തതിനായിരുന്നു പെനാൽറ്റി. ലുകാക്കു ലീഡ് ഉയർത്തിയതിനു പിന്നാലെ ടുണീഷ്യ ഒരു ഗോൾ മടക്കി.
ഇടവേളയ്ക്കു പിരിയുംമുന്പ് ഒരു ഗോൾകൂടി നേടിക്കൊണ്ട് ലുകാക്കു മത്സരം ബൽജിയത്തിന് ഉറപ്പാക്കി. 68-ാം മിനിറ്റിൽ ഹസാർഡിന്റെ പിൻവലിച്ച് പകരം ബാറ്റ്ഷുയിയെ ഇറക്കി. ഇഞ്ചുറി ടൈമിൽ വഹാബി ഖാദ്രിയുടെ ഗോൾ ടുണീഷ്യയുടെ തോൽവിഭാരം കുറച്ചു.
കളിയിലെ താരം
രണ്ടു ഗോൾ നേടിയ എഡൻ ഹസാർഡ് ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. ബെൽജിയത്തിന്റെ ഗോളടിക്കു തുടക്കമിട്ടു. മധ്യനിരയിൽ കളിനിയന്ത്രിച്ചതും താരംതന്നെ.
ഗോൾ വഴി
ഗോൾ 1. എഡൻ ഹസാർഡ് (ബെൽജിയം), 6-ാം മിനിറ്റ്. ഹസാർഡിനെ പെനാൽറ്റി ഏരിയയിൽ വച്ച് സയ്യാം ബെൻ യൂസഫ് ഫൗൾ ചെയ്തതിന് പെനാൽറ്റി. വിഎആറിൽ സ്പോട് കിക്ക് ഉറപ്പായി. ഹസാർഡിന്റെ കിക്ക് വലയുടെ ഇടതുമൂലയിൽ.
ഗോൾ 2. റൊമേലു ലുകാക്കു (ബെൽജിയം), 16-ാം മിനിറ്റ്. ഡ്രയ്സ് മെർട്ടൻസിന്റെ വേഗത്തിലുള്ള പാസ് സ്വീകരിച്ച ലുകാക്കുവിന്റെ നിലംപറ്റെയുള്ള ഷോട്ട് വലയുടെ വലതു മൂലയിൽ. മികച്ചൊരു ഫിനിഷിംഗായിരുന്നു അത്.
ഗോൾ 3. ഡയ്ലാൻ ബ്രൂണ് (ടുണീഷ്യ), 18ാം മിനിറ്റ്. ടുണീഷ്യക്ക് അനുകൂലമായി പെനാൽറ്റി ബോക്സിന് അടുത്തുനിന്നായി ഫ്രീകിക്ക്. വഹാബി ഖാദ്രിയാണ് കിക്കെടുത്തത്. കിക്ക് കൃത്യമായി ബ്രൂമിന്. ബ്രൂമിന്റെ ഹെഡർ വലയിൽ. ഓഫ് സൈഡാണോയെന്നറിയാൻ വിഎആർ ഉപയോഗിച്ചു.
ഗോൾ 4. ലുകാക്കു (ബെൽജിയം), 45+3-ാം മിനിറ്റ്. കെവിൻ ഡി ബ്രൂയിൻ വലതുപാർശ്വത്ത് നിന്ന് തോമസ് മ്യൂനിറിനു പന്ത് നൽകി. മ്യൂനിർ പന്തുമായി ഓടി ബോക്സിനുപുറത്തുള്ള സർക്കിളിൽ. അവിടെനിന്നു കൃത്യമായി ലുകാക്കുവിലേക്ക്. പ്രതിരോധം പൊളിച്ച് ഓടിയെത്തിയ ലുകാക്കു പന്ത് വലയിൽ നിക്ഷേപിച്ചു.
ഗോൾ 5. ഹസാർഡ് (ബെൽജിയം), 51-ാം മിനിറ്റ്. ടോബി ആൽഡെർവീറെൽഡിന്റെ ലോംഗ് പാസ് നെഞ്ചിൽ സ്വീകരിച്ച ഹസാർഡ് പന്ത് നിയന്ത്രിച്ച് രണ്ടു പ്രതിരോധക്കാരെയും മുന്നിലേക്കു കയറിവന്ന ഗോളിയെയും വെട്ടിച്ച് ഗോൾ നേടി.
ഗോൾ 6. മിച്ചി ബാറ്റ്ഷുയി (ബെൽജിയം), 90-ാം മിനിറ്റ്. യൂറി ടൈലെസ്മാന്റെ ക്രോസ് ബാറ്റ്ഷുയി വലയിലാക്കി.
ഗോൾ 7. വഹാബി ഖാദ്രി (ടുണീഷ്യ), 90+3ാം മിനിറ്റ്. ഹംദി നഗ്വസിന്റെ പാസിൽ പ്രതിരോധക്കാരുടെ ശല്യമൊന്നുമില്ലാതെ നിന്ന ഖാദ്രി പന്ത് വലയിലാക്കി.
2014 ലോകകപ്പ് സെമി ഫൈനലിൽ ബ്രസീലിനെതിരേ ജർമനിയുടെ ആന്ദ്രേ ഷുറിലും ടോണി ക്രൂസും രണ്ടു ഗോൾ വീതം നേടിയശേഷം ഒരു ലോകകപ്പ് മത്സരത്തിൽ രണ്ടു പേർ ഇരട്ട ഗോൾ നേട്ടം സ്വന്തമാക്കിയ മത്സരമായിരുന്നു ബെൽജിയം- ടുണീഷ്യ.
പ്രധാന അന്താരാഷ്ട്ര ടൂർണമെന്റിൽ (യൂറോ കപ്പ്, ലോകകപ്പ്) ഏറ്റവും കൂടുതൽ ഗോൾ നേടിയ ബെൽജിയം താരം ലുകാക്കു, ഏഴ് ഗോൾ. കഴിഞ്ഞ 11 മത്സരങ്ങളിൽനിന്ന് ലുകാക്കു 17 ഗോൾ ബെൽജിയത്തിനായി സ്വന്തമാക്കി.
ബെൽജിയത്തിന്റെ മിച്ചി ബാറ്റ്ഷുയി നേടിയ എട്ട് അന്താരാഷ്ട്ര ഗോളു കളിൽ ആറെണ്ണവും നേടിയത് പകരക്കാരനായി ഇറങ്ങിയായിരുന്നു.
എക്സ്ട്രാ ടൈമിലേക്കു കടക്കും മുന്പ് ഒരു ലോകകപ്പ് മത്സരത്തിൽ ബെൽജിയം അഞ്ചു ഗോൾ നേടിയ ആദ്യ മത്സരം.
പതിമൂന്ന് ലോകകപ്പ് മത്സരങ്ങളിൽ ടുണീഷ്യ ജയിച്ചില്ല (നാലു സമനില, ഒന്പത് തോൽവി) നാലു തോൽവി തുടർച്ചയായി. 1978ൽ ഗ്രൂപ്പിലെ ആദ്യ മത്സരം മാത്രം ജയിച്ചു.