പ്രൊയ്സൻ രാജപരന്പരകളുടെ സ്മരണകൾ അയവിറക്കുന്ന ചെറുതും വലുതുമായ മലനിരകൾകൊണ്ടു സമൃദ്ധമായ കലിനിൻഗ്രാഡ് സ്റ്റേഡിയത്തിൽ ലോകകപ്പ് ഫുട്ബോളിലെ മറ്റൊരു അപ്രതീക്ഷിത ആന്റി ക്ലൈമാക്സ് വിജയമാണു സ്വിറ്റ്സർലൻഡ് നേടിയത്. ഒരു ഗോളിനു പിന്നിട്ടുനിന്നശേഷം രണ്ട് ഗോളടിച്ച് 2-1ന്റെ ജയത്തോടെ സ്വിറ്റ്സർലൻഡ് സെർബിയയ്ക്കെതിരേ ജയമാഘോഷിച്ചു. ഈ ലോകകപ്പിൽ ആദ്യമായാണ് ഒരു ടീം പിന്നിൽ നിന്ന ശേഷം തിരിച്ചടിച്ച് മത്സരത്തിൽ വിജയിച്ചു കയറുന്നത്.
കണ്ണഞ്ചിപ്പിക്കുന്ന പർവത നിരകൾകൊണ്ടും ഭൂപ്രകൃതിയുടെ മനോഹാരിതയാലും യൂറോപ്പിന്റെ കളിസ്ഥലമെന്നു വിശേഷിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് സെർബിയയ്ക്കെതിരായ ജയത്തോടെ ഇപ്പോൾ ആൽപ്സിന്റെ കൊടുമുടിയിലാണ്. മൽസരം അവസാനിക്കുന്നതിന് തൊട്ടുമുന്പ് സ്വിസ് പടക്കുതിരകൾ സ്വീറ്റായി വിജയിച്ചു.
സ്വിസ് മുന്നേറ്റത്തിൽ കളിക്കളത്തിലെ ഇരട്ടകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാനിത് ജാക്കയും ജെർദാൻ ഷകീരിയുമാണ് സ്വിറ്റ്സർലൻഡിനെ വിജയതിലകം അണിയിച്ചത്. മത്സരം സമനിലക്കുരുക്കിൽ അവസാനിക്കുമെന്നു കരുതിയിരിക്കുന്പോഴായിരുന്നു ഷകീരിയുടെ ഞെട്ടിക്കുന്ന സോളോ ഗോൾ പിറന്നത്.
കളിയിലെ താരം
ഷകീരി ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. കളിക്കാരുടെ റേറ്റിംഗിൽ പത്തിൽ 7.77 ആയിരുന്നു ഷകീരിക്ക്. 82-ാം മിനിറ്റിൽ ഷകീരി കളിയിലെ 71-ാം പാസ് പൂർത്തിയാക്കി. 1966നുശേഷം ഒരു സ്വിസ് താരം നൽകുന്ന ഏറ്റവും അധികം പാസ് എന്ന റിക്കാർഡാണ് അതോടെ ഷകീരി സ്വന്തമാക്കിയത്. വിജയഗോൾ നേടിയശേഷം ജഴ്സി ഉൗരി ആഹ്ലാദം പ്രകടിപ്പിച്ചതിന് മഞ്ഞക്കാർഡ് കാണുകയും ചെയ്തു താരം.
ഗോൾ വഴി
ഗോൾ 1. അലക്സാണ്ടർ മിത്രോവിച്ച് (സെർബിയ) അഞ്ചാം മിനിറ്റ്. ഡുസ്കോ ടോസിച്ച് തൊടുത്ത വളരെ കൃത്യതയാർന്ന ക്രോസിന് ചാടി തലവയ്ക്കുകയായിരുന്നു മിത്രോവിച്ച്. ഇതിലൂടെ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോൾ പിറന്നു.
ഗോൾ 2. ഗ്രാനിത് ജാക്ക (സ്വിറ്റ്സർലൻഡ്) 52-ാം മിനിറ്റ്. ഷരീരിയുടെ ഗോൾ ലക്ഷ്യംവച്ചുള്ള ഷോട്ട് കൊളാറോവ് ബ്ലോക് ചെയ്തു. പന്ത് ബോക്സിനു പുറത്തേക്ക്. ഓടിയെത്തിയ ജാക്ക തൊടുത്ത റോക്കറ്റ് ഷോട്ട് വലയുടെ വലത് മൂലയിൽ.
ഗോൾ 3. ജെർദൻ ഷകീരി (സ്വിറ്റ്സർലൻഡ്) 90-ാം മിനിറ്റ്. ഗൗരാവോനിച്ചിന്റെ ലോംഗ് പാസ് ഷകീരിക്ക്. നാൽപ്പത് വാര അകലെ നിന്നുള്ള സോളോ റണ്ണിനൊടുവിൽ പ്രതിരോധക്കാരനെയും ഗോളിയെയും മറികടന്ന് ഷകീരി പന്ത് വലയിൽ നിക്ഷേപിച്ചു.
സ്വിറ്റ്സർലൻഡിനായി രണ്ട് ലോകകപ്പുകളിൽ ഗോളടിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ജാക്കയും ഷകീരിയും എത്തി. ആന്ദ്രേ അബെന്തെൻ (1934, 1938), ജാക്വിസ് ഫാറ്റോണ് (1950, 1954) എന്നിവരാണ് മുന്പ് ഈ നേട്ടം കൈവരിച്ചത്. 2014 ലോകകപ്പിൽ ജാക്ക ഒന്നും ഷകീരി മൂന്നും ഗോൾ നേടിയിരുന്നു.
ജോസ് കുന്പിളുവേലിൽ
കണ്ണഞ്ചിപ്പിക്കുന്ന പർവത നിരകൾകൊണ്ടും ഭൂപ്രകൃതിയുടെ മനോഹാരിതയാലും യൂറോപ്പിന്റെ കളിസ്ഥലമെന്നു വിശേഷിപ്പിക്കുന്ന സ്വിറ്റ്സർലൻഡ് സെർബിയയ്ക്കെതിരായ ജയത്തോടെ ഇപ്പോൾ ആൽപ്സിന്റെ കൊടുമുടിയിലാണ്. മൽസരം അവസാനിക്കുന്നതിന് തൊട്ടുമുന്പ് സ്വിസ് പടക്കുതിരകൾ സ്വീറ്റായി വിജയിച്ചു.
സ്വിസ് മുന്നേറ്റത്തിൽ കളിക്കളത്തിലെ ഇരട്ടകളെന്നു വിശേഷിപ്പിക്കപ്പെടുന്ന ഗ്രാനിത് ജാക്കയും ജെർദാൻ ഷകീരിയുമാണ് സ്വിറ്റ്സർലൻഡിനെ വിജയതിലകം അണിയിച്ചത്. മത്സരം സമനിലക്കുരുക്കിൽ അവസാനിക്കുമെന്നു കരുതിയിരിക്കുന്പോഴായിരുന്നു ഷകീരിയുടെ ഞെട്ടിക്കുന്ന സോളോ ഗോൾ പിറന്നത്.
കളിയിലെ താരം
ഷകീരി ആണ് ഫിഫ മാൻ ഓഫ് ദ മാച്ച് പുരസ്കാരത്തിന് അർഹനായത്. കളിക്കാരുടെ റേറ്റിംഗിൽ പത്തിൽ 7.77 ആയിരുന്നു ഷകീരിക്ക്. 82-ാം മിനിറ്റിൽ ഷകീരി കളിയിലെ 71-ാം പാസ് പൂർത്തിയാക്കി. 1966നുശേഷം ഒരു സ്വിസ് താരം നൽകുന്ന ഏറ്റവും അധികം പാസ് എന്ന റിക്കാർഡാണ് അതോടെ ഷകീരി സ്വന്തമാക്കിയത്. വിജയഗോൾ നേടിയശേഷം ജഴ്സി ഉൗരി ആഹ്ലാദം പ്രകടിപ്പിച്ചതിന് മഞ്ഞക്കാർഡ് കാണുകയും ചെയ്തു താരം.
ഗോൾ വഴി
ഗോൾ 1. അലക്സാണ്ടർ മിത്രോവിച്ച് (സെർബിയ) അഞ്ചാം മിനിറ്റ്. ഡുസ്കോ ടോസിച്ച് തൊടുത്ത വളരെ കൃത്യതയാർന്ന ക്രോസിന് ചാടി തലവയ്ക്കുകയായിരുന്നു മിത്രോവിച്ച്. ഇതിലൂടെ ഈ ലോകകപ്പിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ ഗോൾ പിറന്നു.
ഗോൾ 2. ഗ്രാനിത് ജാക്ക (സ്വിറ്റ്സർലൻഡ്) 52-ാം മിനിറ്റ്. ഷരീരിയുടെ ഗോൾ ലക്ഷ്യംവച്ചുള്ള ഷോട്ട് കൊളാറോവ് ബ്ലോക് ചെയ്തു. പന്ത് ബോക്സിനു പുറത്തേക്ക്. ഓടിയെത്തിയ ജാക്ക തൊടുത്ത റോക്കറ്റ് ഷോട്ട് വലയുടെ വലത് മൂലയിൽ.
ഗോൾ 3. ജെർദൻ ഷകീരി (സ്വിറ്റ്സർലൻഡ്) 90-ാം മിനിറ്റ്. ഗൗരാവോനിച്ചിന്റെ ലോംഗ് പാസ് ഷകീരിക്ക്. നാൽപ്പത് വാര അകലെ നിന്നുള്ള സോളോ റണ്ണിനൊടുവിൽ പ്രതിരോധക്കാരനെയും ഗോളിയെയും മറികടന്ന് ഷകീരി പന്ത് വലയിൽ നിക്ഷേപിച്ചു.
സ്വിറ്റ്സർലൻഡിനായി രണ്ട് ലോകകപ്പുകളിൽ ഗോളടിക്കുന്ന താരങ്ങളുടെ പട്ടികയിലേക്ക് ജാക്കയും ഷകീരിയും എത്തി. ആന്ദ്രേ അബെന്തെൻ (1934, 1938), ജാക്വിസ് ഫാറ്റോണ് (1950, 1954) എന്നിവരാണ് മുന്പ് ഈ നേട്ടം കൈവരിച്ചത്. 2014 ലോകകപ്പിൽ ജാക്ക ഒന്നും ഷകീരി മൂന്നും ഗോൾ നേടിയിരുന്നു.
ജോസ് കുന്പിളുവേലിൽ